Saturday, May 18, 2024 8:14 am

പത്തനംതിട്ട നഗരസഭയുടെ കോടികള്‍ വിലമതിക്കുന്ന വസ്തുവിന്റെ രേഖകള്‍ നഷ്ടപ്പെട്ടു – അതോ മുക്കിയതോ ?

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : പത്തനംതിട്ട നഗരസഭയുടെ കോടികള്‍ വിലമതിക്കുന്ന വസ്തുവിന്റെ രേഖകള്‍ നഷ്ടപ്പെട്ടു.  കുമ്പഴ – മലയാലപ്പുഴ റോഡിലുള്ള ഒരേക്കറോളം വരുന്ന ഭൂമിയുടെ രേഖകള്‍ ഒന്നും നഗരസഭയില്‍ ഇപ്പോള്‍ ഇല്ലെന്ന് വിവരാവകാശ പ്രവര്‍ത്തകനായ അനില്‍ കാറ്റാടിക്കലിന് നല്‍കിയ മറുപടിയില്‍ സ്റ്റേറ്റ് പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ (അസിസ്റ്റന്റ് എഞ്ചിനിയര്‍) വ്യക്തമാക്കി. കരം അടച്ച രസീതോ ഉടമസ്ഥാവകാശം തെളിയിക്കുന്ന മറ്റ് രേഖകളോ നഗരസഭയില്‍ ഇല്ല. വസ്തു എത്ര ഉണ്ടെന്നുപോലും പറയാന്‍ നഗരസഭയ്ക്ക് കഴിഞ്ഞില്ല. താലൂക്ക് സര്‍വേയര്‍ക്ക്  കത്ത് നല്‍കിയിട്ടുണ്ടെന്നും വിവരം ലഭിക്കുന്ന മുറക്ക്  അറിയിക്കാമെന്നും  അപേക്ഷകനെ അറിയിച്ചിട്ടുണ്ട്.

നഗരസഭയുടെ പതിനഞ്ചാം വാര്‍ഡില്‍ കുമ്പഴ ജംഗ്ഷനിലാണ് ഈ വസ്തു. ഇപ്പോള്‍ ഇവിടെ നഗരസഭയുടെ ഓപ്പണ്‍ ഓഡിറ്റോറിയവും പ്രാഥമികാരോഗ്യ കേന്ദ്രവും പ്രവര്‍ത്തിക്കുന്നുണ്ട്. നഗരസഭയുടെ ഈ വസ്തു പലരും കയ്യേറിയിട്ടുണ്ടെന്ന് നേരത്തെ മുതല്‍ ആരോപണമുണ്ട്. ഇത് ശരിവെക്കുന്ന തരത്തിലാണ് ഇപ്പോള്‍ നഗരസഭയുടെ മറുപടിയും. കുമ്പഴ ചന്ത മൈതാനം എന്ന് അറിയപ്പെട്ടിരുന്ന ഇവിടെ വോളിബോള്‍ പരിശീലനങ്ങളും മത്സരങ്ങളും നടന്നിരുന്നു. ഇപ്പോള്‍ മുപ്പതോ നാല്‍പ്പതോ സെന്റില്‍ മാത്രം ഒതുങ്ങുന്ന ഈ ഭൂമി മുമ്പ് ഒരേക്കറോളം ഉണ്ടായിരുന്നുവെന്ന് പ്രായമായവര്‍ പറയുന്നു.

വളരെ ആസൂത്രിതമായ കൊള്ളയാണ് പത്തനംതിട്ട നഗരസഭയില്‍ നടന്നതെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. മുന്‍ ഭരണസമിതികള്‍ക്കും ഇപ്പോഴത്തെ ഭരണസമിതിക്കും ഇതില്‍നിന്ന് ഒഴിഞ്ഞുമാറാന്‍ കഴിയില്ല. നഗരസഭയുടെ ഭൂമി സ്വകാര്യ വ്യക്തികള്‍ കയ്യേറി കെട്ടിടങ്ങളും നിര്‍മ്മിച്ചിട്ടുണ്ട്. നഗരസഭയിലെ രേഖകള്‍ ബോധപൂര്‍വ്വം നശിപ്പിക്കുകയോ അവിടെനിന്നും മാറ്റുകയോ ചെയ്തിട്ടുണ്ട്. ഇതിന്റെ പിന്നില്‍ വന്‍ ഗൂഡാലോചനയും അഴിമതിയും നടന്നിട്ടുണ്ടെന്ന് വ്യക്തമാണ്. പത്തനംതിട്ട നഗരസഭയ്ക്ക് ഏക്കറു കണക്കിന് ഭൂമിയുണ്ട്. ഇതില്‍ പലതും സ്വകാര്യ വ്യക്തികള്‍ കയ്യേറിയതായാണ് വിവരം. നഗരസഭക്ക് എവിടെയൊക്കെ ഭൂമിയുണ്ടെന്നോ എത്ര വിസ്തീര്‍ണ്ണം ഉണ്ടെന്നോ ഭരണ സമിതിയില്‍ പലര്‍ക്കും അറിയില്ല. വിവരാവകാശ അപേക്ഷ നല്‍കിയാല്‍ പോലും നഗരസഭയുടെ ഭൂമിയുടെ വിസ്തീര്‍ണ്ണം എത്രയെന്ന് നല്‍കാറില്ല.

 

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

വേങ്ങൂരിലെ മഞ്ഞപ്പിത്ത ഭീതി, അടിയന്തര നടപടിയെടുക്കണം ; ആരോഗ്യമന്ത്രിക്ക് നിവേദനം നൽകി

0
എറണാകുളം: വേങ്ങൂർ പഞ്ചായത്തിലെ മഞ്ഞപ്പിത്ത വ്യാപനം തടയാൻ അടിയന്തര നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് പഞ്ചായത്ത്...

നിർബന്ധിച്ച് മദ്യം നൽകി ; രാഹുലിന്റെ അമ്മയ്‌ക്കും സഹോദരിക്കുമെതിരെ സ്ത്രീധന പീഡന കുറ്റം ചുമത്തും

0
കോഴിക്കോട്: പന്തീരാങ്കാവിൽ നവവധുവിനെ ക്രൂരമായി മർദിച്ച സംഭവത്തിൽ ഭർത്താവ് രാഹുലിന്റെ അമ്മയ്ക്കും...

കാട്ടിനുള്ളിൽ യൂക്കാലി നടാനും നശിപ്പിക്കാനും പണം ചെലവഴിച്ച് കെഎഫ്ഡിസി ; റിപ്പോർട്ടുകൾ പുറത്ത്

0
കൊല്ലം: കാട്ടിനുള്ളിൽ യൂക്കാലി നടാൻ പണം ചെലവഴിക്കുന്ന കേരള വനംവികസന കോർപ്പറേഷൻ...

കേരള തീരത്ത് കടലാക്രമണത്തിനും ഉയർന്ന തിരമാലയ്ക്കും സാധ്യത ; മത്സ്യതൊഴിലാളികൾക്ക് മുന്നറിയിപ്പ്

0
തിരുവനന്തപുരം: സംസ്ഥാനത്ത് മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രതാ നിർദ്ദേശവുമായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ശക്തമായ...