പന്തളം : മഹാദേവർ ക്ഷേത്രത്തിലെ അഷ്ടബന്ധകലശം ഇന്ന് തുടങ്ങി വെള്ളിയാഴ്ച സമാപിക്കും. തന്ത്രി പരമേശ്വരൻ വാസുദേവൻ ഭട്ടതിരിയുടെയും രഞ്ജിത്ത് നാരായണൻ ഭട്ടതിരിപ്പാടിന്റെയും കാർമികത്വത്തിലാണ് ചടങ്ങുകൾ. സഹസ്രകലശത്തിന്റെ ഭാഗമായ ബ്രഹ്മകലശം, ഖണ്ഡ ബ്രഹ്മകലശം പരികലശം, പഞ്ചപുണ്യാഹം, മുളയിടീൽ, പ്രാസാദശുദ്ധിക്രിയകൾ, അസ്ത്രകലശപൂജ, വാസ്തുകലശം, ബിംബശുദ്ധിക്രിയ, പ്രോക്തഹോമം, പ്രായശ്ചിത്തഹോമം, ശാന്തിഹോമം, അദ്‌ഭുതശാന്തിഹോമം, തത്ത്വഹോമം, അനുജ്ഞാകലശം, ധ്യാനസങ്കോചക്രിയ, പ്രാണാധിവാസക്രിയ,
ഭദ്രദീപപ്രതിഷ്ഠ, അവസ്രാവപ്രോക്ഷണം തുടങ്ങിയ കർമങ്ങളാണ് അഞ്ചുദിവസമായി നടക്കുന്നത്. മേയ് ഒൻപതിന് കുംഭേശകലശം, കർക്കരികലശം, ബ്രഹ്മകലശം ഇവ അലങ്കാരപ്രദക്ഷിണമായി ശ്രീകോവിലിലേക്ക് എഴുന്നള്ളിക്കും. രാവിലെ 8.41-നും 10.37-നും ഇടയിൽ അഷ്ടബന്ധസ്ഥാപനം, അനുബന്ധക്രിയകൾ എന്നിവയും തുടർന്ന് സമൂഹസദ്യയും നടക്കും. അഷ്ടബന്ധകലശത്തിന്റെ ഭാഗമായുള്ള 41-ാം കലശം സഹസ്രകലശമായി വിവിധ ചടങ്ങോടുകൂടി നടത്തും.