തിരുവനന്തപുരം : ആൾ ഇന്ത്യ എസ്.ബി.ഐ എംപ്ലോയീസ് അസോസിയേഷൻ (എ.ഐ.ബി.ഇ.എ) നാലാം ദേശീയ സമ്മേളനം ഡിസംബർ 9, 10 തീയതികളിൽ ലൂധിയാനയിൽ നടക്കും. ലൂധിയാനയിലെ പഞ്ചാബ് അഗ്രികൾച്ചറൽ യൂണിവേഴ്സിറ്റി ആഡിറ്റോറിയത്തിൽ നടക്കുന്ന സമ്മേളനത്തിൽ 700- പ്രതിനിധികൾ പങ്കെടുക്കും. കേരളത്തിൽ നിന്നും 112 പ്രതിനിധികളാണ് പങ്കെടുക്കുന്നത്. ദ്വിദിന സമ്മേളനം ഡിസംബര്‍ 9-ന് എഐബിഇഎ ജനറൽ സെക്രട്ടറി സ.സി എച്ച് വെങ്കടാചലം ഉദ്ഘാടനം ചെയ്യും. പ്രസിഡന്റ് രാജൻ നഗർ മുഖ്യഭാഷണം ചെയ്യും.
പഞ്ചാബ് അഗ്രി. യൂണിവേഴ്സിറ്റി വൈസ് ചാൻസലർ ഡോ.സത്ബീർ സിംഗ് ഗോസൽ, പഞ്ചാബ് സംസ്ഥാന കർഷക കമ്മീഷൻ ചെയർമാൻ ഡോ.സുഖ്പാൽ സിംഗ്, സ്വാഗതം സംഘം അധ്യക്ഷനും എ ഐ ടി യു സി സംസ്ഥാന ജനറൽ സെക്രട്ടറിയുമായ ബാന്ത് ബ്രാർ, പഞ്ചാബ് ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ ജനറൽ സെക്രട്ടറി -എ ഐ ബി ഇ എ വൈസ് പ്രസിഡന്റ് പി ആർ മേഹ്ത്ത, എ ഐ ബി ഇ എ ദേശീയ വനിതാ കൗൺസിൽ കൺവീനറും ജോയിന്റ് സെക്രട്ടറിയുമായ ലളിത ജോഷി എന്നിവർ ഉദ്ഘാടന സമ്മേളനത്തിൻ പ്രസംഗിക്കും.
പ്രതിനിധി സമ്മേളനം ഉച്ചതിരിഞ്ഞ് 3.30 ന് എ ഐ ബി ഇ എ അഡ്വൈസറും പഞ്ചാബ് ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ പ്രസിഡൻറുമായ എസ് കെ ഗൗതം ഉദ്ഘാടനം ചെയ്യും. തുടർന്ന് ജനറൽ സെക്രട്ടറി കെ എസ് കൃഷ്ണ റിപ്പോർട്ട് അവതരിപ്പിക്കും. കണക്കുകൾ ട്രഷറർ വി അനിൽ കുമാർ അവതരിപ്പിക്കും. ശേഷം പ്രതിനിധികളുടെ ചർച്ചകൾ നടക്കും. ഡിസംബര്‍10 (ഞായറാഴ്ച്ച) രണ്ടാം ദിവസം രാവിലെ 9.30ന് പ്രതിനിധി സമ്മേളനം പുനരാരംഭിക്കും. ചർച്ചകൾ പൂർത്തിയാക്കി ഉച്ചയ്ക്ക് പന്ത്രണ്ടിന് മറുപടി, റിപ്പോർട്ട് – കണക്കുകളുടെ അംഗീകാരം, പ്രമേയങ്ങൾ, പുതിയ ഭാരവാഹികളുടെ തെരഞ്ഞെടുപ്പ് എന്നിവയോടെ 1.30 ന് സമ്മേളനം സമാപിക്കും.