തെരഞ്ഞെടുപ്പ് പ്രകടന പത്രിക പുറത്തിറക്കി ശശി തരൂര്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിനുള്ള പ്രകടന പത്രിക പുറത്തിറക്കി ശശി തരൂര്‍. സംസ്ഥാന മേധാവികളുടെ കാലാവധി പരിമിതപ്പെടുത്തുന്നതിനെ അനുകൂലിച്ചാണ് തരൂറിന്റെ പത്രിക. 2024ലെ പൊതുതിരഞ്ഞെടുപ്പില്‍ ബിജെപിയെ നേരിടാന്‍ കോണ്‍ഗ്രസിനെ പുനരുജ്ജീവിപ്പിക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. ‘പാര്‍ട്ടിയെ പുനരുജ്ജീവിപ്പിക്കുക, അതിന് ഊര്‍ജം പകരുക, തൊഴിലാളികളെ ശാക്തീകരിക്കുക, അധികാര വികേന്ദ്രീകരണം, നടത്തി ജനങ്ങളുമായി സമ്പര്‍ക്കം പുലര്‍ത്തുക എന്നിവയാണ് എന്റെ സന്ദേശം. ഇതിലൂടെ 2024 ലെ പൊതുതിരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ബിജെപിയെയും നേരിടാന്‍ കോണ്‍ഗ്രസിനെ രാഷ്ട്രീയമായി യോഗ്യമാക്കുമെന്ന് ഞാന്‍ വിശ്വസിക്കുന്നു’. കോണ്‍ഗ്രസ് സംസ്ഥാന ആസ്ഥാനമായ സത്യമൂര്‍ത്തി ഭവനില്‍ മാധ്യമപ്രവര്‍ത്തകരുമായി നടത്തിയ സംവാദത്തില്‍ തരൂര്‍ പറഞ്ഞു.

പാര്‍ട്ടിയിലെ മുതിര്‍ന്ന പ്രവര്‍ത്തകനായ മല്ലികാര്‍ജുന്‍ ഖാര്‍ഗെയോട് തനിക്ക് ബഹുമാനവുമുണ്ട്. രണ്ട് പേരും ഒരേ പാര്‍ട്ടിയില്‍ നിന്നുള്ളവരായതിനാല്‍ ആശയപരമായല്ല, ബിജെപിയെ നേരിടാനുള്ള വ്യത്യസ്ത സമീപനങ്ങളെ അടിസ്ഥാനമാക്കിയാണ് മത്സരം സൗഹൃദപരമായിരിക്കുന്നതെന്നും തരൂര്‍ പറഞ്ഞു. ‘നമ്മുടെ പാര്‍ട്ടിയുടെ പ്രവര്‍ത്തനരീതി പരിഷ്‌കരിക്കേണ്ടതുണ്ട്. യുവാക്കളെ പാര്‍ട്ടിയിലേക്ക് കൊണ്ടുവരികയും അവര്‍ക്ക് യഥാര്‍ത്ഥ അധികാരം നല്‍കുകയും വേണം. അതേസമയം, കഠിനാധ്വാനികളും ദീര്‍ഘകാലമായി സേവനമനുഷ്ഠിക്കുന്നവരുമായ പ്രവര്‍ത്തകര്‍ക്ക് കൂടുതല്‍ ബഹുമാനം നല്‍കണമെന്നും തിരഞ്ഞെടുപ്പ് പ്രകടനപത്രിക പ്രകാശനം ചെയ്യവെ അദ്ദേഹം പറഞ്ഞു.

തിരഞ്ഞെടുപ്പ് പത്രിക
പാര്‍ലമെന്ററി ബോര്‍ഡ് പോലുള്ള ചില സ്ഥാപനങ്ങള്‍ പുനരുജ്ജീവിപ്പിക്കുമെന്നും അധികാര വികേന്ദ്രീകരണം നടത്തുമെന്നും ബൂത്ത് തലത്തില്‍ പാര്‍ട്ടിയെ ശക്തിപ്പെടുത്തുമെന്നും ശശി തരൂര്‍ പത്രികയിലൂടെ വാഗ്ദാനം ചെയ്തു. സംസ്ഥാന ഭാരവാഹികള്‍ എന്ന നിലയില്‍ ജനറല്‍ സെക്രട്ടറിമാരെ രാഷ്ട്രനിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് വിനിയോഗിക്കുക, സംസ്ഥാന മേധാവികളെ വിശ്വാസത്തിലെടുക്കുക, തീരുമാനങ്ങളെടുക്കുന്നതില്‍ അവര്‍ക്ക് സ്വാതന്ത്ര്യം നല്‍കുക എന്നിവയും പ്രകടനപത്രികയില്‍ എടുത്തുകാണിച്ച പ്രധാന പോയിന്റുകളില്‍ ഉള്‍പ്പെടുന്നു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

വീടിന് മുന്നിൽ കേന്ദ്രസേനയുടെ സുരക്ഷാ വലയം; ബരായ്പൂർ സന്ദർശനം തടയാനെന്ന് മമതയുടെ ആരോപണം

0
കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ മുന്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ വീടിന് മുന്നില്‍...

പിണങ്ങിപ്പോയ ഭാര്യയെ തിരികെ വിളിക്കാനെത്തി ; യുവാവിനെ തീവെച്ച് കൊലപ്പെടുത്തി ഭാര്യാ സഹോദരൻ, രക്ഷിക്കാനെത്തിയ...

0
പഞ്ചാബ്: പിണങ്ങിപ്പോയ ഭാര്യയെ തിരികെ വിളിക്കാന്‍ ഭാര്യാ ഗൃഹത്തിലെത്തിയ യുവാവിനെ ഭാര്യയുടെ...

അനാശാസ്യ കേന്ദ്രത്തിലെ കൊലപാതകം; ഒളിവിലായിരുന്ന മുഖ്യപ്രതി പിടിയിൽ

0
തൃശൂര്‍: അനാശാസ്യ കേന്ദ്രത്തിലെ കൊലപാതകക്കേസില്‍ മുഖ്യപ്രതി നൂര്‍ ആലം പിടിയില്‍. അസമില്‍...

ഗർഭിണിയുടെ മരണം കൊലപാതകമെന്ന് പിതാവ്; മൃതദേഹം പുറത്തെടുത്ത് അന്വേഷണം

0
മുസാഫര്‍നഗര്‍: യുപിയില്‍ പിതാവിന്റെ പരാതിയെ തുടര്‍ന്ന് 28കാരിയായ ഗര്‍ഭിണിയുടെ മൃതദേഹം പുറത്തെടുത്ത്...