കൊച്ചി: മുനമ്പത്ത് നിന്നും മല്‍സ്യബന്ധനത്തിന് പോയ ബോട്ട് നിയന്ത്രണം വിട്ട് കടലില്‍ മണലില്‍ ഉറച്ചു മറിഞ്ഞു. മല്‍സ്യതൊഴിലാളികള്‍ നീന്തി രക്ഷപെട്ടു. കാതറിന്‍ എന്ന ബോട്ടാണ് മുനമ്പം വേളാങ്കണ്ണി പള്ളിക്ക് സമീപം മണലില്‍ ഉറച്ച് മറിഞ്ഞത്. ബോട്ടില്‍ ഉണ്ടായിരുന്ന 15 തൊഴിലാളികളും നീന്തി രക്ഷപ്പെട്ട് കരയില്‍ കയറി. മല്‍സ്യബന്ധനത്തിനായി പുറപ്പെട്ട ബോട്ട് മോശം കാലാവസ്ഥ കാരണം തിരിച്ച് കയറവെ മുനമ്പം അഴിമുഖത്ത് വെച്ച് ചുക്കാനുമായുള്ള ബന്ധം പൊട്ടി നിയന്ത്രണം വിടുകയായിരുന്നു. കടുത്ത കടല്‍ ക്ഷോഭം കാരണം രക്ഷാപ്രവര്‍ത്തനത്തിനെതിരായ ബോട്ടിന് മുനമ്പം അഴി മുറിച്ച് കടക്കാന്‍ കഴിഞ്ഞിട്ടില്ല. അപകടത്തില്‍ ബോട്ടിലുണ്ടായിരുന്ന മൽസ്യബന്ധന വല നഷ്ടപ്പെട്ടിട്ടുണ്ട്. തൊഴിലാളികള്‍ എല്ലാവരും സുരക്ഷിതര്‍ ആണ്.
മല്‍സ്യബന്ധനത്തിന് പോയ ബോട്ട് മറിഞ്ഞു
RECENT NEWS
Advertisment



























