കൊല്ലം പത്തനാപുരത്ത് സെയിൽസ് ടാക്സ് ഉദ്യോഗസ്ഥൻ ചമഞ്ഞ് ലോറി തട്ടിയെടുക്കാൻ ശ്രമം

For full experience, Download our mobile application:
Get it on Google Play

പത്തനാപുരം: സെയിൽ ടാക്സ് ഉദ്യോഗസ്ഥനെന്ന വ്യാജേന തമിഴ്നാട് സ്വദേശിയായ ഡ്രൈവറെ കബളിപ്പിച്ച് ചരക്ക് ലോറി തട്ടിയെടുത്ത് യുവാവ്. നെടുംപറമ്പ് ജങ്ഷനിൽ രാവിലെ പത്തു മണിയോടെയാണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. തമിഴ്നാട്ടിലെ വിരുതുനഗറിൽ നിന്നും സിമന്റുമായി കായംകുളത്തേക്ക് പോയ ലോറിയാണ് ഇടത്തറ സ്വദേശിയായ ആഷിക് എന്നയാൾ നടുറോഡിൽ തടഞ്ഞത്. സാധാരണ തിരക്കുള്ള നെടുംപറമ്പ് ഭാഗത്ത് ലോറി എത്തുമ്പോൾ വേഗത കുറവായിരുന്നു. അപ്പോഴാണ് ലോറിക്ക് മുന്നിൽ പെട്ടെന്നൊരാൾ പ്രത്യക്ഷപ്പെട്ട് വാഹനം തടയുന്നത് ഡ്രൈവറുടെ ശ്രദ്ധയിൽപെട്ടത്. ഉടൻ തന്നെ വാഹനം നിർത്തിയ ഡ്രൈവറുടെ അടുത്തേക്ക് ആഷിക് എത്തി സെയിൽ ടാക്സ് ഓഫീസർ ആണെന്ന് പരിചയപ്പെടുത്തുകയും ലോറി ഓഫീസിലേക്ക് കൊണ്ടുപോകാൻ നിർദേശിക്കുകയും ചെയ്തു.

ഡ്രൈവർ മാത്രമേ വാഹനത്തിൽ ഉണ്ടായിരുന്നുള്ളു. യാത്രക്കിടെ പേപ്പറുകൾ എല്ലാം ശരിയാണോയെന്ന് ആഷിക് ചോദിച്ചപ്പോൾ ആണെന്ന് ഡ്രൈവർ മുത്തുവേലു മറുപടി നൽകുകയും ചെയ്തു. മുന്നോട്ട് നീങ്ങുന്നതിനിടെ ആഷിക് പെട്ടെന്ന് ലോറി നിർത്താൻ ആവശ്യപ്പെട്ടു. തുടർന്ന് പുറത്തിറങ്ങിയ ആഷിക്, ഡ്രൈവറെ അസഭ്യം പറഞ്ഞ് കല്ല് കൊണ്ടിടിക്കാൻ ശ്രമിക്കുകയും ലോറിയിൽ നിന്ന് പിടിച്ചിറക്കുകയും ചെയ്തു. ഈ സമയം ലോറിയുടെ എഞ്ചിൻ ഓഫ്‌ ചെയ്തിരുന്നില്ല. ലോറിയിലേക്ക് ചാടിക്കയറിയ ആഷിക്, ലോറിയുമായി ഗവ. ആശുപത്രി റോഡിലൂടെ പാഞ്ഞു. ലോറി ഡ്രൈവർ മുത്തുവേലു ബഹളം വെച്ചത് കണ്ട് ഓട്ടോ ഡ്രൈവർമാർ ഓടിയെത്തി.

തുടർന്ന്, ലോറി ഡ്രൈവർമാർ ലോറിയെ പിന്തുടർന്നു. ആശുപത്രിയിലേക്കുള്ള റോഡ് കുത്തനെ കയറ്റമുള്ളതിനാൽ സിമൻറ് കയറ്റിയ ലോറിയുമായി ആഷികിന് മുന്നോട്ട് പോകാൻ സാധിച്ചില്ല. ഈ സമയം സ്ഥലത്ത് ആള് കൂടിയത് കണ്ട് ആഷിക് ലോറി ഉപേക്ഷിച്ച് ഇറങ്ങിയോടി. ലോറിയിൽ നിന്നും ആഷികിന്റെ പഴ്സ് പോലീസിന് കിട്ടിയതോടെയാണ് സംഭവത്തിന്‌ പിന്നിൽ ആരെന്ന് പോലീസിന് മനസ്സിലായത്. തുടർന്ന്, പോലീസ് ആഷികിനായി തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ഇയാൾ മാനസിക പ്രശ്നങ്ങളുള്ള ആളാണെന്നു പോലീസ് പറഞ്ഞു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഹോബികളിൽ വിരിഞ്ഞ ലോക റെക്കോർഡ് ; പേപ്പർ കപ്പുകളുടെ ശേഖരണവുമായി ഗിന്നസ് തിളക്കത്തിൽ സുനിൽ...

0
ഇടുക്കി : നമ്മളിൽ പലർക്കും കുട്ടിക്കാലത്ത് പലവിധത്തിലുള്ള ഹോബികൾ ഉണ്ടാകാറുണ്ട്. എന്നാൽ...

നവീൻ ബാബുവിന്റെ മരണം ; കേസന്വേഷണം സിബിഐക്ക് വിട്ടു ; മകൾക്ക് ആശ്രിത നിയമനം...

0
തിരുവനന്തപുരം: എഡിഎം നവീൻ ബാബുവിന്റെ മരണം സംബന്ധിച്ച അന്വേഷണം സിബിഐക്ക് വിട്ടു. നവീൻ...

പ്രതിപക്ഷ ഉപനേതൃപദവി വേണം ; പരസ്യമായി ആവശ്യപ്പെട്ട പദവിയിൽ നിന്ന് പിന്നോട്ട് പോകേണ്ടതില്ല ;...

0
തിരുവനന്തപുരം: നിയമസഭയിലെ പ്രതിപക്ഷ ഉപനേതൃ പദവിയെച്ചൊല്ലി എൽ ഡി എഫിൽ സി...

തിരുപ്പതി ക്ഷേത്രത്തിൽ റെക്കോ‍‍ർഡുകൾ തകർത്ത് പ്രസാദം വിൽപന

0
തിരുപ്പതി: തിരുപ്പതി ശ്രീ വെങ്കടേശ്വര സ്വാമി ക്ഷേത്രത്തിലെ ലഡ്ഡു വിൽപനയിൽ പുതിയ...