അസം-മിസോറാം അതിര്‍ത്തിയില്‍ വീണ്ടും സംഘര്‍ഷം

For full experience, Download our mobile application:
Get it on Google Play

ഗുവാഹത്തി : അസം-മിസോറാം അതിര്‍ത്തിയില്‍ വീണ്ടും സംഘര്‍ഷം. രണ്ട് സ്ത്രീകള്‍ ഉള്‍പ്പെടെ മൂന്ന് മിസോറാംകാര്‍ക്ക് നേരെ അസം പോലീസ് വെടിെവച്ചതിനെ തുടര്‍ന്നാണ് അതിര്‍ത്തി പ്രദേശം വീണ്ടും സംഘര്‍ഷഭരിതമായത്. ഒരു സ്ത്രീക്ക് കൈക്ക് പരിക്കേറ്റതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. അയല്‍ സംസ്ഥാനത്ത് നിന്നും ഭക്ഷണസാധനങ്ങള്‍ ശേഖരിക്കാന്‍ പോയതായിരുന്നു ഇവരെന്ന് മിസോറാം അധികൃതര്‍ വ്യക്തമാക്കി.

അസമിലെ ഹൈലകണ്ടി ജില്ലയുമായി അതിര്‍ത്തി പങ്കിടുന്ന ഐത്ലങ് ത്ലാങ്പുയി പ്രദേശത്ത് ചൊവ്വാഴ്ചയാണ് വെടിവെപ്പുണ്ടായതെന്ന് കോലാസിബ് ഡെപ്യൂട്ടി കമീഷണര്‍ എച്ച്‌.ലാല്‍തലങ്ലിയാ പറഞ്ഞു. അസമിലെ ബിലിയാപൂരിലുള്ള നിബുസ് എന്നയാളില്‍ നിന്ന് ഇറച്ചി വാങ്ങാനാണ് മിസോറാമുകാര്‍ അയല്‍ സംസ്ഥാനത്തേക്ക് പോകാനൊരുങ്ങിയത്.

ജനങ്ങളോട് സംഘര്‍ഷത്തില്‍ പരിഹാരം കാണുന്നത് വരേയോ അല്ലെങ്കില്‍ കാര്യങ്ങള്‍ സാധരണ ഗതിയിലാകുന്നത് വരെയോ അതിര്‍ത്തിയിലെത്തരുതെന്ന് പോലീസ് അഭ്യര്‍ഥിച്ചു. പ്രദേശത്ത് ഏറെ നാളുകളായി സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്. ജൂലെ 26നുണ്ടായ സംഘര്‍ത്തില്‍ ആറ് അസം പോലീസുകാര്‍ ഉള്‍പ്പെടെ ഏഴുപേര്‍ മരിക്കുകയും 50 ഓളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

165 കിലോമീറ്റര്‍ നീളമുള്ള അസം- മിസോറം അതിര്‍ത്തിയുമായി ബന്ധപ്പെട്ട തര്‍ക്കത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. രണ്ട് സംസ്ഥാനങ്ങളുടെ മൂന്ന് ജില്ലകള്‍ ഇവിടെ അതിര്‍ത്തി പങ്കിടുന്നു. ബ്രിട്ടീഷ് ഭരണകാലത്തുള്ള രണ്ട് അതിര്‍ത്തി നിര്‍ണയങ്ങളില്‍ ഏത് പിന്തുടരണം എന്നത് സംബന്ധിച്ച അഭിപ്രായ ഭിന്നതയാണ് തര്‍ക്കത്തിനുള്ള മൂലകാരണം.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ട്രെയിൻ വാതിൽ അടയ്ക്കുന്നതുമായി ബന്ധപ്പെട്ട് വഴക്ക്; മുംബൈയിൽ ഓടിക്കൊണ്ടിരുന്ന തീവണ്ടിയിൽ ക്രൂരമായ കൊലപാതകം

0
മുംബൈ: മുംബൈയില്‍ ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ യുവാവിനെ കുത്തിക്കൊന്നു. ചൊവ്വാഴ്ചയായിരുന്നു സംഭവം. മഴയെ...

’മദ്യമുതലാളിമാർക്ക് ഇത്രയും ആനുകൂല്യങ്ങൾ നൽകുന്നത് തെറ്റായ സന്ദേശം’; സർക്കാരിനെതിരെ അബ്ദു സമദ് പൂക്കോട്ടൂർ

0
മലപ്പുറം: മദ്യത്തിന്റെ വ്യാപനം ദൂരവ്യാപക പ്രത്യാഘാതം ഉണ്ടാക്കുമെന്ന് എസ് വൈ എസ്...

കരിമണൽ മേഖലയിൽ സ്വകാര്യവൽക്കരണമില്ല; യു-ടേൺ അടിക്കാതെ സർക്കാർ നയം പ്രഖ്യാപിച്ച് മുഖ്യമന്ത്രി

0
തിരുവനന്തപുരം: സ്വകാര്യവല്‍ക്കരണം എന്ന ആരോപണം തള്ളി മുഖ്യമന്ത്രി വി ഡി സതീശന്‍....

സംസ്ഥാനത്തെ പ്രധാനപ്പെട്ട വികസന പദ്ധതിക്ക് കെ. കരുണാകരന്റെ പേര് നൽകണം : അഡ്വ. വെട്ടൂർ...

0
പത്തനംതിട്ട: സംസ്ഥാനത്ത് നടപ്പിലാക്കുന്ന പ്രധാനപ്പെട്ട ഏതെങ്കിലും വികസന പദ്ധതിക്ക് മുൻ മുഖ്യമന്ത്രി...