കൊച്ചി : കോട്ടയത്തെ ആകാശപാത പൊളിച്ചു കളയണോ എന്ന കാര്യം കലക്ടർ തീരുമാനിക്കുമെന്നു സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. സേഫ്ടി അതോറിറ്റിയുമായി കൂടിയാലോചിച്ച ശേഷമായിരിക്കും തീരുമാനമെന്നും അറിയിച്ചിട്ടുണ്ട്. ജനങ്ങൾക്ക് ഭീഷണിയായി നിൽക്കുന്ന ആകാശപാത പൊളിച്ചു മാറ്റണമെന്ന എ.കെ.ശ്രീകുമാറിന്‍റെ ഹർജി പരിഗണിക്കുകയായിരുന്നു കോടതി. സർക്കാരിന്‍റെ മറുപടി ഹൈക്കോടതി രേഖപ്പെടുത്തിയ ശേഷം പിന്നീടു പരിഗണിക്കുന്നതിനു മാറ്റിവെച്ചു.
പണി തുടങ്ങി പാതിവഴിയിലാക്കിയ ആകാശപാതയുടെ തൂണുകൾ തുരുമ്പിച്ച് അപകടകരമായ സാഹചര്യമുണ്ടെന്നു പാരാതിക്കാരൻ ചൂണ്ടിക്കാട്ടുന്നു. മുകളിലേയ്ക്കുള്ള ചവിട്ടു പടി നിർമിക്കാൻ സ്ഥലം കണ്ടെത്താനാകാത്തതാണ് പണി നിർത്തി വയ്ക്കാൻ കാരണമെന്നാണ് ഇക്കാര്യത്തിൽ വിവരാവകാശ നിയമപ്രകാരമുള്ള മറുപടി. ജില്ലാ കലക്ടറും സംസ്ഥാന സർക്കാരും റോഡ് സേഫ്റ്റി അതോറിറ്റിയുമാണ് കേസിലെ എതിർ കക്ഷികൾ.
പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍മുന്‍നിര ചാനലായ പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍ നല്‍കാം. ഓണ്‍ ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ ആയതിനാല്‍ നിങ്ങളുടെ പരസ്യം ക്ഷണനേരംകൊണ്ട് ലോകമെങ്ങും കാണും. വസ്തു, വീട്, വാഹനങ്ങള്‍ എന്നിവ വാങ്ങാനും വില്‍ക്കാനും വീട് /ഓഫീസ് എന്നിവ വാടകയ്ക്ക് നല്‍കുവാനും, വാടകയ്ക്ക് എടുക്കുവാനും ഇടനിലക്കാരില്ലാതെ സാധിക്കും. കളര്‍ ഫോട്ടോസ് ഉള്‍പ്പെടെയുള്ള പരസ്യത്തിന് 2000 രൂപ മാത്രം. ഒരുമാസം ഈ പരസ്യം പോര്‍ട്ടലില്‍ ഉണ്ടാകും. ആവശ്യമെങ്കില്‍ ഈ പരസ്യം വീണ്ടും പുതുക്കാം. ഇതിന് ഒരു മാസത്തേക്ക് 1000/ രൂപ മാത്രം. കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263 വിളിക്കുക.