എ.കെ.ജി സെന്റര്‍ ആക്രമണം : യൂത്ത് കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി സുഹൈല്‍ ഷാജഹാനും വനിത നേതാവും ഒളിവിലെന്ന് ക്രൈംബ്രാഞ്ച്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: എ.കെ.ജി സെന്റര്‍ ആക്രമണ കേസില്‍ സംശയനിഴലില്‍ നില്‍ക്കുന്ന യൂത്ത് കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി സുഹൈല്‍ ഷാജഹാനും വനിത നേതാവും ഒളിവിലെന്ന് ക്രൈംബ്രാഞ്ച്. ഇരുവരെയും ചോദ്യം ചെയ്യാനുള്ള നീക്കങ്ങള്‍ അന്വേഷണസംഘം സജീവമാക്കി. ആക്രമണത്തിന്റെ ഗൂഡാലോചന നടന്നത് സ്ഫോടക വസ്തു എറിഞ്ഞതിന് ഒരാഴ്ച മുന്‍പെന്നും ക്രൈംബ്രാഞ്ചിന്റെ നിഗമനം.

എ.കെ.ജി സെന്റര്‍ ആക്രമണ സമയത്ത് പ്രതിയായ ജിതിന്‍ ധരിച്ച ടീ ഷര്‍ട്, ഷൂസ്, ഉപയോഗിച്ച സ്കൂട്ടര്‍ എന്നിവയായിരുന്നു പ്രധാനമായും അന്വേഷണസംഘത്തിന് കണ്ടെത്തേണ്ട തെളിവുകള്‍. ഷൂസ് വീട്ടില്‍ നിന്ന് കണ്ടെത്തി. ടീ ഷര്‍ട്ട് ആക്കുളം കായലില്‍ ഉപേക്ഷിച്ചെന്നാണ് ജിതിന്റെ മൊഴി. അതിനാല്‍ അത് കണ്ടെത്താനാവില്ല. പക്ഷെ ജിതിന്‍ ടീ ഷര്‍ട്ട് വാങ്ങിയതിന്റെ തെളിവുകള്‍ ലഭിച്ചിട്ടുണ്ട്. ഇതിനൊപ്പം സ്കൂട്ടറും കണ്ടതോടെയാണ് തെളിവ് ശേഖരണം വിജയമെന്ന നിഗമനത്തിലേക്ക് ക്രൈംബ്രാഞ്ച് എത്തിയത്. സ്കൂട്ടര്‍ യൂത്ത് കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി സുഹൈല്‍ ഷാജഹാന്റെ ഡ്രൈവറുടേതാണെന്നും വ്യക്തമായതോടെ ഗൂഡാലോചനയിലേക്കും അന്വേഷണം കടന്നു.

സുഹൈല്‍, സ്കൂട്ടര്‍ ഉടമ സുധീഷ്, സ്കൂട്ടര്‍ ജിതിന് എത്തിച്ച് നല്‍കിയ വനിത നേതാവ് എന്നിവരെ കേന്ദ്രീകരിച്ചാണ് അന്വേഷണം. ജിതിന്‍ പിടിയിലാകുന്നതിന് മുന്‍പ് തന്നെ സുഹൈല്‍ ഒളിവില്‍ പോയി. ജിതിന്‍ പിടിയിലായതിന് പിന്നാലെ വനിതാ നേതാവും. ഇവരെ കണ്ടെത്താനുള്ള ശ്രമങ്ങളും പോലീസ് തുടങ്ങി. യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ മുഖ്യമന്ത്രിക്കെതിരെ വിമാനത്തില്‍ പ്രതിഷേധിച്ച കേസിലും സുഹൈലിന് പങ്കുള്ളതായി സംശയമുണ്ട്. നോട്ടീസ് നല്‍കിയെങ്കിലും ഹാജരായില്ല. ഇതെല്ലാം കേന്ദ്രീകരിച്ചാണ് ഗൂഡാലോചന അന്വേഷിക്കുന്നത്. സ്ഫോടക വസ്തു എറിഞ്ഞത് ജൂണ്‍ 30നാണ്. ജൂണ്‍ 24ന് ശേഷമാണ് കഴക്കൂട്ടം കേന്ദ്രീകരിച്ച് ഗൂഡാലോചന തുടങ്ങിയതെന്ന നിഗമനത്തിലാണ് അന്വേഷണസംഘം.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

മാനന്തവാടി മെഡിക്കല്‍ കോളജില്‍ ചികിത്സാ നിഷേധമെന്ന് പരാതി

0
വയനാട്: വയനാട് മാനന്തവാടി മെഡിക്കല്‍ കോളജില്‍ ഒന്‍പത് വയസുകാരിക്ക് ചികിത്സ നിഷേധിച്ചതായി...

എന്നെ മാറ്റാൻ അവർക്കാവില്ല, ഞാന്‍ തന്നെയാണ് പാർട്ടി ബോസ് : മമത ബാനർജി

0
കൊല്‍ക്കത്ത: എംപിമാരുടെയും എംഎല്‍എമാരുടേയും കൊഴിഞ്ഞുപോക്കിന് പിന്നാലെ, മമതാ ബാനർജിയുടെ നേതൃത്വത്തിലുള്ള തൃണമൂൽ...

കൊട്ടാരക്കര ടിപ്പർ അപകടത്തിന്‍റെ കാരണം അമിതവേഗതയെന്ന് എഫ്ഐആർ

0
കൊട്ടാരക്കര: കൊട്ടാരക്കര ടിപ്പർ അപകടത്തിന്‍റെ കാരണം അമിതവേഗതയെന്ന് എഫ്ഐആർ. ഡ്രൈവറെ പ്രതിയാക്കി...

കൊട്ടാരക്കര വാഹനാപകടത്തിൽ മൂന്നുപേരുടെ ജീവൻ നഷ്‌ടപ്പെട്ട സംഭവം അത്യന്തം ദാരുണമാണെന്ന് പ്രതിപക്ഷ നേതാവ് പിണറായി...

0
തിരുവനന്തപുരം : കൊട്ടാരക്കര നീലേശ്വരത്ത് വാഹനാപകടത്തിൽ മൂന്നുപേരുടെ ജീവൻ നഷ്‌ടപ്പെട്ട സംഭവം...