Wednesday, May 8, 2024 12:47 am

ആറന്മുള സന്ധ്യാ ഗ്യാസ് എജന്‍സി ജീവനക്കാരുടെ പകല്‍കൊള്ള – ചോദ്യം ചെയ്ത വ്യാപാരിക്കുനേരെ ഭീഷണി

For full experience, Download our mobile application:
Get it on Google Play

കോഴഞ്ചേരി : ആറന്മുള സന്ധ്യാ ഗ്യാസ് എജന്‍സി ജീവനക്കാരുടെ പകല്‍കൊള്ള ചോദ്യം ചെയ്ത വ്യാപാരിക്കുനേരെ ഭീഷണി. ഗ്യാസ് ഏജന്‍സിയില്‍ നിന്നും മൂന്നര കിലോമീറ്റര്‍ മാത്രം അകലെയുള്ള ഉപഭോക്താവിന് പുതിയ ഗ്യാസ് സിലിണ്ടര്‍ നല്‍കിയപ്പോള്‍ ബില്ലില്‍ രേഖപ്പെടുത്തിയതിലും അധികമായി 75 രൂപ ജീവനക്കാരന്‍ ആവശ്യപ്പെട്ടു. ബില്ലില്‍ 915 രൂപയായിരുന്നു രേഖപ്പെടുത്തിയിരുന്നത്. പുതിയ ഗ്യാസിന് 990 രൂപയാണ് ജീവനക്കാരന്‍ ആവശ്യപ്പെട്ടത്. സ്റ്റുഡിയോ ഉടമയായ സുജിത്ത് ഇതിനെ ചോദ്യം ചെയ്തപ്പോള്‍ 75 രൂപ വണ്ടിക്കൂലി ആണെന്ന് ജീവനക്കാരന്‍ മറുപടി നല്‍കി.

ഗ്യാസ് ഏജന്‍സിയില്‍ നിന്നും മൂന്നര കിലോമീറ്റര്‍ മാത്രമാണ് ദൂരമെന്നും ബില്ലില്‍ രേഖപ്പെടുത്തിയ പണം മാത്രമേ നല്‍കൂവെന്നും സുജിത്ത് പറഞ്ഞു. ഇതോടെ ബില്ലില്‍ രേഖപ്പെടുത്തിയ പണം കൈപ്പറ്റി ജീവനക്കാര്‍ ഗ്യാസ് നല്‍കി. ഈ സംഭവം മൊബൈലില്‍ ചിത്രീകരിച്ച്‌ സുജിത്ത് തന്റെ ഫെയിസ് ബുക്കില്‍ ഇട്ടതോടെ കൂടുതല്‍പ്പേര്‍ ഗ്യാസ് ഏജന്‍സിക്കും ജീവനക്കാര്‍ക്കുമെതിരെ പ്രതികരണവുമായി വന്നു. ഇതോടെ ഗ്യാസ് എജന്‍സിയിലെ ജീവനക്കാരന്‍ സുജിത്തിന്റെ സ്റ്റുഡിയോയില്‍ എത്തി ഭീഷണിപ്പെടുത്തി. തന്റെ അനുവാദമില്ലാതെ ചിത്രം ഫെയിസ് ബുക്കില്‍ പോസ്റ്റ്‌ ചെയ്തതിനെതിരെ തന്നെ കോടതി കയറ്റുമെന്ന് ഇയാള്‍ ഭീഷണി മുഴക്കി. ഇതിനെതിരെ പരാതി നല്‍കുവാന്‍ ഒരുങ്ങുകയാണ് നാട്ടുകാര്‍.

ആറന്മുള സന്ധ്യാ ഫ്ലെയിംസിനെതിരെ മുമ്പും നിരവധി പരാതികള്‍ ഉയര്‍ന്നിട്ടുണ്ട്. ഗാസിന് വണ്ടിക്കൂലി എന്നപേരില്‍ ഇവര്‍ ഉപഭോക്താക്കളില്‍ നിന്നും പിടിച്ചുപറിക്കുന്ന തുകയെ സംബന്ധിച്ചാണ് പ്രധാനമായും പരാതികള്‍. പരാതി പറഞ്ഞാല്‍ യഥാസമയം ഇവര്‍ ഗ്യാസ് നല്‍കാറില്ല. അതിനാല്‍ മിക്കവരും ജീവനക്കാര്‍ ചോദിക്കുന്ന പണം നല്‍കും. മുമ്പ് ഇരുപതും മുപ്പതും രൂപയായിരുന്നു ഇപ്രകാരം വാങ്ങിക്കൊണ്ടിരുന്നത്. ഇപ്പോളത് നൂറും നൂറ്റി അന്‍പതും രൂപയായി ഉയര്‍ന്നെന്ന് ഉപഭോക്താക്കള്‍ പറയുന്നു. ഗ്യാസ് ഏജന്‍സിയില്‍ പരാതി പറഞ്ഞാലും ഒരു മാറ്റവും ഇല്ല. അതുകൊണ്ടുതന്നെ ഗ്യാസ് എജന്‍സിയുടെ അറിവോടെയാണ് ഈ പകല്‍ കൊള്ള നടക്കുന്നതെന്നും സംശയിക്കുന്നു. ഒരു ദിവസം 100 സിലിണ്ടറുകള്‍ വീടുകളില്‍ എത്തിക്കുമ്പോള്‍ 75 രൂപ വെച്ച് കൂട്ടിയാല്‍പ്പോലും 7500 രൂപ ഉപഭോക്താക്കളില്‍ നിന്നും പിടിച്ചുപറിക്കുകയാണ് ഇവര്‍.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

അടിമുടി മാറാനൊരുങ്ങി തിരുവനന്തപുരം സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷന്‍

0
തിരുവനന്തപുരം: അടിമുടി മാറാനൊരുങ്ങി തിരുവനന്തപുരം സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷന്‍. കെ റെയിലിനാണ്...

കടലിലും ഉഷ്ണതരംഗം ; ലക്ഷദ്വീപിലെ പവിഴപ്പുറ്റുകൾ വൻതോതിൽ നശിക്കുന്നതായി പഠനം

0
കൊച്ചി: കടലിലെ ഉഷ്ണതരംഗത്തെ തുടർന്ന് ലക്ഷദ്വീപിലെ പവിഴപ്പുറ്റുകൾ വൻതോതിൽ നശിക്കുന്നതായി പഠനം....

ബി.എസ്.എന്‍.എല്ലിന്റെ ടെലിഫോണ്‍ ഫൈബര്‍ കേബിളുകൾ സാമൂഹ്യ വിരുദ്ധര്‍ വ്യാപകമായി നശിപ്പിച്ച നിലയില്‍

0
കോഴിക്കോട്: വടകരയുടെ വിവിധ ഭാഗങ്ങളില്‍ ടെലിഫോണും ഇന്റര്‍നെറ്റും നിശ്ചലമായെന്ന പരാതിയില്‍ അന്വേഷണം...

സ്റ്റീല്‍ കോംപ്ലക്‌സ് പൊതുമേഖലയില്‍ നിലനിര്‍ത്താന്‍ ശ്രമം നടത്തും : മന്ത്രി മുഹമ്മദ് റിയാസ്

0
കോഴിക്കോട് : ചെറുവണ്ണൂര്‍ സ്റ്റീല്‍ കോംപ്ലക്‌സ് പൊതുമേഖലയില്‍ നിലനിര്‍ത്താനുള്ള എല്ലാ...