കോന്നി : അടവി കുട്ടവഞ്ചി സവാരി കേന്ദ്രത്തിലെ കുട്ടവഞ്ചികൾ നശിച്ച് തുടങ്ങി. 2022 ഏപ്രിലിൽ ആണ് നിലവിൽ ഉപയോഗിക്കുന്ന കുട്ടവഞ്ചികൾ അടവി കുട്ടവഞ്ചി സവാരി കേന്ദ്രത്തിൽ എത്തിച്ചത്. കർണ്ണാടകയിലെ ഹൊഗെനക്കലിൽ നിന്നുമാണ് കുട്ടവഞ്ചി സവാരി കേന്ദ്രത്തിലേക്ക് ആവശ്യമായ കുട്ടവഞ്ചികൾ എത്തിക്കുന്നത്. 27 വഞ്ചികൾ ആണ് കഴിഞ്ഞ വർഷം എത്തിച്ചത്. കുട്ടകൾ എത്തിച്ച് ടാർ തേച്ച് ബലപ്പെടുത്തിയ ശേഷമാണ് ഇവ നെറ്റിൽ ഇറക്കുക. എന്നാൽ ഒരു വർഷം മുൻപ് എത്തിച്ച കുട്ടവഞ്ചികൾ കാലപഴക്കം മൂലം നാശാവസ്ഥയിൽ ആണിപ്പോൾ.
കല്ലൻമുള ഉപയോഗിച്ച് നിർമ്മിക്കുന്ന കുട്ടവഞ്ചിയിലെ ഉൾഭാഗം ഇപ്പോൾ ഒടിഞ്ഞ് തുടങ്ങിയിട്ടുണ്ട്. ഉള്ളിൽ ചൂരൽ കെട്ടി ബലപ്പെടുത്തിയാണ് പല കുട്ടവഞ്ചികളും യാത്ര നടത്തുന്നത്. ആളുകൾ കയറുമ്പോൾ കുട്ടവഞ്ചികളുടെ വശങ്ങളിലേക്ക് കൂടുതൽ ഭാരം താങ്ങും എന്നതിനാൽ ഇത് ഒടിയുന്നതിനുള്ള സാധ്യത ഏറെയാണ്. പുതിയ വള്ളങ്ങൾ ഉടൻ എത്തിക്കുമെന്ന് അധികൃതർ പറയുന്നു എങ്കിലും ഇതുവരെ എത്തിയിട്ടില്ല.
സവാരിക്ക് ഉപയോഗിക്കുന്ന ജാക്കറ്റുകളും നാശാവസ്ഥയിൽ ആയിരുന്നു എങ്കിലും ഇപ്പോൾ പുതിയത് എത്തിച്ച് ഈ പ്രശ്നം പരിഹരിച്ചിട്ടുണ്ട്. 2014 ആഗസ്റ്റ് മാസ്സയിൽ ആരംഭിച്ച കുട്ടവഞ്ചി സവാരി കേന്ദ്രത്തിൽ ഇന്ത്യക്ക് അകത്തും പുറത്ത് നിന്നുമായി നിരവധി വിനോദ സഞ്ചാരികൾ ആണ് ഇതൊനൊടകം സന്ദർശനം നടത്തി മടങ്ങിയത്.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033