ഉത്തർപ്രദേശ് : ഉത്തർപ്രദേശിലെ ഗാസിയാബാദിൽ വാടകയ്ക്ക് താമസിച്ചിരുന്ന ദമ്പതികൾ വാടക കുടിശ്ശിക ആവശ്യപ്പെട്ട് വന്ന ഉടസ്ഥനെ കൊലപ്പെടുത്തി . കൃത്യത്തിന് ശേഷം മൃതദേഹം വെട്ടിനുറുക്കി സ്യൂട്ട്കേസിലാക്കി. ബുധനാഴ്ച്ചരാത്രിയാണ് സംഭവം. ഉടമസ്ഥയായ ദീപ്ശിഖ ശർമ്മയാണ് രാജ്നഗറിലെ ഔറചിമേര സൊസൈറ്റിയിലുള്ള ഫ്ലാറ്റിൽ വാടക ആവശ്യപ്പെട്ട് ചെന്നതിന്റെ പേരിൽ കൊലചെയ്യപ്പെട്ടത്. പോലീസ് റിപ്പോർട്ട് പ്രകാരം വാടകക്കാരായ അജയ് ഗുപ്തയും ഭാര്യ ആകൃതി ഗുൽത്തയും കുടിശ്ശികയായി 90,000 രൂപ കൊടുക്കനുണ്ടായിരുന്നു. ഫ്ലാറ്റിലെത്തിയ ദീപ്ശിഖയെ പ്രതികൾ പ്രഷർകുക്കർ കൊണ്ട് തലയ്ക്കടിച്ചും ശ്വാസം മുട്ടിച്ചുമാണ് കൊലപ്പെടുത്തിയത്. അതിന് ശേഷം മൃതദേഹം വെട്ടിനുറുക്കി സ്യൂട്ട്കേസിലാക്കി.
ആളൊഴിഞ്ഞ പ്രദേശത്ത് സ്യൂട്ട്കേസ് ഉപേക്ഷിക്കാനായിരുന്നു പ്രതികൾ പദ്ധതിയിട്ടത്. സംശയം തോന്നിയ ദീപ്ശിഖയുടെ വീട്ടുജോലിക്കാരി ദമ്പതികളെ പൂട്ടിയിട്ട് പോലീസിനെ അറിയിക്കുകയായിരുന്നു. ജോലിക്കാരി ആവർത്തിച്ച് ചോദിച്ചിട്ടും പ്രതികൾ ദീപ്ശിഖ എവിടെയാണെന്ന് പറയാൻ തയ്യാറാകാത്തതാണ് സംശയത്തിലേക്ക് നയിച്ചത്. പോലീസ് എത്തി തിരച്ചിൽ നടത്തിയപ്പോഴാണ് കട്ടിലിനടിൽ നിന്നും മൃതദേഹം ഒളിപ്പിച്ച സ്യൂട്ട്കേസ് കിട്ടിയത്.





























