അടൂർ : കാർഷീക വികസന പദ്ധതികളായ “പ്രധാനമന്ത്രി കിസാൻ സമൃദ്ധികേന്ദ്രം, പ്രധാനമന്ത്രി ഭാരതീയ ജൻ ഉർവരക് പരിയോജന ഒരു രാജ്യം ഒരുവളം പദ്ധതിയുടെയും വെർചുൽ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു. ദേശീയ തലത്തിൽ സമഗ്ര കൃഷി വികസനമാണ് ലക്ഷ്യം. 600 പ്രധാന്‍ മന്ത്രി കിസാന്‍ സമൃദ്ധി കേന്ദ്രങ്ങളാണ് ഉദ്ഘാടനം ചെയ്തത്.
പൈലറ്റ് പദ്ധതിയായി ഇന്ന് നിലവിൽ വന്ന 600 കേന്ദ്രങ്ങളിൽ പത്തനംതിട്ട ജില്ലയിൽ ലഭ്യമായ പ്രധാന മന്ത്രി കൃഷി സിന്‍ജയി യോജന പദ്ധതിയുടെ ഔദ്യോവീക ഉദ്ഘാടനം അടൂർ കൃഷിഭവൻ അങ്കണത്തിൽ കൃഷി ഉദ്യോഗസ്ഥർ, ജില്ലയിലെ പദ്ധതി നടത്തിപ്പ്കാരായ ഇന്ത്യൻ പൊട്ടാഷ് ലിമിറ്റഡ് ചുമതലക്കാർ, വ്യവസായ ചുമതലക്കാരായ പറക്കോട് അഗ്രോ ഫെർട്ടിലൈസർ ആൻഡ് ആഗ്രോ കെമിക്കൽസ്, കർഷകർ തുടങ്ങിയവരുടെ മഹനീയ സാന്നിധ്യത്തിൽ ജില്ലാ കൃഷി ഡെപ്യൂട്ടി ഡയറക്ടർ ശ്രീമതി ജോയ്‌സി നിർവഹിച്ചു.
കേന്ദ്ര സർക്കാർ വിഭാവനം ചെയ്ത മാതൃക വള വിതരണ കേന്ദ്രം സമഗ്രമായ കാർഷീക അഭിവൃദ്ധി ലക്ഷ്യം വച്ചാണ് പ്രധാന മന്ത്രി കൃഷി സിന്‍ജയി യോജന മന്ത്രാലയം തുടങ്ങുന്നത് എന്ന് ഐ.പി.എല്‍ പ്രതിനിധി ബിജു ജോൺ വ്യക്തമാക്കി. ഈ പദ്ധതിയിലൂടെ കർഷകർക്ക് ആവിശ്യമായ എല്ലാ സഹായങ്ങളും കൃഷിമന്ത്രാലയം, കൃഷിവകുപ്പ് ഉദ്യോഗസ്ഥർ, കൃഷി ശാസ്ത്രജ്ഞർ, കൃഷി വിദഗ്ധർ, വളം ഉത്പാദകർ തുടങ്ങിയ കൂട്ടായ പ്രവർത്തന ശ്രിംഗല ഈ മാതൃക വളം വിതരണ കേന്ദ്രം മുഖേന ലഭ്യമാകുമെന്നും വിദഗ്ധർ അഭിപ്രായപ്പെട്ടു.
സർക്കാർ വിഭാവനം ചെയ്യുന്ന വളം സബ്സിഡി കർഷകരിൽ നേരിട്ടെത്തുന്നതിനു പോസ് സംവിധാനം വഴിയുള്ള ഡയറക്റ്റ് ഡെബിറ്റ് ട്രാൻസ്ഫർ വഴി സാധ്യമാകുമെന്നും അതിനായി 2023 ഫെബ്രുവരി മാസത്തോടെ രാജ്യത്തെ എല്ലാ വളവിതരണ കേന്ദ്രങ്ങളും മാതൃക വള വിതരണ ശ്രിംഗലയുടെ പരിധിയിൽ വരുമെന്നും കർഷകരോട് വ്യക്തമാക്കി. ചടങ്ങിൽ കൃഷി ഉദ്യോഗസ്ഥരായ ആലിയ ഫർസാന, രജിത്, സ്മിത, ഐ.പി.എല്‍. ചുമതലക്കാർ, അഗ്രോ ഫെർട്ടിലൈസർ ചുമതലക്കാർ, കർഷകർ തുടങ്ങിയവർ പങ്കെടുത്തു.































