ന്യൂഡൽഹി: കെപിസിസി അധ്യക്ഷനെ തെരഞ്ഞെടുക്കാനായുള്ള നീക്കങ്ങൾ ഇനിയും എഐസിസി നേതൃത്വം ആരംഭിച്ചിട്ടില്ലെന്നാണ് വിവരം. ചർച്ച എപ്പോൾ തുടങ്ങുമെന്ന കാര്യത്തിലും നിലവിൽ വ്യക്തതയില്ല. എഐസിസി ഇപ്പോൾ മുൻഗണന നൽകുന്നത് നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സംസ്ഥാനങ്ങളിലെ സംഘടന വിഷയങ്ങൾക്കാണ്. അതുകൊണ്ടുതന്നെ പാർട്ടിക്ക് മുഴുവൻ സമയ അധ്യക്ഷനെ കണ്ടെത്താൻ ഇനിയും കലതാമസമുണ്ടാകുമെന്നാണ് വിലയിരുത്തൽ. അധ്യപക്ഷ പദവിയിലേക്ക് ആരുടെയും പേര് നിർദേശിക്കില്ലെന്ന നിലപാടിലാണ് എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ.
തെരഞ്ഞെടുപ്പ് വിജയത്തിന് ശേഷവും സണ്ണി ജോസഫ് തന്നെയാണ് അധ്യക്ഷ പദവി തുടരുന്നത്. മന്ത്രിസ്ഥാനവും അധ്യക്ഷ സ്ഥാനവും അദ്ദേഹം ഒരേപോലെ കൊണ്ടുപോകുകയാണ്. അതേസമയം പാർട്ടിക്ക് മുഴുവൻ സമയ അധ്യക്ഷനെയാണ് വേണ്ടതെന്നാണ് നേതാക്കളുടെ ആവശ്യം. എന്നാൽ ഇതിൽ ഇതുവരെ ഒറ്റപ്പേരിലെത്താൻ പാർട്ടിക്ക് സാധിച്ചിട്ടില്ല. കഴിഞ്ഞ ദിവസം കോൺഗ്രസ് രാഷ്ട്രീയകാര്യ സമിതി ചേർന്നിരുന്നു.































