മലക്കം മറിഞ്ഞ് അസീസ് ; ജെബി മേത്തറുടേത് പേമെന്റ് സീറ്റെന്ന് പറഞ്ഞിട്ടില്ല

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : രാജ്യസഭയിലേക്കുള്ള കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ജെബി മേത്തറുടേത് പേമെന്റ് സീറ്റെന്ന പ്രസ്താവനയില്‍ മലക്കം മറിഞ്ഞ് ആര്‍എസ്പി സംസ്ഥാന സെക്രട്ടറി എ.എ.അസീസ്. തിരുവനന്തപുരത്ത് ആര്‍വൈഎഫ് സമ്മേളനം ഉദ്ഘാടനം ചെയ്യുന്നതിനിടയിലായിരുന്നു എ.എ.അസീസ് പേമെന്റ് സീറ്റ് ആരോപണം ഉന്നയിച്ചത്. എന്നാല്‍ പ്രസ്താവന മണിക്കൂറുകള്‍ക്കുള്ളില്‍ വിവാദമായി. യുഡിഎഫിലെ ഘടകകക്ഷികള്‍ ഉള്‍പ്പെടെ അസീസിന്റെ പ്രസ്താവനയില്‍ അതൃപ്തി പ്രകടിപ്പിച്ചതോടെ അദ്ദേഹം നിലപാടില്‍ മലക്കം മറിയുകയായിരുന്നു.

പേമെന്റ് സീറ്റ് എന്ന് താന്‍ പറഞ്ഞിട്ടില്ല. ന്യൂനപക്ഷ സന്തുലനാവസ്ഥ നിലനിര്‍ത്താനായിരുന്നു ജെബി മേത്തറെ തെരഞ്ഞെടുത്തത്. തനിക്കെതിരെയുര്‍ന്ന ആരോപണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്നും അസീസ് പറഞ്ഞു. സോഷ്യല്‍ മീഡിയയില്‍ വന്ന കാര്യങ്ങളെ അടിസ്ഥാനപ്പെടുത്തി യുഡിഎഫും എല്‍ഡിഎഫും ന്യൂനപക്ഷ സ്ഥാനാര്‍ത്ഥികളെ കൊണ്ടുവന്നതിനെക്കുറിച്ച് മാത്രമാണ് പറഞ്ഞത്. അല്ലാതൊന്നും പറഞ്ഞിട്ടില്ല. ഞാന്‍ യുഡിഎഫിന്റെ ഘടക കക്ഷിയുടെ പ്രധാനപ്പെട്ട നേതാവല്ലേ യുഡിഎഫില്‍ നിന്നുകൊണ്ട് യുഡിഎഫിന്റെ അഴിമതിയെ സംബന്ധിച്ച് പറയുമോ. അങ്ങനെ ഞാന്‍ പറഞ്ഞിട്ടില്ല. പറയാത്ത കാര്യം ഞാന്‍ പറഞ്ഞുവെന്ന് നിങ്ങള്‍ പറഞ്ഞാല്‍ വിശ്വസിക്കണമോയെന്നും അദ്ദേഹം മാധ്യമ പ്രവര്‍ത്തകരോട് ചോദിച്ചു.

ജെബി മേത്തര്‍ പണം കൊടുത്താണ് സീറ്റ് വാങ്ങിയത്. ന്യൂനപക്ഷ സമുദായ അംഗമായ എ.എ.റഹീമിന് ബദലായി മറ്റൊരു ന്യൂനപക്ഷ അംഗത്തെ കോണ്‍ഗ്രസ് കളത്തില്‍ ഇറക്കുകയായിരുന്നെന്നുമായിരുന്നു എ.എ.അസീസ് നേരത്തെ ആരോപിച്ചത്. അസീസിന്റെ ആരോപണം അര്‍ഹിക്കുന്നെന്ന അവഗണനയോടെ തള്ളിക്കളയുന്നെന്നായിരുന്നു കോണ്‍ഗ്രസ് നേതാവ് രാജ് മോഹന്‍ ഉണ്ണിത്താന്റെ പ്രതികരണം.

അസീസിന്റെ ആരോപണം കോണ്‍ഗ്രസ് നേതൃത്വത്തെ അമ്പരപ്പിച്ചിട്ടുണ്ട്. നിസാരമായി തള്ളിക്കളയാന്‍ കഴിയുന്ന ആരോപണമല്ല അസീസിന്റെതെന്നാണ് കോണ്‍ഗ്രസ് നേതൃത്വത്തിന്റെ വിലയിരുത്തല്‍. സഖ്യകക്ഷി നേതാവില്‍ നിന്ന് ഇത്തരം പ്രതികരണം ഉണ്ടാകാന്‍ പാടില്ലായിരുന്നെന്നും കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലെ തോല്‍വിക്കു ശേഷം യുഡിഎഫ് സഖ്യത്തില്‍ തുടരുന്നതില്‍ ആര്‍എസ്പിയിലെ ഒരു വിഭാഗം നേതാക്കള്‍ക്ക് അതൃപ്തിയുണ്ടായിരുന്നു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ദേശീയ തൊഴിലുറപ്പ് പദ്ധതി തകർക്കാനുള്ള കേന്ദ്ര സംസ്ഥാന സർക്കാർ നീക്കം ഉപേക്ഷിക്കുക ; എന്‍.ആര്‍.ഇ.ജി...

0
കലഞ്ഞൂര്‍ : കലഞ്ഞൂരിൽ എന്‍.ആര്‍.ഇ.ജി വർക്കേഴ്സ് യൂണിയന്റെ നേതൃത്വത്തിൽ നടത്തിയ മാർച്ചും...

ആരോഗ്യവകുപ്പിലെ ഒഴിവുകൾ അടിയന്തിരമായി റിപ്പോർട്ട് ചെയ്യാൻ ആരോ​ഗ്യമന്ത്രിയുടെ നിർദേശം

0
തിരുവനന്തപുരം: ആരോഗ്യവകുപ്പിലെ ഒഴിവുകൾ അടിയന്തിരമായി പി.എസ്.സിയ്ക്ക് റിപ്പോർട്ട് ചെയ്യാൻ മന്ത്രി കെ.മുരളീധരന്റെ...

തൊണ്ടർനാട് തൊഴിലുറപ്പ് തട്ടിപ്പ് അന്വേഷിക്കാൻ വിജിലൻസ്

0
കൽപ്പറ്റ: തൊണ്ടർനാട് തൊഴിലുറപ്പ് തട്ടിപ്പ് അന്വേഷിക്കാൻ വിജിലൻസ്. അന്വേഷണം നടത്തിയിരുന്ന ക്രൈംബ്രാഞ്ചിൽ...

ജില്ലയില്‍ പള്‍സ് പോളിയോ ഇമ്മ്യൂണൈസേഷന്‍ ജൂണ്‍ 28ന് : അഞ്ച് വയസ്സിന് താഴെയുള്ള 47742...

0
പത്തനംതിട്ട: ദേശീയ പള്‍സ് പോളിയോ ഇമ്മ്യൂണൈസേഷന്‍ ജില്ലയില്‍ ജൂണ്‍ 28ന്. അഞ്ചു...