പരിശോധിച്ചത് പെൻഡ്രൈവിലെ ദൃശ്യങ്ങൾ ; മെമ്മറി കാർഡ് കണ്ടിട്ടില്ലെന്ന് പൾസർ സുനിയുടെ അഭിഭാഷകൻ

For full experience, Download our mobile application:
Get it on Google Play

കൊച്ചി: മെമ്മറി കാര്‍ഡ് താന്‍ പരിശോധിച്ചിട്ടില്ലെന്നും പെന്‍ഡ്രൈവിലെ ദൃശ്യങ്ങളാണ് താന്‍ കണ്ടെതെന്ന് പള്‍സര്‍ സുനിയുടെ അഭിഭാഷകന്‍ വി.വി പ്രതിഷ് കുറുപ്പ്. താന്‍ ദൃശ്യങ്ങള്‍ കണ്ടത് കമ്പ്യൂട്ടറിലെന്നും അഭിഭാഷകന്‍ മാധ്യമങ്ങളോട് പറഞ്ഞു. ഹാഷ് വാല്യൂവില്‍ മാറ്റം വന്നതെങ്ങനെയെന്ന് അറിയില്ലെന്നും വിവോ ഫോണ്‍ ഉപയോഗിക്കുന്നില്ലെന്നും പ്രതീഷ് കുറുപ്പ് പറഞ്ഞു.

പള്‍സര്‍ സുനിയുടെ അഭിഭാഷകനാണ് അവസാനമായി ഫോണിലെ ദൃശ്യങ്ങള്‍ വിചാരണ കോടതിയുടെ അനുമതിയോടെ കണ്ടത്. ആദ്യത്തെ അഭിഭാഷകനെ പള്‍സര്‍ സുനി മാറ്റിയിരുന്നു. പിന്നീട് പ്രതിഷിനെയാണ് അഭിഭാഷകനായി നിയമിച്ചത്. ഫോറന്‍സിക് പരിശോധന ഫലത്തില്‍ 2021 ജൂലൈ 19 ന് മെമ്മറി കാര്‍ഡ് അവസാനമായി പരിശോധിച്ചതായാണ് കണ്ടെത്തല്‍.

എന്നാല്‍ അഭിഭാഷന്‍ ഇതേദിവസം കമ്പ്യൂട്ടറിലാണ് പരിശോധിച്ചതെന്നാണ് പറയുന്നത്. നടിയെ ആക്രമിച്ച്‌ പകര്‍ത്തിയ ദൃശ്യങ്ങളടങ്ങിയ മെമ്മറി കാര്‍ഡ് രാത്രിയിലടക്കം മൂന്ന് തവണ തുറന്ന് പരിശോധിച്ചതായാണ് ഫൊറന്‍സിക് പരിശോധനാ ഫലം. അപ്പോള്‍ ആരാണ് ജൂലൈ 19 ന് മെമ്മറി കാര്‍ഡ് പരിശോധിച്ചു എന്നതാണ് അന്വേഷണസംഘത്തിന് ഇനി കണ്ടെത്തേണ്ടത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഇറാൻ നിലപാട് വ്യക്തമാക്കി വക്താവ് എസ്മയിൽ ബഖാഈ; യുദ്ധക്കുറ്റങ്ങൾക്കെതിരെ കർശന മുന്നറിയിപ്പ്

0
ടെഹ്റാൻ: ഉന്നത ഉദ്യോഗസ്ഥരുടെ ഉത്തരവുകൾ ചൂണ്ടിക്കാണിച്ചു യുദ്ധക്കുറ്റങ്ങളിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നത്...

​’പുതിയ കുഞ്ഞുങ്ങൾ പൊളിയാണ്, പഴകിയ കുഞ്ഞുങ്ങൾ പേളിയാണ്’; പെർളി മാണിക്കെതിരെ ലിജീഷ് കുമാറിന്റെ വിമർശനം

0
കൊച്ചി: ഡല്‍ഹി ജന്തര്‍ മന്തറില്‍ നടക്കുന്ന വിദ്യാര്‍ത്ഥി സമരവുമായി ബന്ധപ്പെട്ട് അവതാരകയും...

യുവജനങ്ങളിലേക്ക് എത്താൻ ഇന്‍സ്റ്റഗ്രാമിലൂടെ സംവദിക്കൂ, റീലുകള്‍ പോസ്റ്റ് ചെയ്യൂ: മന്ത്രിമാരോട് പ്രധാനമന്ത്രി.

0
ന്യൂഡല്‍ഹി: ജന്തര്‍ മന്തറില്‍ സിജെപി പ്രതിഷേധം ശക്തമാകവെ കാബിനറ്റിലെ സഹപ്രവര്‍ത്തകരോട് ഇന്‍സ്റ്റഗ്രാം...

കുഞ്ഞുങ്ങളെ ബാധിക്കുന്ന പനി ഗുരുതരമാകുന്നു ; ആറുവയസ്സുകാരി ചികിത്സയ്ക്കിടെ മരിച്ചു

0
കോഴിക്കോട്: പനി ബാധിച്ച് ചികിത്സയിലായിരുന്ന ആറുവയസ്സുകാരി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ...