കോന്നി : സി പി ഐ വള്ളിക്കോട് ലോക്കൽ കമ്മറ്റി അംഗം മോഹനൻ നായരുടെ വിയോഗം ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് തീരാ നഷ്ടമാണെന്ന് സി പി ഐ ജില്ലാ സെക്രട്ടറി എ പി ജയൻ പറഞ്ഞു. മോഹനൻനായർ അനുശോചന യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേന്ദ്ര ഗവണ്മെന്റ് സ്ഥാപനത്തിൽ ആണ് അദ്ദേഹം ജോലി ചെയ്തിരുന്നത്. സർവീസിൽ നിന്നും വിരമിച്ച ശേഷവും പാർട്ടിയിലും യൂണിയനിലും അദ്ദേഹം സജീവമായി പ്രവർത്തിച്ചു. ഈ അവസരത്തിൽ ആണ് അദ്ദേഹം സി പി ഐ വള്ളിക്കോട് ലോക്കൽ കമ്മറ്റി അംഗമായി തിരഞ്ഞെടുക്കപ്പെട്ടത്.
അദേഹത്തിന്റെ കുടുംബവും കമ്മ്യൂണിസ്റ്റ് പാർട്ടിയുമായി വളരെ അടുത്ത് ബന്ധം പുലർത്തുന്നവർ ആണ്. പാർട്ടിയിൽ വലിയ സ്ഥാനമാനങ്ങളോട് ഒന്നും മോഹമില്ലാതെ സി പി ഐ ക്ക് വേണ്ടി പ്രവർത്തിച്ച ആളായിരുന്നു അദ്ദേഹം എന്നും സി പി ഐ ജില്ലാ സെക്രട്ടറി എ പി ജയൻ പറഞ്ഞു. സി പി ഐ കോന്നി മണ്ഡലം കമ്മറ്റി അംഗം ജോൺ മാങ്കൂട്ടത്തിൽ അധ്യക്ഷത വഹിച്ചു. സി പി ഐ സംസ്ഥാന കൗൺസിൽ അംഗം പി ആർ ഗോപിനാഥൻ, സി പി ഐ കോന്നി മണ്ഡലം സെക്രട്ടറി കെ രാജേഷ്,സി പി ഐ കൂടൽ മണ്ഡലം സെക്രട്ടേറിയേറ്റ് അംഗം ബി രാജേന്ദ്രൻ പിള്ള, വള്ളിക്കോട് ലോക്കൽ സെക്രട്ടറി അഡ്വ എ ജയകുമാർ,എ ഐ റ്റി യു സി ജില്ലാ സെക്രട്ടറി ഡി സജി, കോന്നി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് നീതു ചാർളി,വള്ളിക്കോട് പഞ്ചായത്ത് പ്രസിഡന്റ് ആർ മോഹനൻ നായർ,രാജു നെടുവുംപുറം, കെ എസ് രാജശേഖരൻ,പി എസ് കൃഷ്ണകുമാർ,എം പി തോമസ്, തോമസ് ജോസ്,എസ് പി മോഹൻ കുമാർ,എം വി സുധാകരൻ, ബിജി ജലേഷ്,തോമസ് വർഗീസ്, രൂഹമ്മ വർഗീസ്,വി സജീവ്, എ ജയകുമാർ തുടങ്ങിയവർ സംസാരിച്ചു.






























