ഗർഭഛിദ്രം 24 ആഴ്‌ചവരെ : ബിൽ ലോക്‌സഭയിൽ

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി : ഗർഭഛിദ്രത്തിനുള്ള സമയപരിധി 20 ആഴ്‌ചയിൽനിന്ന്‌ 24 ആഴ്‌ചയായി ഉയർത്തുന്ന ബിൽ കേന്ദ്ര സർക്കാർ ലോക്‌സഭയിൽ അവതരിപ്പിച്ചു. കേന്ദ്ര ആരോഗ്യ മന്ത്രി ഹർഷവർധനാണ്‌ ബിൽ തിങ്കളാഴ്‌ച ലോക്‌സഭയിൽ അവതരിപ്പിച്ചത്‌.

ബലാൽസംഗത്തിന്‌ ഇരയാക്കപ്പെട്ട്‌ ഗർഭിണികളാകുന്നവർ, ഗർഭം അമ്മയുടെയോ കുഞ്ഞിന്റെയോ ജീവന്‌ അപകടം സംഭവിക്കാവുന്ന സാഹചര്യങ്ങൾ, കുട്ടി ജനിച്ചാൽ ഗുരുതരമായ വൈകല്യങ്ങളുണ്ടാകാനുള്ള സാധ്യത തുടങ്ങിയ സാഹചര്യങ്ങളിലാണ്‌ ഗർഭഛിദ്ര കാലാവധി 24 ആഴ്‌ചവരെയായി ഉയർത്തിയത്‌. ഇത്തരം സാഹചര്യങ്ങൾ മുൻനിർത്തിയാണ്‌ ഗർഭഛിദ്രമെന്ന്‌ രണ്ട്‌ ഡോക്ടർമാർ സാക്ഷ്യപ്പെടുത്തണം. അനുമതി നൽകുന്നതിന്‌ സംസ്ഥാനങ്ങളിൽ പ്രത്യേക മെഡിക്കൽ ബോർഡിന്‌ രൂപം നൽകണം.

മെഡിക്കൽ ബോർഡിൽ ഒരു ഗൈനക്കോളജിസ്റ്റ്‌, പീഡിയാട്രിഷൻ, റേഡിയോളജിസ്റ്റ്‌ എന്നിവർ ഉണ്ടാകണം. മറ്റ്‌ അംഗങ്ങളെ സംസ്ഥാനങ്ങൾക്ക്‌ തീരുമാനിക്കാം. ഗർഭഛിദ്രത്തിന്‌ വിധേയയാകുന്ന സ്‌ത്രീയുടെ പേര്‌ പരസ്യപ്പെടുത്തരുത്‌. ഇത്‌ ലംഘിച്ചാൽ ഒരു വർഷംവരെ തടവ്‌ ലഭിക്കും.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി

0
ഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി....

​സ്വന്തം ജീവൻ നൽകി മറ്റൊരാളെ രക്ഷിച്ച രാജേഷിന്റെ ആത്മത്യാഗം സ്മരിക്കപ്പെടും; പിണറായി വിജയൻ

0
കണ്ണൂര്‍: ചെറുപുഴയില്‍ രക്ഷാപ്രവര്‍ത്തനത്തിനിടെ ഒഴുക്കില്‍പ്പെട്ട് മരിച്ച തിരുവനന്തപുരം കല്ലിയൂര്‍ സ്വദേശി രാജേഷിനെ...

പതിനഞ്ചുകാരിയെ പ്രണയം നടിച്ച് പീഡിപ്പിച്ച 22കാരൻ പിടിയിൽ

0
കോഴിക്കോട്: പതിനഞ്ചുകാരിയെ പ്രണയം നടിച്ച് പീഡിപ്പിച്ച കേസിൽ 22കാരൻ പിടിയിൽ. പേരാമ്പ്ര...

മദ്രസകളിൽ തീവ്രവാദ ചിന്തകൾ വളർത്തുന്നുവെന്ന പരാമർശവുമായി ബി.ജെ.പി നേതാവ് ; മറുപടിയുമായി സമാജ്‌വാദി പാർട്ടി

0
ലഖ്നൗ: മദ്രസകളിൽനിന്ന് പഠിച്ചിറങ്ങുന്നവരിൽ തീവ്രവാദസമാനമായ ചിന്താ​ഗതിയുണ്ടാകുന്നതായി ഉത്തർപ്രദേശ് ഉപമുഖ്യമന്ത്രി കേശവ പ്രസാദ്...