മകനെ വൈരാഗ്യബുദ്ധിയോടെ രാത്രി വിളിച്ച്‌ വരുത്തി കൊലപ്പെടുത്തുകയായിരുന്നു : അനീഷ് ജോര്‍ജിന്റെ കുടുംബം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : അമ്മയോ മകളോ വിളിച്ചു. മകനെ വൈരാഗ്യബുദ്ധിയോടെ രാത്രി വിളിച്ച്‌ വരുത്തി കൊലപ്പെടുത്തുകയായിരുന്നു എന്ന് അനീഷ് ജോര്‍ജിന്റെ കുടുംബം. പെണ്‍കുട്ടിയോ അവളുടെ അമ്മയോ വിളിക്കാതെ രാത്രി ആ സമയത്ത് മകന്‍ അവരുടെ വീട്ടില്‍ പോകില്ലെന്ന് അനീഷിന്റെ അച്ഛന്‍ ജോര്‍ജ് ആരോപിക്കുന്നു. പെണ്‍കുട്ടിയുടെ അച്ഛനായ ലാലന്‍ ഒരു പ്രശ്നക്കാരനാണെന്നും ഇക്കാര്യം പെണ്‍കുട്ടി തന്നെ മുന്‍പ് പറഞ്ഞിട്ടുണ്ടെന്നും കുടുംബം ആരോപിക്കുന്നു. ലാലന് തന്റെ മകനോട് വൈരാഗ്യമുണ്ടായിരുന്നു എന്നും ഇവര്‍ ആരോപിക്കുന്നു. കുടുംബങ്ങള്‍ തമ്മില്‍ മുന്‍പരിചയമുണ്ട്, പിന്നെ എന്തിനായിരുന്നു ഈ കടുംകൈ എന്നാണു അദ്ദേഹം ചോദിക്കുന്നത്. മകന്റെ അപ്രതീക്ഷിത വിയോഗത്തിന്റെ ഞെട്ടലിലാണ് മാതാപിതാക്കളും, ബന്ധുക്കളും.ആനയറ ഭാഗത്താണ് അനീഷിന്റെ വീട്.

പേട്ട ചായക്കുടി ലൈനിലാണ് അനീഷിനെ കൊലപ്പെടുത്തിയ ലാലുവിന്റെ ഐശ്വര്യയെന്ന വീട്. പെണ്‍കുട്ടിയെ കാണാന്‍ വീട്ടിലെത്തിയ ആണ്‍സുഹൃത്തിനെ പെണ്‍കുട്ടിയുടെ അച്ഛന്‍ കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. അനീഷ് ജോര്‍ജ് (19) എന്ന യുവാവാണ് കൊല്ലപ്പെട്ടത്. കൊലപാതകത്തിന് ശേഷം പ്രതി ലാലന്‍ പോലീസ് സ്റ്റേഷനില്‍ കീഴടങ്ങി. കള്ളനെന്ന് കരുതിയാണ് മര്‍ദ്ദിച്ചതെന്നാണ് ലാലന്‍ പറയുന്നത്. രാത്രിയില്‍ പെണ്‍കുട്ടിയെ കാണാന്‍ വീട്ടിലെത്തിയതായിരുന്നു അനീഷ് ജോര്‍ജ്. മകളുടെ മുറിയില്‍ നിന്ന് ശബ്ദം കേട്ടതിനെ തുടര്‍ന്നാണ് ലാലന്‍ ആയുധവുമായി എത്തിയത്. മുറി തുറക്കാത്തതിനെ തുടര്‍ന്ന് വാതില്‍ തല്ലി തകര്‍ത്ത് അകത്ത് കയറി ലാലന്‍ ഒറ്റകുത്തിന് അനീഷിനെ കുത്തിവീഴ്ത്തുകയായിരുന്നു, മരണ വെപ്രാളത്തില്‍ പിടയുന്ന അനീഷിനെ ആശുപത്രിയില്‍ കൊണ്ടുപോകാന്‍ പോലും കുടുംബാം​ഗങ്ങള്‍ തയ്യാറായില്ല. ഞാന്‍ ഒരാളെ കുത്തിയിട്ടിട്ടുണ്ടെന്നും കള്ളനാണെന്ന് തോന്നുന്നു എന്ന് പ്രതി ലാലന്‍ പോലിസ് സ്റ്റേഷനില്‍ പോയി അറിയിക്കുകയായിരുന്നു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഊബര്‍ ഒഴികെയുള്ള ഓൺലൈൻ ടാക്സികൾ സർവീസ് പുനരാരംഭിക്കും; സമരം പിൻവലിച്ചു

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഊബര്‍ ഒഴികെയുള്ള ഓണ്‍ലൈന്‍ ടാക്‌സി തൊഴിലാളികളുടെ സമരം പിന്‍വലിച്ചു....

ശബരിമല സ്വര്‍ണ്ണ കൊള്ളക്കേസ്; പി.എസ്. പ്രശാന്തും അജികുമാറും ഗൂഢാലോചനയിൽ പങ്കാളികളെന്ന് എസ്‌ഐടി റിമാൻഡ് റിപ്പോർട്ട്

0
തിരുവനന്തപുരം: ശബരിമല സ്വര്‍ണ്ണ കൊള്ളക്കേസില്‍ പി എസ് പ്രശാന്തും അജികുമാറും ഗൂഢാലോചനകളില്‍...

സംസ്ഥാന നേതൃത്വത്തിന് വീഴ്ച പറ്റിയെന്ന് വിലയിരുത്തുന്ന കേന്ദ്ര കമ്മിറ്റി റിപ്പോർട്ട് അംഗീകരിച്ച് സിപിഎം

0
തിരുവനന്തപുരം: തെരഞ്ഞെടുപ്പ് തോൽവിയിൽ സിപിഐഎം കേന്ദ്ര കമ്മിറ്റിയുടെ അവലോകന റിപ്പോര്‍ട്ട് സംസ്ഥാന...

ഗുജറാത്തിൽ നിർത്താതെ 16 മണിക്കൂർ..! പെയ്തത് 1100 മില്ലീമീറ്റർ മഴ; അൻപതോളം കാറുകൾ വെള്ളത്തിൽ...

0
ഗുജറാത്ത്: വൽസദിൽ പെയ്ത കനത്ത മഴയിൽ അൻപതോളം കാറുകൾ വെള്ളക്കെട്ടിൽ മുങ്ങിയ...