അയ്യപ്പനെ കൊലപ്പെടുത്തിയതിന് ശേഷം സുഹൃത്തുക്കളെയും കൊല്ലാന്‍ പദ്ധതി ഇട്ടു പോലിസിനോട് പ്രതി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : തമ്പാനൂരില്‍ പട്ടാപ്പകല്‍ ഹോട്ടല്‍ റിസപ്ഷനിസ്റ്റിനെ വെട്ടിക്കൊലപ്പെടു‍ത്തിയ സംഭവത്തില്‍ പ്രതി അജീഷ് ലഹരിമരുന്ന് അമിതമായി ഉപയോഗി‍ച്ചതിനെ തുടര്‍ന്ന് ഉന്മാദാവസ്ഥയിലാണെന്ന് പോലീസ്. കൊലയ്ക്ക് ശേഷം ബൈക്കില്‍ നെടുമങ്ങാട് ഭാഗത്തേക്കു പോയ പ്രതി സുഹൃത്തുക്കളെ കൊലപ്പെടുത്താ‍ന്‍ ലക്ഷ്യമിട്ടിരുന്നതായി പോലീസിനോട് പറഞ്ഞു. ഇയാളുടെ വീടിനടുത്തുള്ളവരായിരുന്നു ഇരുവരും. സുഹൃത്തുക്കളാ‍യിരുന്നവര്‍ തെറ്റിപ്പിരി‍ഞ്ഞതിന്റെ വിരോധ‍ത്തിലാണ് ഇരുവരെയും കൊലപ്പെടുത്താന്‍ തീരുമാനിച്ചത്. ഇതിനായി രണ്ടു പേരുടെയും വീടുകളില്‍ എത്തി. ഒരാളെ കണ്ടെത്തിയെങ്കിലും മറ്റൊരാള്‍ വീട്ടില്‍ ഇല്ലായിരുന്നു. സാഹചര്യം അനുകൂലമല്ലെന്നു കണ്ടാണ് ദൗത്യം ഉപേക്ഷിച്ചതെന്നും പ്രതി പോലീസിനോടു പറഞ്ഞു.

അറിയപ്പെടുന്ന ​ഗുണ്ടയാകുക എന്നത് തന്റെ ആ​ഗ്രഹമായിരുന്നെന്നും ഇനി എല്ലാവരും തന്നെ ഭയക്കുമല്ലോയെന്നുമാണ് ചോദ്യം ചെയ്യലിനിടെ അജീഷ് പോലീസിനോട് പറഞ്ഞത്. അസഭ്യം പറഞ്ഞതും മദ്യപി‍ച്ച്‌ ബഹളമുണ്ടാക്കിയത് ചോദ്യം ചെയ്തതിന്റെയും വിരോധത്തെ തുടര്‍ന്നാണ് ഹോട്ടല്‍ റിസപ്ഷനിസ്റ്റായിരുന്ന നാഗര്‍കോവില്‍ കോട്ടാര്‍ ചെട്ടിത്തെ‍രുവില്‍ നീലനെ (അയ്യപ്പന്‍ 34) കൊലപ്പെടുത്തിയതെന്നാണ് അജീഷ് ആവര്‍ത്തിച്ച്‌ പറയുന്നത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഗവി ദുരന്തത്തില്‍ അനാഥമായ കുടുംബത്തിന് സര്‍ക്കാര്‍ സഹായധനം നല്‍കിയതില്‍ കോന്നി എം.എല്‍.എക്ക് പങ്കില്ല ;...

0
പത്തനംതിട്ട: ഗവിയിൽ ക്രൂരമായി കൊല്ലപ്പെട്ട അംഗനവാടി ടീച്ചറുടെ കുടുംബത്തിന് സർക്കാർ സംവിധാനങ്ങളും...

നാളെ മുതല്‍ മുന്‍ഗണനാ റേഷൻ കാര്‍ഡിന് അപേക്ഷിക്കാം

0
തിരുവനന്തപുരം : മുന്‍ഗണനാ റേഷന്‍ കാര്‍ഡുകള്‍ക്ക് നാളെ മുതൽ അപേക്ഷിക്കാമെന്ന് പൊതുവിതരണ...

പൂഴിക്കാട് ഗവ.യു.പി സ്കൂളിൽ നല്ലപാഠം ക്ലബ്ബിന്റെ നേതൃത്വത്തിൽ ലോകകപ്പ് 2026 ഫുട്ബോൾ പ്രവചന മത്സരവും...

0
പൂഴിക്കാട്: കേരള സർക്കാർ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ലഹരി വിരുദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായി...

അങ്കണവാടികളിലെ പാൽ, മുട്ട വിതരണം കടുത്ത പ്രതിസന്ധിയിലേക്കെന്ന് സിപിഎം

0
തിരുവനന്തപുരം : സംസ്ഥാനത്തെ ലക്ഷക്കണക്കിന് കുരുന്നുകൾക്ക് പോഷകാഹാരം ഉറപ്പാക്കുന്ന അങ്കണവാടികളിലെ പാൽ,...