കൊച്ചി: അങ്കമാലി അർബൻ സഹകരണ ബാങ്ക് തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് ഭരണ സമിതി അംഗങ്ങൾ അടക്കം 20 പേർക്കെതിരെ പോലീസ് കേസെടുത്തു. സഹകരണ വകുപ്പ് ജോയിൻ്റ് രജിസ്ട്രാറിൻ്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസ് എടുത്തിരിക്കുന്നത്.
വായ്പ തട്ടിപ്പ് നടന്ന അങ്കമാലി അർബൻ സഹകരണ ബാങ്ക് പ്രവർത്തിച്ചത് സഹകരണ സംഘം നിയമങ്ങൾ കാറ്റിൽ പറത്തി. കോൺഗ്രസ് ഭരിക്കുന്ന അർബൻ ബാങ്കിലെ ആകെ നിക്ഷേപത്തിന്റെ 95 ശതമാനമാണ് നിന്ന് വായ്പയായി നൽകിയിരിക്കുന്നത്..
അങ്കമാലി അർബൻ ബാങ്കിലെ ആകെ നിക്ഷേപം 106 കോടി രൂപയാണ്. സഹകരണ സംഘ നിയമപ്രകാരം ഓരോ സഹകരണ സ്ഥാപനത്തിനും വായ്പയായി നൽകാവുന്നത് ബാങ്കിൽ ആകെ ലഭിക്കുന്ന നിക്ഷേപത്തിന്റ 80 ശതമാനമാണ്.എന്നാൽ അങ്കമാലി അർബൻ സഹകരണ ബാങ്കിൽ നിന്ന് വായ്പയായി നൽകിയിരിക്കുന്നത് 102കോടി 38 ലക്ഷം രൂപയാണ്.ഇത് ബാങ്കിലെ ആകെ നിക്ഷേപത്തിന്റെ 95 ശതമാനം വരുമെന്നും റിപ്പോർട്ടുകൾ ഉണ്ട്.





























