യുവാവിനെ തടഞ്ഞു നിർത്തി മർദ്ദിച്ച് അവശനാക്കി ; രണ്ടുപേർ പിടിയിൽ

For full experience, Download our mobile application:
Get it on Google Play

കൊല്ലം: യുവാവിനെ തടഞ്ഞു നിർത്തി മർദിച്ച് അവശനാക്കിയ കേസിൽ നിരവധി ക്രിമിനൽ കേസുകളിൽ പ്രതികളായ രണ്ടുപേർ പോലീസ് പിടിയിൽ. കന്നിമേൽ ചേരി വേനൂർ വടക്കതിൽ ഉണ്ണിക്കുട്ടൻ എന്ന നിഥിൻ ദാസ് (30), കന്നിമേൽ ചേരി, തെക്കേത്തറയിൽ പാവൂരഴികത്ത് മിന്നൽ ഗിരീഷ് എന്ന ഗിരീഷ് (44) എന്നിവരാണ് ശക്തികുളങ്ങര പോലീസിന്‍റെ പിടിയിലായത്. കഴിഞ്ഞ വെള്ളിയാഴ്ച രാത്രി 11-ന് ആണ് കേസിനാസ്പദമായ സംഭവം.

മണ്ണൂർകാവ് ദുർഗദേവി ക്ഷേത്രോത്സവത്തിനോട് അനുബന്ധിച്ച് നടന്ന ഗാനമേള കണ്ടുമടങ്ങുകയായിരുന്നു ബിജുകുമാറും സുഹൃത്ത് ജയനും. പ്രതികൾ ജയനെ തടഞ്ഞ് നിർത്തി അകാരണമായി ചീത്തവിളിക്കുന്നത് ചോദ്യം ചെയ്ത ബിജുകുമാറിനെ ഇരുവരും ചേർന്ന് മർദ്ദിക്കുകയും പ്രതികളിൽ ഒരാൾ കൈയിൽ ധരിച്ചിരുന്ന ഇടിവള കൊണ്ടുതലയിൽ ഇടിക്കുകയും ചെയ്തു. ഇടിവള ഉപയോഗിച്ചുള്ള മർദനത്തിൽ ബിജുകുമാറിന്‍റെ മൂക്കിലെ അസ്ഥിക്ക് പൊട്ടലുണ്ടായിട്ടുണ്ട്. 

തുടർന്ന്, ബിജുകുമാർ ശക്തികുളങ്ങര പൊലീസിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഇവരെ അറസ്റ്റ് ചെയ്യുകയായിരുന്നു. തൃശൂർ പോലീസ് സ്റ്റേഷനിൽ പോക്സോ കേസിൽ പ്രതിയായ ഉണ്ണികുട്ടൻ, വിവിധ സ്റ്റേഷനുകളിലായി 17 ക്രിമിനൽ കേസുകളിൽ പ്രതിയാണ്. കൂടാതെ, കാപ്പാ നിയമപ്രകാരം പൂജപ്പുര സെന്‍റട്രൽ ജയിലിൽ ശിക്ഷ അനുഭവിച്ചിട്ടുള്ള ആളാണ്.

കൂട്ടുപ്രതിയായ ഗിരീഷ് ദിവസങ്ങൾക്ക് മുമ്പാണ് കൊലപാതകശ്രമ കേസിൽ ജയിൽ ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയത്. ഇയാളുടെ പേരിൽ വിവിധ സ്റ്റേഷനുകളിലായി ഒട്ടേറെ ക്രിമിനൽ കേസുകൾ നിലവിലുണ്ട്. ശക്തികുളങ്ങര പോലീസ് ഇൻസ്പെക്ടർ ബിനു വർഗീസിന്‍റെ നേതൃത്വത്തിൽ എസ്ഐമാരായ ആശ, കെ.ജി ദിലീപ്, ഡാർവിൻ, അജയൻ എഎസ്ഐ രാജേഷ്, എസ് സിപിഒ ശ്രീലാൽ എന്നിവരടങ്ങിയ സംഘമാണ് ഇവരെ അറസ്റ്റ് ചെയ്തത്. പ്രതികളെ കോടതിയിൽ ഹാജരാക്കി.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഭർത്താവിന് സംശയരോഗം : ഭാര്യയെ കുട്ടികളുടെ മുന്നിൽവെച്ച് മൊട്ടയടിപ്പിച്ചു,മൂത്രം കുടിപ്പിച്ചെന്നും ആരോപണം

0
റായ്പൂര്‍: ഭാര്യക്ക് വിവാഹേതര ബന്ധമുണ്ടെന്ന സംശയത്തെ തുടർന്ന് ബന്ധമുണ്ടെന്ന സംശയത്താല്‍ ഭാര്യയെ...

തൃണമൂൽ കോൺഗ്രസിൽ ഭിന്നത രൂക്ഷം ; സ്പീക്കറെ കണ്ട് നടപടി ആവശ്യപ്പെട്ട് അഭിഷേക് ബാനർജി

0
ന്യൂഡല്‍ഹി:ടിഎംസി നേതാവ് അഭിഷേക് ബാനര്‍ജി ലോക്‌സഭാ സ്പീക്കര്‍ ഓം ബിര്‍ളയുമായി കൂടിക്കാഴ്ച...

അട്ടത്തോട്, ചാലക്കയം, ളാഹ വനമേഖലകളിലെ ഉന്നതിയിലുള്ളവര്‍ സെന്‍സസ് സെല്‍ഫ് എന്യുമറേഷനില്‍ പങ്കാളികളായി

0
പത്തനംതിട്ട : റാന്നി പെരുനാട് വില്ലേജിലെ അട്ടത്തോട്, ചാലക്കയം, ളാഹ വനമേഖലകളിലെ...

തമിഴ്നാട് സർക്കാരിന്റെ നിലപാട് പെരിയാർ തീരത്ത് ആശങ്കയിൽ കഴിയുന്ന ആളുകളോടുള്ള വെല്ലുവിളിയാണെന്ന് മുല്ലപ്പെരിയാർ സമര...

0
ഇടുക്കി: മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ട് പണിയാൻ അനുവദിക്കില്ലെന്നും ജലനിരപ്പ് 152 അടിയാക്കി ഉയർത്തുമെന്നുമുള്ള...