ഗർഭഛിദ്രം 24 ആഴ്‌ചവരെ : ബിൽ ലോക്‌സഭയിൽ

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി : ഗർഭഛിദ്രത്തിനുള്ള സമയപരിധി 20 ആഴ്‌ചയിൽനിന്ന്‌ 24 ആഴ്‌ചയായി ഉയർത്തുന്ന ബിൽ കേന്ദ്ര സർക്കാർ ലോക്‌സഭയിൽ അവതരിപ്പിച്ചു. കേന്ദ്ര ആരോഗ്യ മന്ത്രി ഹർഷവർധനാണ്‌ ബിൽ തിങ്കളാഴ്‌ച ലോക്‌സഭയിൽ അവതരിപ്പിച്ചത്‌.

ബലാൽസംഗത്തിന്‌ ഇരയാക്കപ്പെട്ട്‌ ഗർഭിണികളാകുന്നവർ, ഗർഭം അമ്മയുടെയോ കുഞ്ഞിന്റെയോ ജീവന്‌ അപകടം സംഭവിക്കാവുന്ന സാഹചര്യങ്ങൾ, കുട്ടി ജനിച്ചാൽ ഗുരുതരമായ വൈകല്യങ്ങളുണ്ടാകാനുള്ള സാധ്യത തുടങ്ങിയ സാഹചര്യങ്ങളിലാണ്‌ ഗർഭഛിദ്ര കാലാവധി 24 ആഴ്‌ചവരെയായി ഉയർത്തിയത്‌. ഇത്തരം സാഹചര്യങ്ങൾ മുൻനിർത്തിയാണ്‌ ഗർഭഛിദ്രമെന്ന്‌ രണ്ട്‌ ഡോക്ടർമാർ സാക്ഷ്യപ്പെടുത്തണം. അനുമതി നൽകുന്നതിന്‌ സംസ്ഥാനങ്ങളിൽ പ്രത്യേക മെഡിക്കൽ ബോർഡിന്‌ രൂപം നൽകണം.

മെഡിക്കൽ ബോർഡിൽ ഒരു ഗൈനക്കോളജിസ്റ്റ്‌, പീഡിയാട്രിഷൻ, റേഡിയോളജിസ്റ്റ്‌ എന്നിവർ ഉണ്ടാകണം. മറ്റ്‌ അംഗങ്ങളെ സംസ്ഥാനങ്ങൾക്ക്‌ തീരുമാനിക്കാം. ഗർഭഛിദ്രത്തിന്‌ വിധേയയാകുന്ന സ്‌ത്രീയുടെ പേര്‌ പരസ്യപ്പെടുത്തരുത്‌. ഇത്‌ ലംഘിച്ചാൽ ഒരു വർഷംവരെ തടവ്‌ ലഭിക്കും.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

സെന്‍സസ് : വിവരശേഖരണത്തില്‍ കൃത്യത ഉറപ്പാക്കണമെന്ന് ജില്ലാ കളക്ടര്‍

0
പത്തനംതിട്ട : സെന്‍സസിന്‍റെ ഭാഗമായി വീടുകളുടെ വിവരശേഖരണം നടത്തുമ്പോള്‍ കൃത്യത ഉറപ്പാക്കണമെന്ന്...

പ്ലസ് വൺ പരീക്ഷാഫലം വെള്ളിയാഴ്ച

0
തിരുവനന്തപുരം: ഹയർ സെക്കൻഡറി വിദ്യാഭ്യാസ ഡയറക്ടറേറ്റ് പ്ലസ് വൺ പരീക്ഷാ ഫലം...

കേരളാ വഖഫ് ബോർഡിന്റെ പ്രവർത്തനം താത്ക്കാലികമായി മരവിപ്പിച്ച ഹൈക്കോടതി നടപടി സ്വാഗതം ചെയ്ത് ഷോൺ...

0
കൊച്ചി: കേരളാ വഖഫ് ബോർഡിന്റെ പ്രവർത്തനം താത്ക്കാലികമായി മരവിപ്പിച്ച ഹൈക്കോടതി നടപടി...

രാജ്യത്ത് കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കിയ രാസവിള വര്‍ധനവ് പിന്‍വലിക്കുക : കോഴഞ്ചേരി പോസ്റ്റ് ഓഫീസിലേക്ക്...

0
കോഴഞ്ചേരി : രാജ്യത്തെ കർഷകരെ കൊള്ളയടിക്കുന്ന തരത്തിൽ കേന്ദ്ര സർക്കാർ വരുത്തിയ...