പ്രേതബാധയെന്ന സംശയത്തെതുടര്‍ന്ന് നടന്ന ഒഴിപ്പിക്കലില്‍ നാല് വയസ് മാത്രം പ്രായമുള്ള ദത്തുപുത്രന് ജീവന്‍ നഷ്ടമായി

For full experience, Download our mobile application:
Get it on Google Play

നോര്‍ത്ത് കരോലിന: പ്രേതബാധയെന്ന സംശയത്തേത്തുടര്‍ന്ന് നടന്ന ഒഴിപ്പിക്കലില്‍ നാല് വയസ് മാത്രം പ്രായമുള്ള ദത്തുപുത്രന് ജീവന്‍ നഷ്ടമായി. നോര്‍ത്ത് കരോലിനയിലാണ് സംഭവം. സ്കൈലര്‍ വില്‍സണ്‍ എന്ന നാലുവയസുകാരന്‍റെ മരണത്തിന് പിന്നാലെ ജോസഫ് പോള്‍ വില്‍സണ്‍ എന്ന 41കാരനെയും ഭാര്യ ജോഡി ആന്‍ വില്‍‌സണ്‍ എന്ന 38കാരിയേയുമാണ് പോലീസ് അറസ്റ്റ് ചെയ്തത്. ശിശു സംരക്ഷണ സമിതിയില്‍ നിന്നുള്ള സന്ദേശമനുസരിച്ച് പോലീസ് നടത്തിയ അന്വേഷണത്തിലാണ് ദമ്പതികള്‍ പ്രേതത്തെ ഒഴിപ്പിക്കുന്നതിന്‍റെ പേരില്‍ നാലു വയസുകാരനെതിരെ നടത്തിയ പ്രാകൃതമായ ആക്രമണത്തെക്കുറിച്ച് വിവരങ്ങള്‍ പുറത്ത് വരുന്നത്.

ജനുവരി ആറാം തിയതിയാണ് സ്കൈലറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തൊട്ട് മുന്‍പത്തെ ദിവസം മെഡിക്കല്‍ എമര്‍ജന്‍സി വിഭാഗത്തില്‍ പ്രവേശിപ്പിച്ചതായിരുന്നു നാലു വയസുകാരനെ. ശരീരത്തിലേറ്റ പരിക്കുകള്‍ക്കും ക്ഷതത്തിനും ചികിത്സയിലിരിക്കെയാണ് സ്കൈലര്‍ ആശുപത്രിയില്‍ വച്ച് മരിക്കുന്നത്. സംഭവത്തില്‍ മരണകാരണം ഇനിയും വ്യക്തമായിട്ടില്ലെങ്കിലും മാതാപിതാക്കളെ നരഹത്യയ്ക്കാണ് പോലീസ് അറസ്റ്റ് ചെയ്തിട്ടുള്ളത്.

കുട്ടിയില്‍ പ്രേതമുണ്ടെന്ന് വിശ്വസിച്ച ദമ്പതികള്‍ ദുരൂഹമായ രീതിയിലായിരുന്നു നാല് വയസുകാരനെ വളര്‍ത്തിയിരുന്നത്. ക്രൂരമായ ആക്രമണങ്ങളും കുട്ടിക്ക് ദമ്പതികളില്‍ നിന്ന് നേരിടേണ്ടി വന്നിരുന്നു. സ്കൈലറെ ആശുപത്രിയിലേക്ക് അയക്കുന്നതിന് മുന്‍പ് സ്കൈലര്‍ക്ക് എന്തോ സംഭവിച്ചതായി വ്യക്തമാക്കി ജോഡി ഭര്‍ത്താവിന് മെസേജ് അയച്ചിരുന്നു. പുതപ്പില്‍ പൊതിഞ്ഞ് ടേപ്പ് ഒട്ടിച്ച് മുഖം നിലത്തെക്കാക്കി കിടക്കുന്ന സ്കൈലറുടെ ചിത്രവും ഇവര്‍ ഭര്‍ത്താവിന് അയച്ച് നല്‍കിയത് പോലീസ് കണ്ടെത്തിയിട്ടുണ്ട്.

അന്ധവിശ്വാസത്തേത്തുടര്‍ന്ന് പ്രേതത്തെ ഒഴിപ്പിക്കാനെന്ന രീതിയില്‍ സ്കൈലര്‍ക്ക് നിരന്തര മര്‍ദ്ദനം ദമ്പതികളില്‍ നിന്ന് ഏറ്റിരുന്നുവെന്നാണ് അന്തര്‍ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ദമ്പതികളെ അറസ്റ്റ് ചെയ്ത് കസ്റ്റഡിയിൽ വിട്ടിരിക്കുകയാണ്. ഇവരുടെ മറ്റ് മക്കളുടെ സംരക്ഷണം സാമൂഹ്യ സുരക്ഷാ വകുപ്പ് ഏറ്റെടുത്തിരിക്കുകയാണ്. ദമ്പതികളെ ഫെബ്രുവരി രണ്ടിന് കോടതിയില്‍ ഹാജരാക്കും.

വീഡിയോ എഡിറ്ററെ ആവശ്യമുണ്ട്
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായിലേക്ക് വീഡിയോ എഡിറ്ററെ ആവശ്യമുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും ഓണ്‍ലൈന്‍ ന്യുസ് ചാനലിന്റെ വീഡിയോ പ്ലാറ്റ്ഫോം കൈകാര്യം ചെയ്തുള്ള പരിചയം ഉണ്ടായിരിക്കണം. പത്തനംതിട്ട ഓഫീസില്‍ ആയിരിക്കും ജോലി ചെയ്യേണ്ടത്. ശമ്പളം തുടക്കത്തില്‍ 15000 രൂപാ പ്രതിമാസം ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

വയനാട്ടിലെ വിനോദസഞ്ചാര കേന്ദ്രങ്ങൾക്ക് ഏർപ്പെടുത്തിയ വിലക്ക് നീക്കി

0
കൽപ്പറ്റ : വയനാട്ടിലെ വിനോദസഞ്ചാര കേന്ദ്രങ്ങൾക്ക് ഏർപ്പെടുത്തിയ വിലക്ക് പിൻവലിച്ചു. ട്രക്കിങ്,...

നടി അൻസിബയുടെ ഫേസ് ബുക്ക്‌ പോസ്റ്റ് ; പ്രതികരിച്ച് രമേശ് ചെന്നിത്തല

0
കൊച്ചി: നടി അൻസിബയുടെ ഫേസ് ബുക്ക്‌ പോസ്റ്റിൽ പ്രതികരണവുമായി ആഭ്യന്തര മന്ത്രി രമേശ്‌...

ശബരിമലയിലെ സാമ്പത്തിക ഇടപാടുകൾ ഡിജിറ്റലാക്കും ; കാണിക്ക, വഴിപാട്, മുറിവാടക തുടങ്ങിയ കണക്കുകൾ ഉൾപ്പെടുത്തും

0
തിരുവനന്തപുരം : ശബരിമലയിലെ സാമ്പത്തിക ഇടപാടുകൾ ഡിജിറ്റലാക്കാനും തീർഥാടകരുടെ തിരക്ക് നിയന്ത്രിക്കാൻ...

മകനെ തന്ത്രിയാക്കണമെന്ന കണ്ഠര് രാജീവരുടെ ആവശ്യത്തിൽ തീരുമാനം വേണ്ടെന്ന് ദേവസ്വം ബോർഡ്

0
തിരുവനന്തപുരം : ശബരിമല തന്ത്രി നിയമനവുമായി ബന്ധപ്പെട്ട് കണ്ഠര് രാജീവര് നൽകിയ...