ഇരിക്കൂര്‍: സുഹൃത്തുക്കള്‍ കൊന്ന് കുഴിച്ചുമൂടിയ ആഷിഖുല്‍ ഇസ്ലാമിെന്റ മൃതദേഹം സ്വദേശമായ മുര്ഷിദാബാദിലെത്തിച്ച് ഖബറടക്കി. കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു ആഷിഖുല്‍ ഇസ്ലാമിെന്റ കുഴിച്ചുമൂടിയ മൃതദേഹം പുറത്തെടുത്തത്. പോസ്റ്റ് മോര്‍ട്ടത്തിനുശേഷം മൃതദേഹം ഇരിക്കൂറില്‍ ഖബറടക്കുന്നതിനെക്കുറിച്ച് സ്ഥലത്തുണ്ടായിരുന്ന സഹോദരന്മാരായ മൊമീനുല്‍ ഇസ്ലാമിനോടും റഫീഖുല്‍ ഇസ്ലാമിനോടും പോലീസും അധികൃതരും അഭിപ്രായം തേടിയിരുന്നു. എന്നാല്‍, വെറും അസ്ഥികൂടം മാത്രമാണെങ്കിലും അത് സ്വന്തംഗ്രാമത്തിലേക്ക് കൊണ്ടുപോകണമെന്നായിരുന്നു ഇരുവരും മറുപടി പറഞ്ഞത്.
അവിടെ ഉപ്പയും ഉമ്മയും സഹോദരെന്റ ഭാര്യയും മക്കളും രണ്ട് മാസമായി പ്രയാസപ്പെട്ട് കഴിയുകയാണെന്ന് അറിയിച്ചതിെന്റ അടിസ്ഥാനത്തിലാണ് 3000 കിലോമീറ്റര്‍ അകലെയുള്ള സ്വദേശത്തേക്ക് മൃതദേഹം കൊണ്ടുപോകാന്‍ അധികൃതര്‍ നടപടി സ്വീകരിച്ചത്. ഇവര്‍ക്ക് മുന്നില്‍ ഇരിക്കൂറിെന്റ കാരുണ്യ മനസ്സ് കൈകോര്‍ത്തത് വളരെ പെട്ടെന്നായിരുന്നു.
ഉദാരമതികളും സന്നദ്ധ സംഘടനകളും അന്തര്‍ സംസ്ഥാന തൊഴിലാളികളും ആവുന്നതുപോലെ സഹകരിച്ചപ്പോള്‍ മൃതദേഹം മുര്‍ഷിദാബാദില്‍ എത്താനാവശ്യമായ ഒരുലക്ഷം രൂപ സമാഹരിക്കാനായി. വെള്ളിയാഴ്ച പോസ്റ്റ്മോര്‍ട്ടം നടപടികളും പോലീസ് നടപടികളും പൂര്‍ത്തിയാക്കി രാത്രി എേട്ടാടെ ഗ്യാഫ് നിലാമുറ്റത്തിെന്റ ആംബുലന്‍സില്‍ ആഷിഖുല്‍ ഇസ്ലാമിെന്റ മൃതദേഹവുമായി രണ്ട് സഹോദരങ്ങളും യാത്രയായി. ഡ്രൈവര്‍ വി.ഫൈസലിന് കൂട്ടായി സുഹൃത്തായ കിണാക്കൂല്‍ ഷംസുദ്ദീനുമുണ്ടായിരുന്നു.
2856 കിലോമീറ്റര്‍ താണ്ടി ഞായറാഴ്ച രാത്രി 8.30 ഒാടെ മുര്‍ഷിദാബാദ് ജില്ലയില്‍ കപില്പുര് വില്ലേജിലെ മുത്തുരപുര് ജുമാമസ്ജിദില്‍ എത്തുമ്പോഴേക്കും ഗ്രാമം മുഴുവന്‍ മസ്ജിദ് പരിസരത്തെത്തിയിരുന്നു. കപില്പുര് അതിര്‍ത്തി മുതല്‍ പോലീസ് അകമ്പടിയോടെയാണ് ആംബുലന്‍സിന് വഴിയൊരുക്കിയത്. രാത്രി 11ഒാടെ മുത്തുരപുര് ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി.