അദാനി ഗ്രൂപ്പില്‍ നിക്ഷേപമുള്ള മൂന്ന് വിദേശകമ്പനികളുടെ 43,500 കോടിയുടെ ഓഹരി മരവിപ്പിച്ചു

For full experience, Download our mobile application:
Get it on Google Play

മുംബൈ : അദാനി ഗ്രൂപ്പില്‍ നിക്ഷേപമുള്ള മൂന്ന് വിദേശകമ്പനികളുടെ ഓഹരികള്‍ മരവിപ്പിച്ചു. 43,500 കോടിയുടെ ഓഹരികളാണ് നാഷനല്‍ സെക്യൂരിറ്റീസ് ഡിപ്പോസിറ്ററി മരവിപ്പിച്ചത്. കള്ളപ്പണ നിരോധന നിയമപ്രകാരമാണ് നടപടി. ഇതോടെ അദാനിയുടെ ഓഹരികളില്‍ കനത്ത ഇടിവുണ്ടായി. അദാനി എന്റർപ്രൈസസ്, നിഫ്റ്റി 50 ലിസ്റ്റുചെയ്ത അദാനി പോർട്ടുകൾ, സ്‌പെഷൽ ഇക്കണോമിക് സോൺ എന്നിവയാണ് ഏറ്റവും കൂടുതൽ നഷ്ടം നേരിട്ടത്.

ആവശ്യമായ ഉടമസ്ഥാവകാശ രേഖകളുടെ അപര്യാപ്തത മൂലമാണ് നാഷനൽ സെക്യൂരിറ്റീസ് ഡിപ്പോസിറ്റിന്റെ നീക്കമെന്നാണ് വിവരം. ആൽബുല ഇൻവെസ്റ്റ്മെന്റ് ഫണ്ട്, ക്രെസ്റ്റ് ഫണ്ട്, എപിഎംഎസ് ഇൻവെസ്റ്റ്മെന്റ് ഫണ്ട് എന്നീ നിക്ഷേപ സ്ഥാപനങ്ങളുടെ അക്കൗണ്ടുകളാണ് എൻഎസ്ഡിഎൽ മരവിപ്പിച്ചത്. ഇവർക്കെല്ലാമായാണ് അദാനി ഗ്രൂപ്പിൽ 43,500 കോടി നിക്ഷേപമുള്ളത്. മൂന്ന് കമ്പനികളും മൗറീഷ്യസിൽ റജിസ്റ്റർ ചെയ്തിട്ടുള്ളതാണെന്നാണ് റിപ്പോർട്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....