വള്ളികുന്നം : പൂ കൃഷിയുടെ വസന്തം തീർത്തു വള്ളികുന്നത്തെ നവാഗത കർഷക തനൂജ ടീച്ചര്‍. പൂ കൃഷിയുടെ ഉല്‍ഘാടനം വാർഡ് മെമ്പർ അർച്ചന പ്രകാശ് നിർവഹിച്ചു. കൃഷിയുടെ ഉന്നത പാരമ്പര്യം തലമുറയായി സൂക്ഷിക്കുന്ന കുടുംബത്തിലെ അംഗമായ ടീച്ചർ പൂ കൃഷിയിലൂടെ പുതിയ കാര്‍ഷിക സംസ്കാരത്തിനാണ് തുടക്കം കുറിച്ചിരിക്കുന്നത്.
കേരളത്തിലെ ഓണം പ്രമാണിച്ച് കര്‍ണാടക ,തമിഴ്നാട് സംസ്ഥാനങ്ങള്‍ പൂ കൃഷിയിലേക്ക് തിരിയുമ്പോള്‍ കേരളത്തില്‍ പൂ കൃഷിക്ക് വലിയ പ്രോത്സാഹനം കൊടുക്കുന്നില്ല. ഈ സാഹചര്യത്തില്‍ എല്ലാവര്‍ക്കും മാതൃകയാകുകയാണ് വള്ളികുന്നം അമൃത ഹയര്‍ സെക്കന്ററി സ്കൂളിലെ തനൂജ ടീച്ചര്‍. ഇവരുടെ പറമ്പിലെ മുപ്പത് സെന്‍റ് സ്ഥലത്താണ് പൂക്കളുടെ വിസ്മയം തീര്‍ത്തിരിക്കുന്നത്. സ്വന്തം അധ്വാനത്തില്‍ നട്ടുവളര്‍ത്തിയ പൂവുകള്‍ എല്ലാം മൊട്ടിട്ടുപൂത്തുലഞ്ഞു തുടങ്ങി.
വള്ളികുന്നം കൃഷി ഓഫീസർ നിഖിൽ ആർ പിള്ള, കൃഷി അസ്സിസ്റ്റ് മാരായ ഷബീർ മുഹമ്മദ്, ഏ രാജിമോൾ,ട്രെയിനി ആയ ആഷിക്ക്, തേജശ്രീ എന്നിവർ വിളവെടുപ്പിന് നേതൃത്വം നൽകി. കിസ്സാൻ സഭ നേതാവ് സുരേഷ് ബാബു, കർഷക മോർച്ച മണ്ഡലം പ്രസിഡന്‍റ് മോഹൻലാൽ, വിമുക്ത ഭടനും കർഷകനുമായ ഷാജികുഴുവിള,മുൻ വാർഡ് മെമ്പർ പ്രകാശ്, മോളി തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു. ആദ്യത്തെ വിളവെടുപ്പ് വാങ്ങിയ അനിത രമേശ് പുഷ്പങ്ങൾ ചെങ്ങന്നൂർ ശിവ പാര്‍വതി ക്ഷേത്രത്തില്‍ സമര്‍പ്പിക്കുമെന്ന് അറിയിച്ചു.