മുഖ്യമന്ത്രിക്കെതിരായ അക്രമം : പിന്നിൽ കെപിസിസി ഗൂഢാലോചന – എ വിജയരാഘവൻ

For full experience, Download our mobile application:
Get it on Google Play

തൃശൂര്‍: മുഖ്യമന്ത്രിക്കെതിരായ അക്രമത്തിനു പിന്നില്‍ കെപിസിസി ഗൂഢാലോചനയാണെന്ന് സിപിഐ എം പോളിറ്റ്ബ്യൂറോ അംഗം എ വിജയരാഘവന്‍ പറഞ്ഞു. സംസ്ഥാന മുഖ്യമന്ത്രിയെ വിമാനത്തില്‍ കയറി അക്രമിക്കാന്‍ ശ്രമിച്ച യൂത്ത്കോണ്‍ഗ്രസുകാരെ ന്യായീകരിക്കുന്നത് ഇതിന് തെളിവാണ്. കേരളത്തിലെ കോണ്‍ഗ്രസ് കൊടുംക്രിമിനലുകളുടെ കൂടാരമായി മാറിയിരിക്കുകയാണ്. അക്രമികളെ ന്യായീകരിക്കുന്ന രാഷ്ട്രീയം ഒറ്റപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു. തൃശൂരില്‍ ഇ എം എസ് സ്മൃതിയുടെ സമാപനസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നാളത്തെ കേരളം എന്ന വിഷയം അവതരിപ്പിച്ചായിരുന്നു പ്രഭാഷണം.

മുഖ്യമന്ത്രിയല്ലാത്ത പിണറായി വിജയനെതിരെ വ്യക്തിഹത്യ നടത്തി തകര്‍ക്കാന്‍ നിരവധി ശ്രമങ്ങള്‍ നടത്തിയിട്ടുണ്ട്. അതെല്ലാം അതിജീവിച്ചാണ് മുന്നോട്ടുപോയത്. ഇന്നും വ്യക്തിഹത്യകള്‍ തുടരുകയാണ്. രണ്ടാം പിണായി സര്‍ക്കാരിനെ തകര്‍ക്കാനും ശ്രമങ്ങള്‍ നടക്കുന്നു. ഇതെല്ലാം വലതുപക്ഷ ഗൂഢാലോചനയുടെ ഭാഗമാണ്. ഇതിനെതിരായി വലിയ ജനകീയ മുന്നേറ്റങ്ങള്‍ രൂപംകൊള്ളും. രാജ്യത്ത് കോണ്‍ഗ്രസ് നേതാക്കള്‍ ഇഡി ഓഫീസിനു ചുറ്റുമാണ്. പല കോണ്‍ഗ്രസ് മുഖ്യമന്ത്രിമാരും കെ സി വേണുഗോപാലുള്‍പ്പടെ എഐസിസി നേതാക്കളും ഇഡി വിളിക്കുമ്പോള്‍ രാഹുലിന് എസ്കോര്‍ട്ടായി പോവേണ്ട ഗതികേടിലാണ്.

എന്നാല്‍ കേരളത്തിലെ കോണ്‍ഗ്രസും ബിജെപിയും ഒരേകൂട്ട്. ഇടതുപക്ഷ സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള അക്രമസമരങ്ങളില്‍ കെ സുധാകരനും വി ഡി സതീശനും കെ സുരേന്ദ്രനും ഒരേ സ്വരം. ശബ്ദംമാത്രം കേട്ടാല്‍ ബിജെപിയാണോ, കോണ്‍ഗ്രസാണോയെന്ന് തിരിച്ചറിയാനാവില്ല. കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ഇഡിക്കെതിരെ മിണ്ടാട്ടമില്ല. വല്ലാത്ത അധപതനമാണിത്. എന്തിനാണ് ഇപ്പോഴത്തെ സമരം. വെളിപ്പെടുത്തലുകളില്‍ പുതിയതായൊന്നുമില്ല. എങ്കിലും മാധ്യമങ്ങള്‍ കെട്ടിക്കിടക്കുന്നു. ഒന്നോ രണ്ടോ ആള്‍ മാത്രമുള്ള സമരങ്ങള്‍ ആവര്‍ത്തിച്ച്‌ കാണിച്ച്‌ പെരുപ്പിക്കുന്നു. എന്നാല്‍ കേരളത്തിലെ ജനങ്ങള്‍ ഇത് മുഖവിലക്കെടുക്കില്ല. രാജ്യത്ത് കോണ്‍ഗ്രസുകാര്‍ കൂട്ടത്തോടെ ബിജെപിയിലേക്ക് കാലുമാറുകയാണ്. ഇക്കഴിഞ്ഞ രാജ്യസഭാ തെരഞ്ഞെടുപ്പിലും എംഎല്‍എ കാല് മാറി. കോണ്‍ഗ്രസിനെ രക്ഷിക്കാന്‍ ചിന്തന്‍ ശിബിരം നടത്തി. ഇത് കഴിഞ്ഞയുടന്‍ കോണ്‍ഗ്രസ് വിടുന്നവരുടെ എണ്ണം വര്‍ധിച്ചതായും എ വിജയരാഘവന്‍ പറഞ്ഞു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ജൂണ്‍ 29 സെന്‍സസ് സെല്‍ഫ് എന്യൂമറേഷന്‍ ഡേ

0
പത്തനംതിട്ട: പൊതുജനങ്ങള്‍ക്കിടയില്‍ സെന്‍സസ് അവബോധം സൃഷ്ടിക്കുന്നതിനും ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകളിലൂടെ വിവരങ്ങള്‍ രേഖപ്പെടുത്താന്‍...

സാഹിത്യ ലോകത്തെ വിവാദങ്ങൾ നിയമപോരാട്ടത്തിലേക്ക്; ഹരിത സാവിത്രിക്കെതിരെ കെ.ആർ മീരയുടെ വക്കീൽ നോട്ടീസ്

0
കൊച്ചി: കലാച്ചി നോവലുമായി ബന്ധപ്പെട്ട് ഉയര്‍ന്ന വിവാദത്തില്‍ എഴുത്തുകാരി ഹരിത സാവിത്രിക്ക്...

സംസ്ഥാന പാതയിൽ പൂട്ടുകട്ടകൾ ഇളകിമാറി ; തോട്ടമൺ വളവിൽ വാഹനങ്ങൾ അപകടഭീതിയിൽ ​

0
റാന്നി : പുനലൂർ - മൂവാറ്റുപുഴ സംസ്ഥാന പാതയിലെ തോട്ടമൺ വളവിൽ...

കോന്നി കൂടൽ പതിനെട്ടുകാരൻ തൂങ്ങിമരിച്ച നിലയിൽ

0
കോന്നി : കൂടൽ ഉദയ ജങ്ഷന് സമീപം പതിനെട്ടുകാരനെ വീടിനുള്ളിൽ തൂങ്ങിമരിച്ച...