ഡയമണ്ട് പാസ്സ് ഉണ്ടായിട്ടും ഞങ്ങളെ കടത്തിവിട്ടില്ല ; എആർ റഹ്‌മാൻ ഷോയ്‌ക്കെതിരെ ഖുശ്ബുവും

For full experience, Download our mobile application:
Get it on Google Play

ചെന്നൈ: ചെന്നൈയില്‍ കഴിഞ്ഞ ദിവസം നടന്ന സംഗീത സംവിധായകന്‍ എആര്‍ റഹ്മാന്റെ സംഗീത പരിപാടിയ്ക്കെതിരെ നടിയും ബിജെപി നേതാവുമായ ഖുശ്ബു രംഗത്ത്. ഡയമണ്ട് പാസ് ഉണ്ടായിരുന്നിട്ടും തനിക്കും മക്കള്‍ക്കും പ്രവേശനം നിഷേധിച്ചുവെന്ന് ഖുശ്ബു പറഞ്ഞു. സംഭവത്തില്‍ എആര്‍റഹ്മാനെ കുറ്റം പറഞ്ഞിട്ട് കാര്യമില്ലെന്നും മാനേജ്മെന്റിന്റെ പരാജയമാണിതെന്നും ഖുശ്ബു പറഞ്ഞു.

‘ആരാധകരെ നിരാശരാക്കാതിരിക്കാന്‍ ശ്രദ്ധിക്കുന്ന വ്യക്തിയാണ് റഹ്മാന്‍. ഞാനും എന്റെ മക്കളും സുഹൃത്തുക്കളും ഡയമണ്ട് പാസ് ഉണ്ടായിട്ടും പ്രവേശനം ലഭിക്കാതിരുന്നവരുടെ കൂട്ടത്തിലുണ്ടായിരുന്നു. വേദിയിലെത്താന്‍ മൂന്ന് മണിക്കൂറോളം സമയമെടുത്തു. എ.ആര്‍ റഹ്മാനല്ല അതിന് ഉത്തരവാദി. മാനേജ്‌മെന്റിന്റെ പരാജയമാണ്. സംഗീതത്തിലൂടെയും വാക്കുകളിലൂടെയും പ്രവര്‍ത്തിയിലൂടെയും സ്‌നേഹവും സമാധാനവും പടര്‍ത്തുന്ന വ്യക്തിയാണ് റഹ്മാന്‍. അദ്ദേഹത്തിനൊപ്പം നില്‍ക്കൂ’- ഖുശ്ബു കുറിച്ചു. ഞായറാഴ്ച ചെന്നൈയിലെ ആദിത്യരാം പാലസില്‍ നടന്ന മറക്കുമാ നെഞ്ചം എന്ന പരിപാടിയുടെ മോശം സംഘാടനമാണ് വിവാദമായത്. ടിക്കറ്റെടുത്ത് നിരവധി പേര്‍ക്ക് സംഗീത നിശ നടക്കുന്ന ഇടത്തേയ്ക്ക് എത്താന്‍ പോലും ആയിരുന്നില്ല. 25,000 സീറ്റുകള്‍ ഉണ്ടായിരുന്ന പാലസില്‍ 50,000ത്തോളം പേരാണ് എത്തിയത്. വന്‍ തുക ഈടാക്കി ടിക്കറ്റ് ബുക്ക് ചെയ്തവര്‍ക്ക് പോലും പരിപാടി കാണാന്‍ സാധിച്ചിരുന്നില്ല.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

സ്ത്രീത്വത്തെ അപമാനിച്ചെന്ന പരാതിയില്‍ നടന്‍ വിനായകനെതിരെ കേസെടുത്ത് പോലീസ്

0
ആലപ്പുഴ: സ്ത്രീത്വത്തെ അപമാനിച്ചെന്ന പരാതിയില്‍ നടന്‍ വിനായകനെതിരെ കേസെടുത്ത് പോലീസ്. കഴിഞ്ഞ...

സോളാർ ഉപഭോക്താക്കളുടെ അഡീഷണൽ ക്യാഷ് ഡെപ്പോസിറ്റ് കണക്കുകൾ പുനഃപരിശോധിക്കുമെന്ന് കെഎസ്ഇബി

0
തിരുവനന്തപുരം: സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മീഷൻ ജൂൺ 29 ന് നൽകിയ...

പെട്രോൾ വില 82 ആക്കണം ; കേന്ദ്രത്തോട് ആവശ്യപ്പെട്ട് കെജ്‌രിവാൾ

0
ന്യൂഡൽഹി : രാജ്യത്തെ ഇന്ധനവില വർധനവിനെതിരെ രൂക്ഷ വിമർശനവുമായി ആം ആദ്മി...

23 ദിവസം പ്രായമായ കുഞ്ഞിൻ്റെ ചേലാകർമ്മത്തിൽ ചികിത്സാ പിഴവ് ; പരാതിയില്‍ നഷ്ടപരിഹാരത്തിന് ഉത്തരവ്

0
മലപ്പുറം: മലപ്പുറത്ത് 23 ദിവസം പ്രായമായ കുഞ്ഞിൻ്റെ ചേലാകർമ്മത്തിൽ ചികിത്സാ പിഴവെന്ന്...