ജവാന്റെ തിരിച്ചുവരവിന് കാത്ത് മ്ലാന്തടത്ത് കണ്ണീരോടെ ഒരു കുടുംബം

For full experience, Download our mobile application:
Get it on Google Play

കോന്നി : ഇരുപതുവർഷം മുൻപ് പട്ടാളത്തിൽ നിന്നും കാണാതായ മകന്റെ തിരിച്ചുവരവിനായി പ്രാർഥിച്ച് കഴിയുകയാണ് മാതാപിതാക്കളായ മ്ലാന്തടം വാകവേലിൽ സോമനും ഓമനയും. മൂത്തമകൻ സന്ദീപിനെ ആണ് ഇരുപത് വർഷങ്ങൾക്ക് മുൻപ് കാണാതായത്. ബാംഗ്ലൂർ എം എസ് നഗറിലെ പട്ടാള ക്യാമ്പിൽ മിലിട്ടറി സർവ്വേയേറായി ജോലി നോക്കി വരികയായിരുന്നു സന്ദീപ്. 2003 മെയ്‌ നാലിന് ആണ് സന്ദീപ് അവസാനമായി വീട്ടിലേക്ക് വിളിക്കുന്നത്. പട്ടാളത്തിൽ പോയതിന് ശേഷം രണ്ട് തവണ ലീവിന് നാട്ടിൽ വരികയും ചെയ്തിരുന്നു.

എന്നാൽ സന്ദീപിനെ കുറിച്ച് പിന്നീട് ഒരു വിവരവും ലഭിക്കാതെ വന്നതോടെ സോമൻ ബാംഗ്ലൂരിലെ പട്ടാള ക്യാമ്പിൽ അന്വേഷിച്ച് ചെന്നെങ്കിലും സന്ദീപ് ഇവിടെ നിന്നും ഓടി പോയി എന്ന മറുപടി മാത്രമാണ് ഇവർ പറഞ്ഞത്. ഇതിന് ശേഷം കേന്ദ്ര മന്ത്രിമാർക്കും പട്ടാള മേധാവികൾക്കും അടക്കം പരാതി നൽകിയിട്ടും യാതൊരു നടപടിയും ഉണ്ടായില്ല. ആ സമയം കോന്നി പോലീസ് ഒരു തവണ വീട്ടിൽ എത്തി അന്വേഷിച്ചതായും മാതാപിതാക്കൾ പറയുന്നു. സന്ദീപിനെ കാണാതെയാകുമ്പോൾ 22 വയസ് ആയിരുന്നു പ്രായം. സന്ദീപിന്റെ അനുജൻ സജീവ് രോഗിയാണ്. ആശ്രയമായിരുന്ന മകനെ കുറിച്ചും വിവരം ലഭിക്കാതെ വന്നതോടെ കൂലിവേല ചെയ്താണ് കുടുംബം കഴിയുന്നത്. സന്ദീപ് എന്നെങ്കിലും തിരിച്ച് വരും എന്ന പ്രതീക്ഷയിൽ ജീവിതം തള്ളി നീക്കുകയാണ് ഈ മാതാപിതാക്കൾ.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മഴ മുന്നറിയിപ്പിൽ മാറ്റം ; മൂന്ന് ജില്ലകളിൽ അതിതീവ്ര മഴ മുന്നറിയിപ്പ്

0
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും മഴ കനക്കുന്നു. മഴ മുന്നറിയിപ്പിൽ മാറ്റം വന്നതായി...

കടലിലേക്ക് ജലം ഒഴുകിപ്പോകുന്നില്ല ; കുട്ടനാട്ടിൽ ജലനിരപ്പ് ഉയർന്നു തന്നെ നിൽക്കുന്നു

0
ആലപ്പുഴ: കുട്ടനാട്ടിൽ ജലനിരപ്പ് ഉയർന്നു തന്നെ നിൽക്കുന്നു. കടലിലേക്ക് ജലം ഒഴുകിപ്പോകാത്തതാണ്...

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ റിമാൻഡിൽ കഴിയുന്ന ആറ് പ്രതികൾക്ക് കൂടി ജാമ്യം

0
കൊച്ചി: പിണറായി വിജയന്‍റെ വീട്ടിൽ പരിശോധനക്ക് എത്തിയ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച...

കുടിവെള്ളം ചോദിച്ചെത്തിയ യുവാവ് വയോധികയുടെ സ്വർണമാല പൊട്ടിച്ചോടി

0
കൊല്ലം: കുടിവെള്ളം ചോദിച്ചെത്തിയ യുവാവ് വയോധികയുടെ സ്വർണമാല പൊട്ടിച്ച് കടന്നുകളഞ്ഞു. പള്ളിശേരിക്കൽ...