അടൂർ : കടയിൽനിന്ന് സാധനങ്ങൾ വാങ്ങിയ ഇനത്തിൽ ബാക്കിയുള്ള തുക തിരികെ ചോദിച്ചതിനെത്തുടർന്നുണ്ടായ തർക്കത്തിൽ വയോധികരായ ദമ്പതികൾക്കും ഓട്ടിസം ബാധിച്ച കൊച്ചുമകനും മർദനമേറ്റു. അടൂർ പന്നിവിഴ പുത്തൻചന്ത മേച്ചിറ വടക്കേതിൽ ഷറഫുദ്ദീൻ (70), ഭാര്യ റസിയ ബീവി (65), ഇവരുടെ കൊച്ചുമകൻ അൻസബത്ത് (18) എന്നിവർക്കാണ് ആക്രമണത്തിൽ പരിക്കേറ്റത്. സംഭവത്തിൽ കുക്കു എന്ന് വിളിക്കുന്ന സുമേഷിനെതിരെ പോലീസ് കേസെടുത്തു. വീടിനോട് ചേർന്ന് ദമ്പതികൾ നടത്തുന്ന കടയിൽനിന്ന് കഴിഞ്ഞ രണ്ടു വർഷമായി പലചരക്ക് സാധനങ്ങൾ വാങ്ങിയ ഇനത്തിൽ 7,000 രൂപ സുമേഷ് നൽകാനുണ്ടായിരുന്നു. ഈ തുക തിരികെ ചോദിച്ചതിലുള്ള പ്രകോപനമാണ് അക്രമത്തിൽ കലാശിച്ചതെന്ന് ഷറഫുദ്ദീൻ പറഞ്ഞു. മർദനത്തിന് ശേഷം പ്രതി ഒളിവിൽ പോയി. സംഭവത്തിൽ അടൂർ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
പത്തനംതിട്ട മീഡിയ ആപ്പ് പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1






























