കോന്നി : റെഡ് അലെർട്ട്പ്രഖ്യാപനത്തെ തുടർന്ന് അടച്ചിട്ടിരുന്ന അടവി കുട്ടവഞ്ചി സവാരി കേന്ദ്രം തുറന്നപ്പോഴും കോന്നി വനശ്രീ യൂണിറ്റിലും ചുരുങ്ങിയ ദിവസങ്ങൾ കൊണ്ട് റെക്കോർഡ് കളക്ഷൻ ആണ് ലഭിച്ചത്. അടവി കുട്ടവഞ്ചി സവാരി കേന്ദ്രത്തിൽ കഴിഞ്ഞ രണ്ട് ദിവസങ്ങളിൽ ആയി 1.55 ലക്ഷത്തോളം രൂപ വരുമാനം ലഭിച്ചു. തുടർച്ചയായി പെയ്ത മഴ മാറി നിന്നതും അനുകൂലമായ കാലവസ്ഥയും അടവി കുട്ടവഞ്ചി സവാരി കേന്ദ്രത്തിലേക്ക് ആളുകൾ എത്തുന്നതിന് കാരണമായി. ഓണ തിരക്കുകൾ കഴിഞ്ഞതോടെ നിരവധി ആളുകൾ ആണ് ഇപ്പോൾ അടവിയിൽ എത്തുന്നത്.
കോന്നി വനശ്രീ യൂണിറ്റിൽ വന വിഭവങ്ങളുടെ വിറ്റുവരവിലൂടെ 90000 രൂപയാണ് ചുരുങ്ങിയ ദിവസങ്ങൾ കൊണ്ടുള്ള വരുമാനം.അവിട്ടം മുതൽ ഉള്ള ദിവസങ്ങളിൽ ആണ് ഇത്രയും വരുമാനം ലഭിച്ചത്. ചെറുതേൻ, വൻതേൻ, കുന്തിരിക്കം, കുടംപുളി, രക്ത ചന്ദന മാല, രക്തചന്ദന പൊടി, മുളയരി, മുളയിൽ തീർത്ത ഉത്പന്നങ്ങൾ തുടങ്ങിയവയാണ് വനശ്രീ യൂണിറ്റിൽ വിറ്റഴിക്കുന്നത്. വരും ദിവസങ്ങളിൽ വലിയ തിരക്കാണ് ആന താവളത്തിലും കുട്ടവഞ്ചി സവാരി കേന്ദ്രത്തിലും പ്രതീക്ഷിക്കുന്നത്.