അഖില ഭാരത അയ്യപ്പസേവാ സംഘത്തിലെ അധികാര തര്‍ക്കം കൈയാങ്കളിയിലെത്തി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട: അഖില ഭാരത അയ്യപ്പസേവാ സംഘത്തിലെ അധികാര തര്‍ക്കം കൈയാങ്കളിയിലെത്തി. സെന്‍ട്രല്‍ വര്‍ക്കിങ് കമ്മറ്റിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്യപ്പട്ടവരുടെ നേതൃത്വത്തില്‍ പമ്ബയിലെ അയ്യപ്പ സേവാസംഘം ഓഫീസില്‍ കൈയാങ്കളി.ഔദ്യോഗിക പക്ഷത്തെ പ്രകാശ് കോഴിക്കോട്, പ്രസാദ് കുഴിക്കാല എന്നിവര്‍ക്കാണ് മര്‍ദനമേറ്റത്.ചൊവ്വാഴ്ച രാവിലെ 6.45 നായിരുന്നു സംഭവം. പ്രകാശും പ്രസാദും ഓഫീസില്‍ കിടന്നുറങ്ങുകയായിരുന്നു. ഈ സമയം പാലക്കാട് കൊച്ചുകൃഷ്ണന്റെ നേതൃത്വത്തില്‍ 15 അംഗ സംഘമെത്തി കതകില്‍ തട്ടി. കതക് തുറന്നതിന് പിന്നാലെ സംഘം അകത്തേക്ക് പാഞ്ഞു കയറി പ്രകാശ് കോഴിക്കോടിനെയും പ്രസാദിനെയും മര്‍ദിച്ചു. ഓഫീസിന്റെ ജനാലച്ചില്ലുകള്‍ തകര്‍ത്തു. പ്രസാദിന്റെ പുറത്ത് പരുക്കുണ്ട്.

ഇന്ന് വൈകിട്ട് ശബരിമല നട തുറക്കുകയാണ്. അതിന് മുന്നോടിയായുള്ള പ്രവര്‍ത്തനങ്ങള്‍ക്കാണ് പ്രകാശും പ്രസാദും എത്തിയിരുന്നത്. മര്‍ദന വിവരം അറിഞ്ഞ് ഇരുവിഭാഗങ്ങളും തമ്ബടിച്ചതോടെ പോലീസ് സ്ഥലത്ത് വന്നു. പരാതി ലഭിച്ചാല്‍ കേസെടുക്കുമെന്ന് പോലീസ് അറിയിച്ചു. 51 അംഗ കേന്ദ്രവര്‍ക്കിങ് കമ്മറ്റിയില്‍ നിന്ന് കൊച്ചുകൃഷ്ണന്‍ പാലക്കാട്,കൊയ്യം ജനാര്‍ദനന്‍ എന്നിങ്ങനെ അഞ്ചു പേരെ കഴിഞ്ഞ ദിവസം സസ്‌പെന്‍ഡ് ചെയ്തിരുന്നു. അധികാരത്തര്‍ക്കമാണ് സസ്‌പെന്‍ഷനിലും അടിയിലും കലാശിച്ചിരിക്കുന്നത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

നാവായിക്കുളം വയോദമ്പതികൾ താമസിക്കുന്ന വീടിന് നേരെ അജ്ഞാതരുടെ ആക്രമണം ; പോലീസ് അന്വേഷണം തുടങ്ങി

0
തിരുവനന്തപുരം: നാവായിക്കുളം വയോദമ്പതികൾ താമസിക്കുന്ന വീടിന് നേരെ അജ്ഞാതരുടെ ആക്രമണം. വീടിന്...

മഫ്തിയിൽ വന്ന പോലീസുകാരോട് ഐഡി ചോദിച്ച യുവാവിന് മർദനം ; 4 ഉദ്യോഗസ്ഥർക്കെതിരെ കേസെടുത്ത്...

0
കൊല്ലം: പോലീസ് ഉദ്യോഗസ്ഥരാണെന്ന് അവകാശപ്പെട്ട് മഫ്‌തിയിൽ എത്തിയവരോട് ഐഡി കാർഡ് കാണിക്കാൻ...

‘ആലപ്പുഴ രക്ഷാപ്രവർത്തനം’ ; മുൻ മുഖ്യമന്ത്രിയുടെ ഗൺമാൻമാർക്ക് നിർണായകം ; മുൻകൂർ ജാമ്യം റദ്ദാക്കാനുള്ള...

0
ആലപ്പുഴ: ആലപ്പുഴയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദ്ദിച്ച കേസിൽ പ്രതികളായ അഞ്ച്...

നിപ ഭീതി ഒടുങ്ങുന്നു; സമ്പർക്ക പട്ടികയിൽ ഉണ്ടായിരുന്ന ഒരാൾകൂടി ആശുപത്രി വിട്ടു

0
കോഴിക്കോട്: നിപയില്‍ ആശ്വാസം. സമ്പര്‍ക്ക പട്ടികയില്‍ ഉണ്ടായിരുന്ന രണ്ടു പേരുടെ പരിശോധന...