ഒഡീഷ ട്രെയിൻ ദുരന്തം ; തിരിച്ചറിയാതെ നൂറോളം മൃതദേഹങ്ങൾ ; 40 യാത്രക്കാരുടെ മരണം വൈദ്യുതാഘാതം മൂലം

For full experience, Download our mobile application:
Get it on Google Play

ബാലസോർ (ഒഡീഷ): ട്രെയിൻ ദുരന്തത്തിൽ മരിച്ച നൂറോളം പേരുടെ മൃതദേഹങ്ങൾ ഇനിയും തിരിച്ചറിയാനാകാതെ ഭുവനേശ്വറിലെയും കട്ടക്കിലെയും മോർച്ചറികളിൽ. ഈ മൃതദേഹങ്ങളുടെ ഡിഎൻഎ സാംപിളുകൾ ശേഖരിച്ചു തുടങ്ങി. മൃതദേഹങ്ങൾ ശീതീകരിച്ച കണ്ടെയ്നറുകളിൽ 6 മാസം വരെ സൂക്ഷിക്കാമെന്നു ഭുവനേശ്വർ എയിംസ് അധികൃതർ പറഞ്ഞു. ബംഗാളിൽ നിന്നുള്ള 31 യാത്രക്കാരെ ഇതുവരെ കണ്ടെത്താനായിട്ടില്ലെന്നു മുഖ്യമന്ത്രി മമത ബാനർജി പറഞ്ഞു. ചികിത്സയിലുള്ളവരെ ഇന്നലെ കട്ടക്കിലെയും ഭുവനേശ്വറിലെയും ആശുപത്രിയിൽ മമത സന്ദർശിച്ചു.

ബിഹാറിൽനിന്നുള്ള 24 യാത്രക്കാരെയും കണ്ടുകിട്ടിയിട്ടില്ല. തമിഴ്നാട്ടിൽനിന്നുള്ള എല്ലാ യാത്രക്കാരെയും കണ്ടെത്തിയതായി മന്ത്രി ഉദയനിധി സ്റ്റാലിൻ പറഞ്ഞു. ടിക്കറ്റില്ലാത്ത യാത്രക്കാരും ഉണ്ടായിരുന്നതിനാൽ, കാണാതായ യാത്രക്കാർ എത്രയെന്നു കൃത്യമായി പറയാൻ റെയിൽവേയ്ക്കു കഴിയുന്നില്ല. മൃതദേഹങ്ങളുടെ ചിത്രങ്ങൾ പ്രചരിപ്പിച്ചാണ് ബന്ധുക്കളെ തിരയുന്നത്. മരിച്ചവരുടെ ഫോട്ടോകൾ കട്ടക്കിലെയും ഭുവനേശ്വറിലെയും വിവിധ കേന്ദ്രങ്ങളിൽ പ്രദർശിപ്പിക്കുന്നുണ്ട്. ഒഡീഷ സർക്കാരിന്റെ വെബ് സൈറ്റുകളിലും മരിച്ചവരുടെ ഫോട്ടോ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

അതിനിടെ തിരിച്ചറിഞ്ഞ മൃതദേഹങ്ങൾ മറ്റുള്ളവർക്കു വിട്ടുകൊടുത്തതായും പരാതിയുണ്ട്. അപകടത്തിൽ മരിച്ച ജാർഖണ്ഡ് സ്വദേശിയായ ഉപേന്ദ്രകുമാർ വർമയുടെ മൃതദേഹം ബന്ധുക്കൾ തിരിച്ചറിഞ്ഞിട്ടും മറ്റൊരു കുടുംബത്തിനു നൽകിയതായി പറയുന്നു. കൊറമാണ്ഡൽ എക്സ്പ്രസിലെ യാത്രക്കാരായ നാൽപതോളം പേർ മരിച്ചതു വൈദ്യുതാഘാതം മൂലമെന്ന് പോലീസ്. ഈ മൃതദേഹങ്ങളിൽ പരിക്കൊന്നുമുണ്ടായിരുന്നില്ല. അപകടസമയത്തു പാളത്തിനു മുകളിലെ വൈദ്യുതിക്കമ്പികൾ പൊട്ടി ചില കോച്ചുകളിൽ വീണത് യാത്രക്കാർക്കു വൈദ്യുതാഘാതമേൽക്കാൻ ഇടയാക്കിയെന്നാണു ബാലസോർ ഗവ. റെയിൽവേ പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത എഫ്ഐആറിൽ പറയുന്നത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

സംസ്ഥാനത്ത് മയക്കുമരുന്ന് മാഫിയക്കെതിരെയുള്ള ‘ഓപ്പറേഷൻ തൂഫാൻ’ ശക്തമായി നടപ്പിലാക്കുകയാണെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല

0
തിരുവനന്തപുരം: സംസ്ഥാനത്ത് മയക്കുമരുന്ന് മാഫിയക്കെതിരെയുള്ള 'ഓപ്പറേഷൻ തൂഫാൻ' ശക്തമായി നടപ്പിലാക്കുകയാണെന്ന് ആഭ്യന്തര...

പിഎം ശ്രീ പദ്ധതിയിൽ നിന്ന് കേരളത്തിന് പെട്ടെന്ന് ഊരിപോകാൻ പറ്റില്ലെന്ന് എം കെ മുനീർ

0
കോഴിക്കോട്: പിഎം ശ്രീ പദ്ധതിയിൽ നിന്ന് കേരളത്തിന് പെട്ടെന്ന് ഊരിപോകാൻ പറ്റില്ലെന്ന്...

കേന്ദ്രമന്ത്രി സ്ഥാനം ജോർജ് കുര്യൻ രാജിവെച്ചു

0
ദില്ലി: കേന്ദ്രമന്ത്രി സ്ഥാനം ജോർജ് കുര്യൻ രാജിവെച്ചു. രാജ്യസഭ കാലാവധി പൂർത്തിയായതിന്...

വി.എം. സുധീരനെതിരെ രൂക്ഷ വിമർശനവുമായി വെള്ളാപ്പള്ളി നടേശൻ

0
തിരുവനന്തപുരം: വി.എം. സുധീരനെതിരെ രൂക്ഷ വിമർശനവുമായി വെള്ളാപ്പള്ളി നടേശൻ. സർക്കാരിൻ്റെ തീരുമാനത്തിനെതിരെ...