ന്യൂഡല്‍ഹി: ലോക്സഭയിൽ കോണ്‍ഗ്രസ് എംപിക്കെതിരെ ആഞ്ഞടിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. കോണ്‍ഗ്രസ് നേതാവ് ഗൗരവ് ഗൊഗോയ് പെഗാസസ് വിഷയം ലോക്സഭയിൽ ഉന്നയിച്ചതാണ് അമിത് ഷായെ ചൊടിപ്പിച്ചത്. അടിസ്ഥാന രഹിതമായ ആരോപണങ്ങൾ ഉന്നയിക്കാനുള്ള വേദിയല്ല സഭയെന്ന് ക്ഷുഭിതനായ അമിത് ഷാ പ്രതികരിച്ചു.
പെഗാസസ് സ്പൈവെയർ ഉപയോഗിച്ച് രാഷ്ട്രീയക്കാരെയും എംപിമാരെയും മാധ്യമപ്രവർത്തകരെയും കേന്ദ്ര സർക്കാർ നിരീക്ഷിച്ചിട്ടുണ്ടെന്നും പെഗാസസ് ഉപയോഗിച്ച് എത്ര മയക്കുമരുന്ന് കേസുകൾ അന്വേഷിക്കുകയും കണ്ടെത്തുകയും ചെയ്തുവെന്ന് വ്യക്തമാക്കണമെന്ന ഗൗരവിന്‍റെ പരാമർശത്തിന് മറുപടിയായാണ് അമിത് ഷായുടെ പരാമർശം.
ഒരു തെളിവുമില്ലാതെ വളരെ ഗുരുതരമായ ആരോപണമാണ് അംഗം ഉന്നയിച്ചിരിക്കുന്നത്. അംഗത്തിന്‍റെ മൊബൈൽ ഫോണിൽ പെഗാസസ് സ്ഥാപിച്ചെന്നാണ് ആരോപണം. “പുനർവിചിന്തനം നടത്താതെ രാഷ്ട്രീയം കളിക്കാനുള്ള വേദിയല്ല പാർലമെന്‍റ്. വ്യക്തമായ തെളിവുകൾ സഹിതം സഭയിൽ ആരോപണങ്ങൾ ഉന്നയിക്കണം. അംഗങ്ങൾക്കും നേതാക്കൾക്കും മാധ്യമപ്രവർത്തകർക്കും നേരെയുള്ള നിരീക്ഷണത്തിന്‍റെ തെളിവുകൾ സർക്കാർ നൽകണമെന്നും” അമിത് ഷാ ആവശ്യപ്പെട്ടു.
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 94473 66263 /0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033





























