ശ്രീനഗർ : ജമ്മു കശ്മീരിലെ ബാരാമുള്ള ജില്ലയിൽ സുരക്ഷാ സേനയും ഭീകരരുമായുണ്ടായ ഏറ്റുമുട്ടലിൽ ഒരു ഭീകരൻ കൊല്ലപ്പെട്ടു. ബിന്നെല്‍ മേഖലയില്‍ ശനിയാഴ്ച അര്‍ധരാത്രിയാണ് സൈനികരും ഭീകരരും തമ്മില്‍ ഏറ്റുമുട്ടലുണ്ടായത്. ജമ്മു കശ്മീർ പോലീസും സുരക്ഷാ സേനയും ഇയാളിൽ നിന്ന് ആയുധങ്ങളും വെടിക്കോപ്പുകളും കണ്ടെത്തി.
ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട ഭീകരൻ ഇർഷാദ് അഹമ്മദ് ഭട്ട് ആണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. 2022 മെയ് മുതൽ ഇയാൾ നിരോധിത ഭീകര സംഘടനയായ ലഷ്‌കറെയുമായി ബന്ധം പുലർത്തുന്നതായും ജമ്മു കശ്മീർ പോലീസ് അറിയിച്ചു. ഒരു എകെ റൈഫിളും രണ്ട് മാഗസിനുകളും 30 റൗണ്ട് വെടിയുണ്ടകളുമാണ് കണ്ടെടുത്തതെന്ന് പോലീസ് വ്യക്തമാക്കി.