കൊച്ചി: ഓപ്പറേഷന്‍ നുംഖൂറിന്‍റെ ഭാഗമായി തന്‍റെ ഒരു വണ്ടി മാത്രമാണ് പിടിച്ചെടുത്തതെന്ന് നടന്‍ അമിത് ചക്കാലക്കല്‍. പിടിച്ചെടുത്ത ബാക്കി ആറെണ്ണം അറ്റകുറ്റപണികൾക്കായി തൻറെ വർക്ക് ഷോപ്പിലെത്തിച്ചതാണെന്നും നടൻ അമിത് ചക്കാലക്കൽ പറഞ്ഞു. വെള്ളമടിയോ പുകവലിയോ ഒന്നുമില്ല,ആകെയുള്ള ഭ്രാന്ത് വണ്ടിയാണ്.അതുകൊണ്ട് കിട്ടിയ പണിയാണിതെന്നും അമിത് ചക്കാലക്കൽ മാധ്യമങ്ങളോട് പറഞ്ഞു. ‘ആറുമാസം മുൻപും ഇതുപോലെ പരിശോധന നടന്നിരുന്നു. അന്ന് എല്ലാ രേഖകളും ഹാരജാക്കിയിരുന്നു. ഇന്നലെ റെയ്ഡ് നടത്തിയപ്പോൾ താൻ സഹകരിച്ചില്ലെന്ന വാർത്തകൾ തെറ്റാണെന്നും നടൻ പറഞ്ഞു. ഉദ്യോഗസ്ഥരെത്തിയപ്പോൾ തൻറെ അഭിഭാഷകൻ വാറണ്ടുണ്ടോ എന്ന് ചോദിച്ചു. അഭിഭാഷകനോട് പുറത്ത് പോകാൻ ഉദ്യാഗസ്ഥർ ആവശ്യപ്പെടുകയും ചെയ്തു. ഇതിന് പിന്നാലെ അവർ തമ്മിലാണ് വാക്കുതർക്കമുണ്ടായത്. താനുമായല്ല പ്രശ്‌നമുണ്ടായതെന്നും അദ്ദേഹം പറഞ്ഞു. കസ്റ്റംസ് ഉദ്യോഗസ്ഥർ കോയമ്പത്തൂർ കേന്ദ്രീകരിച്ചുള്ള സംഘത്തെക്കുറിച്ച് ചോദിച്ചുവെന്നും അമിത് പറഞ്ഞു.
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്കും മറ്റുജില്ലകളിലെ പ്രാധാന വാര്‍ത്തകള്‍ക്കുമായിരിക്കും പരിഗണന. കുറഞ്ഞത് ഒരു പാരഗ്രാഫ് എങ്കിലും വാര്‍ത്തകള്‍ ഉണ്ടായിരിക്കണം. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം.
പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033, e mail – [email protected]





























