നിരവധി മോഷണ കേസുകളിലെ പ്രതിയ്ക്ക് 30 മാസം തടവുശിക്ഷ

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : തിരുവനന്തപുരം, കോട്ടയം, കൊല്ലം, പത്തനംതിട്ട തുടങ്ങിയ ജില്ലകളിലെ വിവിധ പോലീസ് സ്റ്റേഷനുകളിൽ മോഷണ കേസുകളിൽ പ്രതിയും പലതവണ ജയിൽ ശിക്ഷയനുഭവിച്ചിട്ടുള്ളയാളുമായ കൊല്ലം കരുനാഗപ്പള്ളി ആദിനാട് കൊച്ചാലുംമൂട് പടിഞ്ഞാറത്തറ കൊച്ചുവേലായുധന്റെ മകൻ തേങ്ങ ബാബു എന്ന് വിളിക്കുന്ന ബാബുക്കുട്ട(53)നെയാണ് പത്തനംതിട്ട ചീഫ് ജൂഡിഷ്യൽ മജിസ്‌ട്രേറ്റ് കോടതി 30 മാസം തടവിനും 8000 രൂപ പിഴയും വിധിച്ചത്.

പത്തനംതിട്ട സി ജെ എം ഡോണി തോമസ് വർഗീസാണ് ശിക്ഷ വിധിച്ചത്. കോയിപ്രം പോലീസ് സ്റ്റേഷനിൽ കഴിഞ്ഞവർഷം ആഗസ്റ്റ്‌ 28 ന് രജിസ്റ്റർ ചെയ്ത രണ്ടുകേസുകളിലാണ് കഴിഞ്ഞ രണ്ടുദിവസങ്ങളിലായി ശിക്ഷാവിധിയുണ്ടായത്. പിഴയടച്ചില്ലെങ്കിൽ 12 ദിവസം കൂടി തടവ് അനുഭവിക്കണം. 27 ന് രാത്രി പുല്ലാട് ചക്കുതറയിൽ ആശുപത്രിയ്ക്ക് സമീപം പുത്തൻപറമ്പിൽ രാജേന്ദ്രൻ എന്നയാളുടെ വീടിന്റെ ജനൽക്കമ്പി അറുത്തുമാറ്റി ഉള്ളിൽ കടന്ന് മോഷണത്തിന് ശ്രമിച്ച കേസിലും ഇയാളിൽ നിന്നും കണ്ടെടുത്ത മൊബൈൽ ഫോൺ മോഷ്ടിച്ചതാണെന്ന് കണ്ടെത്തിയതിനാൽ എടുത്ത കേസിലുമാണ് ശിക്ഷിച്ചത്.

ശിക്ഷകൾ ഒന്നിച്ചനുഭവിച്ചാൽ മതി. അറസ്റ്റിലായതുമുതൽ ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിഞ്ഞുവരികയാണ് പ്രതി. പ്രോസിക്യൂഷനുവേണ്ടി ഡെപ്യൂട്ടി ഡയറക്ടർ ഓഫ് പ്രോസിക്യൂഷൻസ് ആർ പ്രദീപ്‌ കുമാർ ഹാജരായി. കോയിപ്രം എസ് ഐ അനൂപാണ് ഇയാളെ അറസ്റ്റ് ചെയ്തതും കേസിന്റെ അന്വേഷണം നടത്തി കുറ്റപത്രം കോടതിയിൽ സമർപ്പിച്ചതും. സംഭവദിവസം നൈറ്റ്‌ പട്രോളിങ്ങിനിടെ ഫോൺ സന്ദേശത്തെതുടർന്ന് സ്ഥലത്തെത്തിയ പോലീസ് സംഘത്തെ കണ്ട് മോഷ്ടാവ് സ്റ്റെയർകേസിന് കീഴിൽ ഒളിക്കാൻ ശ്രമിയ്ക്കുകയും തുടർന്ന് ഓടിരക്ഷപ്പെടുകയുമായിരുന്നു.

ഇയാളെ പിന്തുടർന്ന് പോലീസ് സംഘം ഓടിച്ചിട്ട്‌ പിടികൂടുകയായിരുന്നു. പിടിയ്ക്കപ്പെടുമെന്ന് ഉറപ്പായപ്പോൾ ഇയാൾ പോലീസിനുനേരെ കയ്യിൽ കരുതിയ കത്തി വീശിയെങ്കിലും സാഹസികമായി എസ് ഐയും സംഘവും കീഴ്പ്പെടുത്തി. ധരിച്ചിരുന്ന പാന്റിന്റെ പിന്നിൽ സൂക്ഷിച്ചിരിക്കുകയായിരുന്നു സ്റ്റീൽ പിച്ചാത്തി. തുടർന്നുനടത്തിയ പരിശോധനയിൽ 1010 രൂപയും മൊബൈൽ ഫോണും കണ്ടെടുത്തു. ഇത് മോഷ്ടിച്ചതാണെന്ന് വിശദമായ ചോദ്യം ചെയ്യലിൽ മോഷ്ടാവ് സമ്മതിച്ചു. അതിന് വേറെ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തിയശേഷം ഇരു കേസുകളും എസ് ഐ അനൂപ് കോടതിയിൽ കുറ്റപത്രം സമർപ്പിക്കുകയായിരുന്നു.
ഈവർഷം ജനുവരി 13 നാണ് വിചാരണ നടപടികൾ ആരംഭിച്ചത്.എസ് സി പി ഓ പ്രകാശ്, സി പി ഓമാരായ ശ്രീജിത്ത്‌, സൈഫുദീൻ എന്നിവരാണ് പ്രതിയെ പിടികൂടിയ പോലീസ് സംഘത്തിൽ ഉണ്ടായിരുന്നത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഞാൻ വീട്ടുതടങ്കലിൽ ; പുറത്തിറങ്ങാൻ അനുവദിക്കുന്നില്ലെന്ന് മമത

0
കൊൽക്കത്ത: പശ്ചിമ ബംഗാളിലെ ബാരൂയിപൂരിൽ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട 12 വയസ്സുകാരിയുടെ കുടുംബത്തെ സന്ദർശിക്കാൻ...

ഗാർഹിക വൈദ്യുതി : 5 വർഷത്തെ വൈദ്യുതിനിരക്ക് നിശ്ചയിക്കാൻ കെഎസ്ഇബി

0
തിരുവനന്തപുരം : അടുത്ത വൈദ്യുതിനിരക്കു പരിഷ്കരണത്തിൽ എനർജി ചാർജിലെ ഫിക്സഡ് ചാർജിൽ...

മധ്യപ്രദേശിൽ ഹിന്ദു അംഗങ്ങളെ ഉൾപ്പെടുത്തി വഖഫ് ബോർഡ് പുനസംഘടിപ്പിച്ചു

0
ഭോപ്പാൽ: മധ്യപ്രദേശിൽ ഹിന്ദു വിഭാഗത്തിൽപെട്ട രണ്ടുപേരെ അംഗങ്ങളാക്കി സംസ്ഥാന വഖഫ് ബോർഡ്...

കരാറുകളിൽ നടപടി ക്രമക്കേട് : ഊരാളുങ്കലിന് തുക അനുവദിച്ച ഉത്തരവ് സ്പീക്കർ റദ്ദാക്കി

0
തിരുവനന്തപുരം : നിയമസഭയ്ക്കുള്ളിൽ നടത്തിയ പ്രവൃത്തികളിൽ ഗുരുതരവീഴ്ച കണ്ടെത്തിയതിനെത്തുടർന്ന്, എൽഡിഎഫ് സർക്കാരിന്റെ...