എ.സി സ്ഥാപിച്ചിട്ടുള്ള സെക്രട്ടേറിയറ്റിലെ ജലവിഭവ ഓഫീസില്‍ വീണ്ടും എ.സി പിടിപ്പിക്കാന്‍ 28ലക്ഷം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: കൊവിഡ് വ്യാപനം രൂക്ഷമായി തുടരുന്നതിനിടെ സെക്രട്ടറിയറ്റില്‍ പുതിയ എയര്‍ കണ്ടീഷണര്‍ വാങ്ങാന്‍ 28 ലക്ഷം അനുവദിച്ചു കൊണ്ട് പൊതുഭരണ വകുപ്പിന്റെ ഉത്തരവ്. സെക്രട്ടറിയറ്റിലെ ഒന്നാം നിലയില്‍ സ്ഥിതി ചെയ്യുന്ന ജലവിഭവ വകുപ്പ് ഓഫീസിലാണ് പുതിയ എ.സി സ്ഥാപിക്കുന്നത്. കൊവിഡ് വ്യാപിക്കുന്നതിനാല്‍ തന്നെ അടച്ചിട്ട മുറികളില്‍ എ.സിയില്‍ പ്രവര്‍ത്തിപ്പിക്കരുതെന്ന് മുഖ്യമന്ത്രിയും ആരോഗ്യവകുപ്പും നിര്‍ദ്ദേശം നല്‍കിയിരുന്നു.

ഒട്ടുമിക്ക ഓഫീസുകളും ഇപ്പോള്‍ ജനാലകള്‍ തുറന്നിട്ട് എ.സി പ്രവര്‍ത്തിപ്പിക്കാതെയാണ് ജോലി ചെയ്യുന്നത്. അതിനിടെയാണ് തിരക്കിട്ട് ജലവിഭവ വകുപ്പില്‍  എ.സി സ്ഥാപിക്കുന്നത്.  എ.സി വാങ്ങുന്നതിനും അനുബന്ധ ഇലക്‌ട്രിക്കല്‍ ജോലികള്‍ക്കുമായാണ് 28.30 ലക്ഷം അനുവദിച്ചിരിക്കന്നത്.

അടൂര്‍ പ്രകാശ് മന്ത്രിയായിരുന്ന സമയത്ത് ഉപയോഗിച്ചിരുന്ന ഓഫീസാണ് ഇപ്പോള്‍ നവീകരിച്ച്‌ ജലവിഭവ വകുപ്പിന്റെ ഓഫീസായി മാറ്റിയിരിക്കുന്നത്. ഇവിടെ നേരത്തെ തന്നെ എ.സി സ്ഥാപിച്ചിട്ടുണ്ട്. അതിനാല്‍ തന്നെ ഇപ്പോള്‍ പുതിയ എ.സി വാങ്ങുന്നത് എന്തിനാണെന്ന ചോദ്യം ഉയരുന്നുണ്ട്. നിലവിലെ എ.സി കേടായതാണെങ്കില്‍ പോലും അറ്റക്കുറ്റപ്പണി ചെയ്യുകയാണ് വേണ്ടത്. മാത്രമല്ല കൊവിഡ് പ്രതിരോധ വാക്‌സിന്‍ വന്‍തുക നല്‍കി സര്‍ക്കാര്‍ വാങ്ങുന്നതിനിടെ പുതിയ എ.സി സ്ഥാപിക്കാനുള്ള നീക്കം ജീവനക്കാര്‍ക്കിടയിലും ചര്‍ച്ച ആയിട്ടുണ്ട്.

സെക്രട്ടറിയറ്റില്‍ ഇത്തരം നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പുതിയ കാര്യം അല്ലെങ്കിലും കൊവിഡ് വ്യാപന സമയത്ത് തന്നെ ഇത് വേണോ എന്ന ചോദ്യമാണ് ഇപ്പോള്‍ ഉയരുന്നത്. ധനവകുപ്പ് അടക്കമുള്ള ഓഫീസുകള്‍ എല്ലാം തന്നെ എ.സി ഓഫ് ചെയ്ത നിലയിലാണ് പ്രവര്‍ത്തിക്കുന്നത്. ഇതിലൂടെ വൈദ്യുതി ചാര്‍ജ് ഇനത്തിലും സര്‍ക്കാരിന് നല്ലൊരു തുക ലാഭിക്കാന്‍ കഴിയുന്നുണ്ട്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ചിപ്പ് നിർമ്മാണ രംഗത്ത് ഇന്ത്യയുടെ വൻ നീക്കം ; സെമികണ്ടക്ടർ മിഷൻ 2.0-യ്ക്ക് അംഗീകാരം

0
ന്യൂഡൽഹി: ഇലക്ട്രോണിക്സ് നിർമ്മാണ രംഗത്ത് ആഗോള ശക്തിയാകാനുള്ള ഇന്ത്യയുടെ യാത്രയിൽ മറ്റൊരു...

കേരളാ വഖഫ് ബോർഡിന്റെ പ്രവർത്തനം താത്ക്കാലികമായി മരവിപ്പിച്ച ഹൈക്കോടതി നടപടി സ്വാഗതം ചെയ്ത് ഷോൺ...

0
കൊച്ചി: കേരളാ വഖഫ് ബോർഡിന്റെ പ്രവർത്തനം താത്ക്കാലികമായി മരവിപ്പിച്ച ഹൈക്കോടതി നടപടി...

തേക്കിൻകാട് മൈതാനത്ത് രാഷ്ട്രീയ യോഗങ്ങളും പരിപാടികളും നടത്തുന്നത് കേരള ഹൈക്കോടതി നിരോധിച്ചു

0
തൃശൂർ: നഗരത്തിന്റെ സാംസ്‌കാരിക കേന്ദ്രമായ തേക്കിൻകാട് മൈതാനത്ത് രാഷ്ട്രീയ യോഗങ്ങളും പരിപാടികളും...

5,000 രൂപയുടെ കടം ജീവനെടുത്തു ; അയൽവാസിയുടെ ക്രൂരതയിൽ യുവതിക്ക് ദാരുണാന്ത്യം

0
ഗുജറാത്ത്: ഗുജറാത്തിലെ പത്താന്‍ ജില്ലയില്‍ 5,000 രൂപയുടെ കടം തിരിച്ചടയ്ക്കുന്നതുമായി ബന്ധപ്പെട്ട...