ഏറ്റുമുട്ടല്‍ വ്യാജം ; ബിജെപിയ്‌ക്കെതിരെ അഖിലേഷ് യാദവ്‌

For full experience, Download our mobile application:
Get it on Google Play

ദില്ലി: ആതിഖ് അഹമ്മദിന്റെ മകന്‍ അസദ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതികരണവുമായി സമാജ് വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ്. യഥാര്‍ത്ഥ പ്രശ്‌നങ്ങളില്‍ നിന്ന് ശ്രദ്ധ തിരിക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. ഉത്തര്‍പ്രദേശ് സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സ് ഝാന്‍സിയില്‍ നടത്തിയ ഏറ്റുമുട്ടലിലാണ് അസദ് അഹമ്മദ് കൊല്ലപ്പെടുന്നത്. വ്യാജ ഏറ്റുമുട്ടലുകള്‍ നടത്തി യഥാര്‍ത്ഥ പ്രശ്‌നങ്ങളില്‍ നിന്ന് ശ്രദ്ധ തിരിക്കാനാണ് ബിജെപി സര്‍ക്കാര്‍ ശ്രമിക്കുന്നത്.

ബിജെപി കോടതിയില്‍ വിശ്വസിക്കുന്നില്ല. ഇന്നത്തെയും സമീപകാലത്തെയും എല്ലാ ഏറ്റുമുട്ടലുകളും സമഗ്രമായി അന്വേഷിക്കണമെന്നും അഖിലേഷ് യാദവ് ട്വിറ്ററില്‍ കുറിച്ചു. കുറ്റവാളികളെ വെറുതെ വിടരുത്, ശരിയോ തെറ്റോ എന്ന് തീരുമാനിക്കാന്‍ സര്‍ക്കാരിന് അവകാശമില്ല. ബിജെപി സാഹോദര്യത്തിന് എതിരാണ്, അഖിലേഷ് കുറിച്ചു. അതേസമയം ഉത്തര്‍പ്രദേശ് സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സ് ഝാന്‍സിയില്‍ നടത്തിയ ഏറ്റുമുട്ടലിലാണ് മകന്‍ അസദ് അഹമ്മദ് കൊല്ലപ്പെടുന്നത്. അസദിന്റെ സുഹൃത്ത് ഗുലാമിനേയും പോലീസ് വധിച്ചു. അസദ് അഹമ്മദിന്റെ തലയ്ക്ക് 5 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

വയനാട് ദുരന്തം : രാഹുലും പ്രിയങ്കയും വയനാടിനെ രാഷ്ട്രീയമായിമാത്രം ഉപയോഗിച്ചു ബിജെപി

0
ന്യൂഡൽഹി : വയനാട് കള്ളാടി മണ്ണിടിച്ചിൽ ദുരന്തപ്രദേശം സന്ദർശിക്കാത്ത രാഹുൽഗാന്ധിക്കും പ്രിയങ്കാഗാന്ധിക്കുമെതിരേ...

കള്ളാടി മണ്ണിടിച്ചിൽ ദുരന്തത്തിന് ശേഷവും കൂട്ടിയിട്ട മണ്ണ് മാറ്റുന്നില്ല ; പ്രദേശവാസികൾ പരിഭ്രാന്തിയിൽ

0
വയനാട്: കള്ളാടി ദുരന്തത്തിന് ശേഷവും തുരങ്കപാത നിർമാണത്തിന്റെ ഭാഗമായി പ്രദേശത്ത് കൂട്ടിയിട്ട...

ആര്‍ സുഗതന്‍റെ സത്യപ്രതിജ്ഞ ജയിലില്‍ നടത്താം ; സൗകര്യങ്ങള്‍ ഒരുക്കാമെന്ന് സര്‍ക്കാര്‍

0
തിരുവനന്തപുരം: കാപ്പാ തടവുകാരനായി ജയിൽ കഴിയുന്ന തിരുവനന്തപുരം കോർപ്പറേഷനിലെ ബിജെപി കൗൺസിലർ ആർ...

പെൺകുട്ടിയെ ശല്യം ചെയ്ത സംഘത്തെ തടയാൻ ശ്രമിച്ച നാട്ടുകാർക്ക് നേരെ ആക്രമണം

0
ദില്ലി: കിഴക്കൻ ദില്ലിയിലെ മയൂർ വിഹാറിൽ പെൺകുട്ടിയെ ശല്യം ചെയ്ത സംഘത്തെ...