ആക്കാവിള പാറക്വാറിയില്‍ തീവ്രത കൂടിയ സ്ഫോടനങ്ങള്‍ ; പരാതിയുമായി നാട്ടുകാര്‍

For full experience, Download our mobile application:
Get it on Google Play

ഓയൂര്‍ : ക്വാറിയില്‍ തീവ്രത കൂടിയ സ്ഫോടനത്തെ തുടര്‍ന്ന് പാറക്കഷണം സമീപത്തെ വീട്ട് മുറ്റത്തേക്ക് വീണു. വെളിയം മാലയില്‍ കമല്‍ വിഹാറില്‍ ഫിറോസ് കുമാറി​ന്റെ വീട്ടുമുറ്റത്താണ് വലിയ പാറക്കഷണങ്ങള്‍ പതിച്ചത്.

ആക്കാവിള പാറക്വാറിയില്‍ തീവ്രത കൂടിയ സ്ഫോടക വസ്തുക്കള്‍ ഉപയോഗിച്ചുള്ള പാറഖനനം മൂലം സമീപത്തെ വീടുകള്‍ക്ക് നാശം സംഭവിക്കുന്നത്​ പതിവായിരിക്കുകയാണ്. സമീപത്തുള്ള മിക്ക വീടുകള്‍ക്കും കേടുപാടുകള്‍ സംഭവിച്ചുകൊണ്ടിരിക്കുകയാണ്. കുട്ടികള്‍ ഓണ്‍ലൈനില്‍ പഠിച്ചുകൊണ്ടിരുന്നപ്പോഴാണ് ഉഗ്രശബ്​ദത്തില്‍ പാറക്കഷണങ്ങള്‍ പതിച്ചത്. പാറ ഉടമകള്‍ ക്വാറിക്ക് ലൈസന്‍സ് എടുക്കുന്നതിനുവേണ്ടി അനുമതിപത്രം വാങ്ങുന്നതിന് വീട്ടുകാരില്‍ നിന്ന് ഇത്തരം പ്രശ്നങ്ങള്‍ ഉണ്ടാവില്ലെന്ന രീതിയില്‍ ഒപ്പിട്ടുവാങ്ങിയിരുന്നു. അതിന്റെ  ബലത്തിനാണ് ലൈസന്‍സ് എടുത്തതും ഖനനം നടത്തുന്നതും. ഉഗ്ര സ്ഫോടകവസ്തുക്കള്‍ ഉപയോഗിക്കുന്നതുമൂലം സമീത്തെ വീടുകളുടെ ഭിത്തികള്‍ പൊട്ടി നിലം പൊത്താവുന്ന അവസ്ഥയിലാണ്. ജീവനും സ്വത്തിനും സംരക്ഷണം നല്കണമെന്നാവശ്യപ്പെട്ടുകൊണ്ട് പ്രദേശവാസികള്‍ പൂയപ്പള്ളി പോലീസ് ഇന്‍സ്പെക്ടര്‍, ആര്‍ഡിഒ, വെളിയം വില്ലേജ് ഓഫിസര്‍, കൊട്ടാരക്കര തഹസില്‍ദാര്‍, വെളിയം പഞ്ചായത്ത് സെക്രട്ടറി എന്നിവര്‍ക്ക്  പരാതി നല്‍കിയിട്ടുണ്ട്. ജില്ലാ കളക്ടര്‍ക്കും നേരിട്ടു പരാതി നല്‍കാന്‍ ഒരുങ്ങുകയാണ് നാട്ടുകാര്‍.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

എച്ച്1എൻ1 പടരുന്നു: പാലക്കാട് ജില്ലയിൽ വീണ്ടും മരണം സ്ഥിരീകരിച്ചു

0
പാലക്കാട്: സംസ്ഥാനത്ത് വീണ്ടും എച്ച്1 എന്‍1 മരണം. പാലക്കാടാണ് മരണം റിപ്പോര്‍ട്ട്...

പാസ്‌പോർട്ട് പൗരത്വത്തിനുള്ള ആധികാരിക രേഖയല്ല; വിദേശകാര്യ മന്ത്രാലയം

0
ന്യൂഡല്‍ഹി: പാസ്‌പോർട്ട് ഒരു യാത്രാ രേഖ മാത്രമാണെന്നും പൗരത്വ രേഖ അല്ലെന്നും...

ലാൻഡിംഗിനിടെ പാക് അതിർത്തിക്കുള്ളിൽ കടന്ന് എയർ ഇന്ത്യ വിമാനം; അന്വേഷണം തുടങ്ങി

0
അമൃത്സർ: ലാൻഡിംഗ് ശ്രമത്തിനിടെ എയർ ഇന്ത്യ വിമാനം പാകിസ്താൻ അതിർത്തി കടന്നു....

ട്രെയിൻ വാതിൽ അടയ്ക്കുന്നതുമായി ബന്ധപ്പെട്ട് വഴക്ക്; മുംബൈയിൽ ഓടിക്കൊണ്ടിരുന്ന തീവണ്ടിയിൽ ക്രൂരമായ കൊലപാതകം

0
മുംബൈ: മുംബൈയില്‍ ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ യുവാവിനെ കുത്തിക്കൊന്നു. ചൊവ്വാഴ്ചയായിരുന്നു സംഭവം. മഴയെ...