അബുദാബി : മധ്യപൂർവദേശത്തെ ഏറ്റവും വലിയ ഹിന്ദു ശിലാക്ഷേത്രമായ അബുദാബി ബാപ്‌സ് ഹിന്ദു മന്ദിർ ഉദ്ഘാടനത്തിനൊരുങ്ങി. 14-ന് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്യും. യു.എ.ഇ. ഭരണാധികാരികളടക്കം ഒട്ടേറെ അറബ് പ്രമുഖർ പങ്കെടുക്കും. ഓൺലൈൻ വഴി ദർശനത്തിന് രജിസ്റ്റർ ചെയ്തവർക്ക് 18-ന് പ്രവേശനം നൽകും.
തിരക്ക് നിയന്ത്രിക്കുന്നതിന്റെ ഭാഗമായി യു.എ.ഇ. യിലുള്ളവർ മാർച്ച് ഒന്നുമുതൽ മാത്രമേ ക്ഷേത്ര സന്ദർശനത്തിന് ശ്രമിക്കാവൂയെന്ന് ബാപ്‌സ് ക്ഷേത്ര മേധാവി സ്വാമി ബ്രഹ്‌മവിഹാരിദാസ് പത്രസമ്മേളനത്തിൽ പറഞ്ഞു. ബോച്ചാസൻവാസി അക്ഷർ പുരുഷോത്തം സ്വാമി നാരായൺ സൻസ്ഥക്ക് (ബാപ്‌സ്) കീഴിലാണ് ക്ഷേത്രം.



























