തിരുവനന്തപുരം: മുഖ്യമന്ത്രി ചർച്ചയിൽ കെ.സി വേണുഗോപാലിനെ പിന്തുണച്ചെന്ന് തെളിയിക്കുന്ന ചിത്രം പുറത്തുവന്നതിന് പിന്നാലെ പ്രതികരണവുമായി കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്. പുറത്തുവന്ന ചിത്രത്തിന് ആധികാരികതയില്ലെന്നും താൻ ഹൈക്കമാൻ്റ് തീരുമാനത്തിനായി വിടുകയായിരുന്നെന്നും സണ്ണി ജോസഫ് പറഞ്ഞു. എല്ലാവരെയും വിളിച്ച് സമന്വയത്തിൽ എത്തിക്കണം എന്നാണ് ആവശ്യപ്പെട്ടത്. എന്താണെന്ന് പരിശോധിക്കണം. രാഹുൽ ഗാന്ധിയുമായും ഖാർഗെയുമായി നിരീക്ഷകർ സംസാരിക്കും. ആവശ്യമെങ്കിൽ ഡൽഹിയിലേക്ക് ക്ഷണിക്കും. എത്രയും വേഗത്തിൽ പ്രഖ്യാപനമുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു. പ്രകടനങ്ങളിൽ നിന്ന് പ്രവർത്തകർ പിന്തിരിയണം. അതല്ല അതിനുള്ളമാർഗം, പ്രകടനം നടത്തിയതുകൊണ്ട് കാര്യമല്ല. പേരാവൂരിൽ അടക്കം പ്രകടനം നടത്തിയത് കോൺഗ്രസ് പ്രവർത്തകരാണ്. വലിയ വിജയത്തിൻ്റെ ശോഭയ്ക്ക് മങ്ങലേൽപ്പിക്കുന്നതാണ് ഇത്തരം പ്രവർത്തികളെന്നും സണ്ണി ജോസഫ് പറഞ്ഞു.
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്കും മറ്റുജില്ലകളിലെ പ്രാധാന വാര്‍ത്തകള്‍ക്കുമായിരിക്കും പരിഗണന. കുറഞ്ഞത് ഒരു പാരഗ്രാഫ് എങ്കിലും വാര്‍ത്തകള്‍ ഉണ്ടായിരിക്കണം. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം.
പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 85471 98263/ mail – [email protected]





























