ആലപ്പുഴ: എടത്വ കൃഷി ഓഫിസര്‍ എം.ജിഷമോള്‍ ഉള്‍പ്പെട്ട കള്ളനോട്ട് കേസില്‍ ഒരാള്‍ കൂടിപിടിയില്‍. ഹനീഷ് ഹക്കിം (36) ആണ് ആലപ്പുഴ സൗത്ത് പോലീസിന്റെ പിടിയിലായത്. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം നാലായി.ഇയാള്‍ കള്ളനോട്ട് സംഘത്തിലെ പ്രധാന കണ്ണിയാണെന്നാണ് വിവരം. എടത്വ കൃഷി ഓഫീസര്‍ എം ജിഷമോളെ അറസ്റ്റ് ചെയ്തത് കഴിഞ്ഞ ആഴ്ചയാണ്. ആലപ്പുഴ എടത്വയില്‍ കൃഷി ഓഫീസറായി ജോലി ചെയ്തിരുന്ന ജിഷമോള്‍ ആണ് കേസില്‍ ആദ്യം അറസ്റ്റിലായത്.
ജിഷമോള്‍ നല്‍കിയ 500 രൂപയുടെ ഈ കള്ളനോട്ടുകള്‍ മറ്റൊരാള്‍ ബാങ്കില്‍ നല്‍കിയപ്പോളാണ് വന്‍ തട്ടിപ്പ് പുറത്തായത്. ബാങ്ക് മാനജരുടെ പരാതി പ്രകാരം സൗത്ത് പോലീസ് നടത്തിയ അന്വേഷണത്തില്‍ ജിഷയുടെ വീട്ടിലെ ജോലിക്കാരന്‍ കുഞ്ഞുമോൻ വ്യാപാരിക്ക് നല്‍കിയ നോട്ടുകളാണെന്ന് കണ്ടെത്തുകയായിരുന്നു. ഈ പണം ജിഷയാണ് കുഞ്ഞുമോന് നൽകിയത്. പിന്നാലെ ജിഷയെ അറസ്റ്റ് ചെയ്തു. ഇവര്‍ റിമാന്‍ഡിലാണ്. ജോലിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്.