അടൂർ കെ.എസ്.ആർ.ടി.സി ഡിപ്പോയിലെ പ്രാഥമിക സമ്പർക്കപ്പട്ടികയിൽ വീഴ്ച സംഭവിച്ചതായി ജീവനക്കാര്‍

For full experience, Download our mobile application:
Get it on Google Play

അടൂർ : കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ കണ്ടക്ടർക്ക് കൊവിഡ് സ്ഥിരീകരിച്ചതിന്റെ അടിസ്ഥാനത്തിൽ പ്രാഥമിക സമ്പർക്കപ്പട്ടിയിലുള്ള പലരേയും ക്വാറന്റൈനിൽ പോകാൻ അനുവദിക്കാത്തതിൽ ജീവനക്കാർക്കിടയിൽ കടുത്ത അമർഷം പുകയുന്നു. മുപ്പതോളം ജീവനക്കാരെങ്കിലും സമ്പർക്കപ്പട്ടികയിലുണ്ടെന്നാണ് പ്രാഥമിക നിഗമനം. ഇത്രയും ആളുകളും വീടുകളിൽ ക്വാറന്റൈനിൽ പോകേണ്ടവരാണ്. എന്നാൽ അതിന് അനുവദിക്കാത്ത എ.ടി.ഒയുടെ നടപടിയിലാണ് അമർഷം.

മൂന്ന് ദിവസങ്ങളിലായി ഡിപ്പോ അധികൃതർ തയാറാക്കിയ സമ്പർക്ക പട്ടികയിൽ കേവലം 12 പേർമാത്രമാണുള്ളത്. 10ന് രണ്ട് സ്റ്റേഷൻ മാസ്റ്റർമാർ ഉണ്ടായിരുന്നതിൽ ഒരാളെ മാത്രമാണ് ലിസ്റ്റിൽ ഉൾപ്പെടുത്തിയത്. കൂടുതൽപ്പേരെ ഉൾപ്പെടുത്തിയാൽ സർവീസ് മുടങ്ങുമെന്ന മുടന്തൻ ന്യായമാണ് ഡിപ്പോ അധികൃതരുടേത്.

അതേ സമയം തങ്ങളുടെ ജീവന് യാതൊരു സുരക്ഷിതത്വവും നൽകാത്ത നിലപാടിൽ നിന്നും എ.ടി.ഒ പിൻമാറണമെന്നാണ് ജീവനക്കാരുടെ ആവശ്യം. ഇത് സംബന്ധിച്ച് എ.ടി.ഒയെ വിമർശിച്ച് ചില ജീവനക്കാർ സമൂഹമാദ്ധ്യമങ്ങളിൽ പോസ്റ്റിടുകയും ചെയ്തു. 50 ഷെഡ്യൂൾ ഉണ്ടായിരുന്ന ഡിപ്പോയിൽ 18ൽ താഴെ സർവീസുകളാണ് നടത്തുന്നത് ആന്റിജൻ ടെസ്റ്റോടെ ആശങ്ക പരിഹരിക്കാം എന്ന അധികൃതരുടെ വാദത്തിൽ യാതൊരു അടിസ്ഥാനവുമില്ലെന്നാണ് ജീവനക്കാരുടെ ആരോപണം

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

എച്ച്1എൻ1 പടരുന്നു: പാലക്കാട് ജില്ലയിൽ വീണ്ടും മരണം സ്ഥിരീകരിച്ചു

0
പാലക്കാട്: സംസ്ഥാനത്ത് വീണ്ടും എച്ച്1 എന്‍1 മരണം. പാലക്കാടാണ് മരണം റിപ്പോര്‍ട്ട്...

പാസ്‌പോർട്ട് പൗരത്വത്തിനുള്ള ആധികാരിക രേഖയല്ല; വിദേശകാര്യ മന്ത്രാലയം

0
ന്യൂഡല്‍ഹി: പാസ്‌പോർട്ട് ഒരു യാത്രാ രേഖ മാത്രമാണെന്നും പൗരത്വ രേഖ അല്ലെന്നും...

ലാൻഡിംഗിനിടെ പാക് അതിർത്തിക്കുള്ളിൽ കടന്ന് എയർ ഇന്ത്യ വിമാനം; അന്വേഷണം തുടങ്ങി

0
അമൃത്സർ: ലാൻഡിംഗ് ശ്രമത്തിനിടെ എയർ ഇന്ത്യ വിമാനം പാകിസ്താൻ അതിർത്തി കടന്നു....

ട്രെയിൻ വാതിൽ അടയ്ക്കുന്നതുമായി ബന്ധപ്പെട്ട് വഴക്ക്; മുംബൈയിൽ ഓടിക്കൊണ്ടിരുന്ന തീവണ്ടിയിൽ ക്രൂരമായ കൊലപാതകം

0
മുംബൈ: മുംബൈയില്‍ ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ യുവാവിനെ കുത്തിക്കൊന്നു. ചൊവ്വാഴ്ചയായിരുന്നു സംഭവം. മഴയെ...