തിരുവനന്തപുരം : കോടതി വിധി കാറ്റില്‍ പറത്തി മൃഗശാല വകുപ്പില്‍ ബന്ധുനിയമനം കൊടികുത്തി വാഴുന്നു. ബന്ധപ്പെട്ട എല്ലാ വകുപ്പുകളും പി.എസ്.സിക്ക് ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യണമെന്ന സര്‍ക്കാര്‍ ഉത്തരവ് കാറ്റില്‍ പറത്തി മൃഗശാല വകുപ്പ്. ഒരു വകുപ്പില്‍ 5% മാത്രം ആശ്രിത നിയമനം അനുവദിക്കുമ്പോൾ 7 എല്‍ഡി ക്ലര്‍ക്ക് ഉല്‍പ്പെടെ യുഡിക്ലര്‍ക്ക് സൂപ്രണ്ട് തസ്കികളില്‍ 100 % ആശ്രിത നിയമനമാണ് ഇവിടെ നടത്തിയിരിക്കുന്നത്. ഇത് കൂടാതെ കീപ്പര്‍ തസ്തികയില്‍ സ്ഥിരം നിയമത്തിന് ബന്ധുക്കളേയും തിരികി കയറ്റുന്നുണ്ട്.
മൃഗശാലയിലെ കീപ്പര്‍ തസ്തികയിലേക്കുള്ള നിയമനം എംപ്ലോയ്മെന്റ് എക്സേഞ്ച് വഴിയാണ്. യോഗ്യത മൃഗശാലയില്‍ കീപ്പറായുള്ള രണ്ട് വര്‍ഷത്തെ പ്രവര്‍ത്തി പരിചയവും, അര്‍ഹതയുള്ളവര്‍ക്ക് എക്സപീരിയന്‍സ് സര്‍ട്ടിഫിക്കറ്റ് നല്‍കാതെ ഡയറക്ടറേറ്റില്‍ ജോലി ഉള്ള ജീവനക്കാരുടെ ബന്ധുക്കളെ താല്‍ക്കാലികമായി കയറ്റി എക്സ്പീരിയന്‍സ് സര്‍ട്ടിഫിക്കറ്റ് നല്‍കി സ്ഥിരപ്പെടുത്തുകയാണ് പതിവ്.
ഇത്തരത്തില്‍ കഴിഞ്ഞ വര്‍ഷവും ഒരു ഉദ്യോഗസ്ഥയുടെ സഹോദരനെ ജോലിയ്ക്ക് നിയമിച്ചു. അടുത്ത ഒരു ജെഎസിന്റെ സഹോദരന്‍ ശരത്തിനെ സ്ഥിര ജോലിയ്ക്ക് കയറ്റാനുള്ള ഇന്റര്‍വ്യൂ ഈ മാസം 28 ന് തൃശ്ശൂര്‍ മൃഗശാലില്‍ വെച്ച് നടക്കുകയാണ്. ശരത്തിനേക്കാൾ എക്സ്പീരിയൻസ് ഉള്ള പലര്‍ക്കും സര്‍ട്ടിഫിക്കറ്റ് നല്‍കാതെയാണ് ഈ ബന്ധു നിയമത്തിന് വേണ്ടി അണിയറ നീക്കം നടക്കുന്നത്.
ഒരു കുടംബത്തിലെ തന്നെ മൂന്ന് പേര്‍ അനധികൃതമായി ഇവിടെ ജോലി ചെയ്യുന്നുണ്ട്. ഭാര്യയും , ഭര്‍ത്താവും ഓഫീസിലും സഹോദരന്‍ കീപ്പറായും ഉള്‍പ്പെടെയാണ് നിയമനങ്ങള്‍. എല്‍ഡി ക്ലര്‍ക്ക് പരീക്ഷയിലെ റാങ്ക് കാരെ പരിഗണിക്കാതെ കോടതി വിധിയെപ്പോലും കാറ്റില്‍ പറത്തി ആശ്രിത നിയമനം നടത്തിയ ശേഷമാണ് ബന്ധുക്കളെ മറ്റുളള പോസ്റ്റുകളില്‍ തിരികെ കയറ്റുന്നത്.