Wednesday, July 2, 2025 9:38 pm

പാറയിടുക്കില്‍ കുടുങ്ങിയ റാല്‍സ്റ്റൺ രക്ഷപെട്ടത് സ്വന്തം കൈ അറത്തുമാറ്റി

For full experience, Download our mobile application:
Get it on Google Play

കൊച്ചി : മലമ്പുഴയിലെ ചെറാട് മലയില്‍ കുടുങ്ങിയ ബാബു എന്ന യുവാവിനെ മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിനൊടുവില്‍ സൈന്യം രക്ഷപ്പെടുത്തിയിരിക്കുകയാണ്. കേരളം കണ്ട ഏറ്റവും വലിയ രക്ഷാദൗത്യത്തിനാണ് ഇന്ന് മലയാളികൾ സാക്ഷ്യം വഹിച്ചത്. എന്നാൽ ഇതിനിടയിൽ പലരും ഓര്‍ക്കുന്ന മറ്റോരു പേരുണ്ട്. ആരോണ്‍ റാല്‍സ്റ്റണ്‍ എന്ന അമേരിക്കന്‍ മെക്കാനിക്കല്‍ എഞ്ചിനീയറുടെ കഥ. പ്രത്യേകിച്ച് ലോക സിനിമകള്‍ കാണുന്നവര്‍ തീര്‍ച്ചയായും ഇപ്പോള്‍ ഈ സമയത്ത് ആരോണിനെയും ഓര്‍ക്കും. മരുഭൂമിയിലെ ഭൂമിയുടെ വിടവുകള്‍ക്കിടയില്‍ പെട്ടുപോവുകയും അവസാനം 127 മണിക്കൂറുകള്‍ക്ക് ശേഷം സ്വന്തം കൈപ്പത്തി മുറിച്ച് മാറ്റി രക്ഷപെട്ട ആരോണിന്റെ കഥ. 2003 ഏപ്രിലിൽ, അമേരിക്കന്‍ ഐക്യനാടുകളിലെ ഉട്ടാഹിലെ റോബേര്‍സ് റൂസ്റ്റില്‍ പര്‍വ്വതങ്ങള്‍ക്കിടയിലെ വലിയ പാറക്കെട്ടുകളില്‍ കൈകള്‍ കുടുങ്ങി 5 ദിവസം കഴിച്ചു കൂട്ടിയ ആരോണ്‍ റാല്‍സ്റ്റണ്‍ എന്ന പര്‍വ്വതാരോഹകന്റെ കഥയാണ് ഇത്.

മലയിടുക്ക് കയറുന്നതിനിടയില്‍ റാല്‍സ്റ്റന്‍ ചവിട്ടിനിന്ന ചെറിയൊരു പാറ അടര്‍ന്നു മാറുകയും റാല്‍സ്റ്റനോടൊപ്പം അത് തൊട്ടുതാഴെയുള്ള പാറയിടുക്കില്‍ പതിക്കുകയും ചെയ്യുന്നു. താഴെ വീഴുന്ന റാല്‍സ്റ്റന്റെ വലതുകൈ അടര്‍ന്നു വീണ പാറകഷ്ണത്തിനും മറ്റൊരു പാറയ്ക്കുമിടയില്‍ കുടുങ്ങിപ്പോയി. 127 മണിക്കൂറാണ് റാല്‍സ്റ്റണ്‍ പാറയിടുക്കില്‍ കിടന്നത്. രക്ഷക്കായി അലറിവിളിച്ചെങ്കിലും ആളുകള്‍ ഇല്ലാത്ത സ്ഥലത്ത് റാല്‍സ്റ്റണിന്റെ നിലവിളി കേള്‍ക്കാന്‍ ആരുമുണ്ടായിരുന്നില്ല. ഒടുവില്‍ രക്ഷപെടാനായി ധൈര്യം സംഭരിച്ച് തന്റെ കൈവശമുണ്ടായിരുന്ന മൂര്‍ച്ഛയൊട്ടുമില്ലാത്ത ഒരു ചെറു കത്തി ഉപയോഗിച്ച് വലതുകൈ മുട്ടിന് താഴെവെച്ചു അറുത്തുമാറ്റി. പിന്നീടുള്ള അഞ്ച് ദിവസങ്ങളിൽ, ആരോൺ തന്റെ ഭക്ഷണവും ശേഷിക്കുന്ന 300 മില്ലി വെള്ളവും ഉപയോഗിക്കുന്നു. രാത്രിയിൽ ചൂട് നിലനിർത്താൻ പാടുപെടുന്ന ഇയാൾ വെള്ളം തീർന്നതും, മൂത്രം കുടിക്കാൻ നിർബന്ധിതനാകുന്നു. പാറക്കെട്ട് ഉയർത്താനുള്ള വൃഥാശ്രമത്തിൽ തന്റെ കയ്യിലെ കയർ ഉപയോഗിച്ച് അദ്ദേഹം ഒരു പുള്ളി സ്ഥാപിക്കുകയും ചെയ്യുന്നു.

ദിവസങ്ങളോളം നീളുന്ന അവസ്ഥയിൽ ആരോൺ നിരാശനും വിഷാദവാനും ആയിത്തീരുന്നു. കൂടാതെ രക്ഷപെടൽ, ബന്ധങ്ങൾ, തന്റെ കുടുംബവും തന്റെ മുൻ കാമുകി റാണ ഉൾപ്പെടെയുള്ള മുൻകാല അനുഭവങ്ങൾ എന്നിവയെക്കുറിച്ച് അയാൾക്ക്‌ ഭ്രമം തുടങ്ങുന്നു. ഒരു ഹാലുസിനേഷൻ സമയത്ത്, താൻ എവിടേക്കാണ് പോകുന്നതെന്നോ എത്ര നേരം എന്നോ, ആരോടും പറയാതിരുന്നതാണ് തന്റെ തെറ്റ് എന്ന് ആരോൺ മനസ്സിലാക്കുന്നു. ആറാം ദിവസം, ആരോണിന് തന്റെ ഭാവി മകന്റെ ദർശനം ലഭിക്കുന്നു. അത് അതിജീവിക്കാനുള്ള അവന്റെ ആഗ്രഹത്തിനെ പ്രേരിപ്പിക്കുന്നു. ഒടുവിൽ പാറക്കൂട്ടത്തിൽ കുടുങ്ങുകയും പിന്നീട് സ്വന്തം കൈമുറിച്ച്, അവിടെ നിന്നും രക്ഷപെടുന്ന യുവാവിന്റെ കഥയാണ് സിനിമ പറയുന്നത്.

ഓസ്‌കാർ അംഗീകാരം ലഭിച്ച യാത്രാധിഷ്‌ഠിത കഥകളിൽ, ആരോൺ റാൾസ്റ്റണിന്റെ ‘ബിറ്റ്വീൻ എ റോക്ക് ആൻഡ് എ ഹാർഡ് പ്ലേസ്’ എന്ന ഓർമ്മക്കുറിപ്പിനെ അധികരിച്ച സിനിമ ‘127 അവേഴ്സ്’ (127 Hours) ഈ വേളയിൽ ശ്രദ്ധ നേടുകയാണ്. യൂട്ടായിലെ ബ്ലൂജോൺ കാന്യോണിൽ അകപ്പെടുന്ന ജെയിംസ് ഫ്രാങ്കോ റാൽസ്റ്റൺ എന്നയാളാണ് ഈ സിനിമയിൽ അവതരിപ്പിക്കപ്പെടുന്നത് .

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

തൃശൂരിലെ ഒല്ലൂരിൽ കൈക്കൂലി വാങ്ങുന്നതിനിടെ പോലീസുകാരന്‍ പിടിയില്‍

0
തൃശൂർ: തൃശൂരില്‍ കൈക്കൂലി വാങ്ങുന്നതിനിടെ പോലീസുകാരന്‍ പിടിയില്‍. ഒല്ലൂര്‍ സ്റ്റേഷനിലെ സീനിയര്‍...

വനിതാ ശുചിമുറിയിൽ ഒളികാമറ വെച്ചു സഹപ്രവർത്തകയെ ചിത്രീകരിച്ച കേസ് ; ഇൻഫോസിസ് ജീവനക്കാരൻ അറസ്റ്റിൽ

0
ബംഗളൂരു: ഇലക്ട്രോണിക് സിറ്റി കാമ്പസിലെ വനിതാ ശുചിമുറിയിൽ ഒളികാമറ വെച്ചു സഹപ്രവർത്തകയെ...

കേരള സർവകലാശാല രജിസ്ട്രാറെ വൈസ് ചാൻസിലർ സസ്പെൻഡ് ചെയ്ത നടപടിയിൽ പ്രതിഷേധിച്ച് എസ്എഫ്ഐ രാജ്ഭവനിലേക്ക്...

0
തിരുവനന്തപുരം : കേരള സർവകലാശാല രജിസ്ട്രാറെ വൈസ് ചാൻസിലർ സസ്പെൻഡ് ചെയ്ത...

എസ്.ബിനുവിന്റെ നിര്യാണത്തിൽ ഡി.സി.സി അനുശോചിച്ചു

0
പത്തനംതിട്ട : അടൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റും മുൻ ഡി.സി.സി...