ചെങ്ങന്നൂർ : എംസി റോഡിൽ സ്ഥിരം അപകടമേഖലയായ മുണ്ടൻകാവ് ജംഗ്ഷനില്‍ ഒരു ഡിവൈഡർകൂടി നിർമിച്ചു. പേരിശ്ശേരി റോഡ് വന്നുചേരുന്ന ഭാഗത്താണ് പുതിയ ഡിവൈഡർ നിർമിച്ചത്. നിലവിലുള്ള ഡിവൈഡറുകൾ ദൂരെനിന്നുതന്നെ ഡ്രൈവർമാർക്ക് കാണത്തക്കവിധത്തിൽ നവീകരിച്ചിട്ടുണ്ട്. രാത്രിയിൽ കാണണമെങ്കിൽ റിഫ്ളക്ടറുകൾകൂടി വെക്കണം. തിരുവല്ല ഭാഗത്തേക്കുള്ള ബസ് കാത്തിരിപ്പുകേന്ദ്രത്തിന്റെ സ്ഥാനം മുന്നോട്ടു നീക്കിയേക്കും. ചെങ്ങന്നൂരിൽനിന്ന് തിരുവല്ലയ്ക്കു വരുമ്പോൾ ജംഗ്ഷനിലെത്തുന്നതിന് തൊട്ടുമുൻപുള്ള ആദ്യ ഡിവൈഡറാണ് അപകടഭീഷണിയുണ്ടാക്കിയിരുന്നത്.
വളവുതിരിഞ്ഞു കഴിയുമ്പോഴാണ് തിരുവല്ല ഭാഗത്തേക്കുള്ള ഡിവൈഡർ കാണുന്നത്. രാത്രിയിൽ ഇത് ഡ്രൈവർമാരുടെ ശ്രദ്ധയിൽപ്പെടില്ല. ഡിവൈഡറുകളുടെ നവീകരണം പൂർത്തിയായിട്ടില്ല. രാത്രിയിൽ ഡിവൈഡറുകൾ വ്യക്തമായി കാണത്തക്കവിധത്തിൽ റിഫ്ളക്ടറുകളും ആവശ്യമായ വെളിച്ചവും ഏർപ്പെടുത്തണമെന്ന ആവശ്യം ശക്തമാണ്.






























