ആറാട്ടുപുഴ സർവീസ് സഹകരണബാങ്ക് ഭരണസമിതി അംഗങ്ങൾ രാജിവെച്ചു

For full experience, Download our mobile application:
Get it on Google Play

കോഴഞ്ചേരി : ആറാട്ടുപുഴ ജംഗ്ഷനില്‍ സ്ഥിതിചെയ്യുന്ന 787-ാം നമ്പർ ആറാട്ടുപുഴ സർവീസ് സഹകരണബാങ്കിന്റെ ഭരണസമിതിയിലുള്ള സി.പി.എം. അംഗങ്ങൾ ഒന്നടങ്കം രാജിവെച്ചു. വർഷങ്ങളായി സി.പി.എം. നേതൃത്വമാണ് ബാങ്ക് ഭരിച്ചുകൊണ്ടിരിക്കുന്നത്. ലോക്‌സഭാ തിരഞ്ഞെടുപ്പിന് മാസങ്ങൾക്കുമുമ്പ് അന്നത്തെ പ്രസിഡന്റ് ഉൾപ്പെടെയുള്ളവർ രാജിവെക്കുകയും സി.പി.എം. ജില്ലാ നേതൃത്വം ഇടപെട്ട് ചില അംഗങ്ങളെ സർക്കാർ നോമിനിയായി നാമനിർദേശം ചെയ്താണ് ഭരണസമിതി പുനഃസംഘടിപ്പിച്ചത്. ഇവരാണ് ഇപ്പോൾ ഒന്നടങ്കം രാജിവെച്ചിരിക്കുന്നത്. വളരെ നാളത്തെ പഴക്കമുള്ള മധ്യതിരുവിതാംകൂറിലെ സഹകരണ മേഖലയിലെ മികച്ച സഹകരണ ബാങ്കായിരുന്നു ആറാട്ടുപുഴയിലേത്. കാർഷികഗ്രാമമായ ആറന്മുള ഗ്രാമപ്പഞ്ചായത്തിലെ കർഷകർക്കും മധ്യാവർത്തി സമൂഹത്തിനും ഏറെ പ്രയോജനകരമായിരുന്ന ബാങ്ക് സി.പി.എം. നേതൃത്വം ഭരണസാരഥ്യം ഏറ്റെടുത്തതിനെ തുടർന്നാണ് തകർച്ചയിലേക്ക് നീങ്ങിയതെന്ന് സഹകാരികൾ പറയുന്നു.

അഞ്ച് കോടിയിലധികം രൂപ നിക്ഷേപകർക്കു തന്നെ കൊടുക്കാനുണ്ട്. ആറാട്ടുപുഴ, പുത്തൻകാവ് പ്രദേശങ്ങളിലെ വിദേശ മലയാളികളുടെ വൻ നിക്ഷേപവും ബാങ്കിലുണ്ടായിരുന്നു. നിക്ഷേപകർക്ക് ഇത്രയധികം തുക കൊടുക്കാനുള്ളപ്പോൾ വായ്പ ഇനത്തിൽ രണ്ടര കോടി രൂപ മാത്രമാണ് ബാങ്കിന് ലഭിക്കാനുള്ളതെന്നും പറയുന്നു. മതിയായ രേഖകൾ ഇല്ലാതെയും വിലക്കുറവുള്ള വസ്തുക്കളുടെ ഈടിൻമേലും വൻ തുകകളാണ് സി.പി.എം. ഭരണസമിതി വായ്പയായി കൊടുത്തിരുന്നതെന്നാണ് സഹകാരികൾ പറയുന്നത്. സെക്രട്ടറിയും ഒരു ജീവനക്കാരനും മാത്രമാണ് ബാങ്കിൽ നിലവിലുള്ളത്. ബാങ്കിന്റെ സാമ്പത്തികസ്ഥിതിയെപ്പറ്റി ഒരക്ഷരം പുറത്തുപറയരുതെന്നാണ് രാജിവെച്ച ഭരണസമിതിയംഗങ്ങളോടും ബാങ്കുമായി ബന്ധപ്പെട്ട സി.പി.എം. അംഗങ്ങൾക്കും നേതൃത്വം നിർദേശം നൽകിയിരിക്കുന്നത്. ഈടുവസ്തുക്കൾ ലേലംചെയ്ത് കൊടുത്താൽപോലും ബാങ്കിന് കിട്ടാനുള്ള തുക ലഭിക്കുകയില്ല. സഹകാരികൾ തമ്മിൽ പരസ്പരജാമ്യത്തിൽ 5000 രൂപ മുതൽ 50000 രൂപ വരെ വായ്പ നൽകിയിട്ടുണ്ട്. ഇങ്ങനെ നൽകിയിട്ടുള്ള തുക എല്ലാം ബാങ്കിന്റെ കിട്ടാക്കടമായി. തിരച്ചടവായിവരുന്ന തുകയിൽനിന്നാണ് നിക്ഷേപകരിൽ ഏറ്റവും ബുദ്ധിമുട്ടനുഭവിക്കുന്നവർക്ക് 1000 രൂപ മുതൽ 2000 രൂപ വരെ പലിശയിനത്തിൽ നൽകുന്നതെന്നും ഇതുതന്നെ ബാങ്കിൽച്ചെന്ന് വളരെയധികം വഴക്കുണ്ടാക്കിയാണ് ലഭിക്കുന്നതെന്നും നിക്ഷേപകർ പറഞ്ഞു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സര്‍ക്കാര്‍ അറിയിപ്പുകള്‍ : പത്തനംതിട്ട ജില്ല

0
കുടുംബശ്രീ നിയമനം ജില്ലയില്‍ ഇന്റഗ്രേറ്റഡ് ഫാമിംഗ് ക്ലസ്റ്റര്‍ ലെവല്‍ തസ്തികകളില്‍ കുടുംബശ്രീ നിയമനം...

കാലവര്‍ഷം – ജാഗ്രത നിര്‍ദേശവുമായി പത്തനംതിട്ട ജില്ല ഭരണകൂടം : ടോള്‍ ഫ്രീ നമ്പറുകള്‍...

0
പത്തനംതിട്ട : കാലവര്‍ഷം ശക്തമാകുന്ന സാഹചര്യത്തില്‍ ജാഗ്രത നിര്‍ദേശവുമായി ജില്ല ഭരണകൂടം....

പാലക്കാട് വിക്ടോറിയ കോളജ് ലൈബ്രറിയില്‍ കൂറ്റന്‍ മൂര്‍ഖന്‍ പാമ്പ്

0
പാലക്കാട് : വിക്ടോറിയ കോളജ് ലൈബ്രറിയിൽ മൂർഖൻ പാമ്പ്. കോളജിലെ...

നഗരസഭ താലൂക്ക് തലങ്ങളില്‍ സെന്‍സസ് പരിശീലനം ആരംഭിച്ചു

0
പത്തനംതിട്ട : ആദ്യഘട്ട സെന്‍സസുമായി ബന്ധപ്പെട്ട് എന്യുമറേറ്റര്‍, സൂപ്പര്‍വൈസര്‍ എന്നിവര്‍ക്കുള്ള പരിശീലനം...