കോന്നി : കലഞ്ഞൂരിൽ തുണിക്കടയുടെ ഗ്ലാസ് കല്ലുകൊണ്ട് ഇടിച്ച് തകർത്ത് ജാക്കറ്റും ഷർട്ടും കവർന്ന സംഭവത്തിൽ യുവാവ് പിടിയിൽ. കലഞ്ഞൂർ സ്വദേശി പ്രവീൺ ആണ് പോലീസിന്റെ പിടിയിലായത്. കലഞ്ഞൂർ ജംഗ്ഷനിൽ പ്രവർത്തിക്കുന്ന ഗ്രേസ് തുണിക്കടയുടെ ഗ്ലാസ്സാണ് യുവാവ് കല്ലുകൊണ്ട് ഇടിച്ച് പൊട്ടിച്ച് ഷർട്ടും ജാക്കറ്റും കവർന്നത്. കടയുടമയായ ബിജോയ് കട അടച്ചുപോയതിന് ശേഷമാണ് ആക്രമണം നടന്നത്. സമീപത്ത് പ്രവർത്തിക്കുന്ന ബാങ്കിന്റെ ഷട്ടറിന്റെ പൂട്ട് പൊളിക്കാനും ശ്രമം നടന്നിരുന്നു. കലഞ്ഞൂരിലെ വിവിധ കടകളിൽ പ്രവീൺ ഇത്തരത്തിൽ മോഷണം നടത്തിയതായി പോലീസ് പറയുന്നു.
മിലാസ് തുണിക്കട, ജംഗ്ഷനിലെ ചെരുപ്പ് കട, പൂജ ടെസ്റ്റെയിൽസ് എന്നിവിടങ്ങളിൽ കടക്കുള്ളിൽ കടന്ന് ഭീഷണിപ്പെടുത്തുകയും തുണി, ചെരുപ്പ് തുടങ്ങിയവ എടുത്ത്കൊണ്ട് പോവുകയും ചെയ്തിട്ടുണ്ട്. ഇത് പിന്നീട് പിടികൂടുകയും ചെയ്തു. കലഞ്ഞൂരിൽ രണ്ട് വർഷത്തിനിടെ നിരവധി അക്രമങ്ങളാണ് യുവാവ് നടത്തിയത്. കലഞ്ഞൂർ സ്കൂളിൽ കയറി ജനൽ ഗ്ലാസ് തല്ലിതകർത്ത സംഭവത്തിലും കലഞ്ഞൂർ ജംഗ്‌ഷനിലെ എ റ്റി എം തകർക്കാൻ ശ്രമിച്ച സംഭവത്തിലും യുവാവിന് എതിരെ പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്






























