പാലക്കാട്: ശരീരത്തില്‍ ഒളിപ്പിച്ച് കടത്തിയ രേഖകളില്ലാത്ത നാല്‍പ്പത് ലക്ഷം രൂപയുമായി രണ്ടുപേര്‍ പാലക്കാട് അറസ്റ്റിൽ. മഹാരാഷ്ട്ര സ്വദേശികളായ വിശാല്‍ വിലാസ്‌കര്‍(30), ചവാന്‍ സച്ചിന്‍ ജെയ്‌സിംഗ് എന്നിവരാണ് പോലീസ് വലയിൽ കുടുങ്ങിയത്. കസബ പോലീസും വാളയാര്‍ പോലീസും ചേര്‍ന്നും വാളയാറില്‍ വെച്ചും കൂട്ടുപാതയില്‍ വെച്ചുമാണ് പണവുമായി കോയമ്പത്തൂരില്‍ നിന്ന് പട്ടാമ്പിയിലേക്ക് ബസില്‍ സഞ്ചരിക്കവെയാണ് പ്രതികളെ പിടികൂടിയത്. ബനിയന്റെ അടിയില്‍ രഹസ്യ അറയുള്ള മറ്റൊരു വസ്ത്രത്തിലാണ് ഇവര്‍ പണം ഒളിപ്പിച്ചിരുന്നത്.ലഹരി സ്‌ക്വാഡിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് രണ്ടുപേരെയും പിടികൂടിയത്.
വിശാല്‍ ആദ്യം കസ്റ്റഡിയിലാകുന്നത് വാളയാറില്‍ നടത്തിയ പരിശോധനയിലാണ്. ഇയാളില്‍ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ചന്ദ്രനഗറില്‍ നിന്നും ചവാന്‍ സച്ചിനെയും പിടികൂടുന്നത്. ഇരുവരും കോയമ്പത്തൂരില്‍ നിന്നും പട്ടാമ്പിയിലേക്കാണ് പോയിരുന്നത്. ഇരുവരും മുമ്പും പണം കടത്തിയിട്ടുണ്ടെന്ന് പോലീസ് സംശയിക്കുന്നത്.